വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം

കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍.കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.

ജനറൽ

ക്രിസ്‌പി ചിക്കന്‍ പോപ്‌കോണ്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം !

നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ പോപ്‌കോണ്‍ സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? കുട്ടികലും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ പോപ്‌കോണ്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ 1.ചിക്കന്‍ – കാല്‍ കിലോ 2.മുട്ട – ഒന്ന് സോയാ സോസ് – ഒന്നര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ – മുക്കാല്‍ ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍ നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍ തൈര് – അര വലിയ സ്പൂണ്‍ 3.മൈദ – അരക്കപ്പ് കോണ്‍ഫ്ളോര്‍ – അരക്കപ്പ് ബേക്കിങ് പൗഡര്‍ – അര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ – അര ചെറിയ സ്പൂണ്‍ തണുത്ത വെള്ളം – കാല്‍ കപ്പ് 4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കന്‍ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം. രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക. ഒരു വലിയ ബൗളില്‍ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം. ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക. ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങള്‍ വീണ്ടും മുട്ട മിശ്രിതത്തില്‍ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തില്‍ ഇട്ടു കുടഞ്ഞെടുക്കണം. ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരുക

ജനറൽ

ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം

ഈ ചൂടുകാലത്ത് മാംഗോ മസ്താനി ഉണ്ടാക്കിയാലോ. ഐസ്‌ക്രീം, മാമ്പഴ പൾപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മാംഗോ മസ്താനി മാംഗോ പ്രേമികൾക്ക് വളരെ ഇഷ്ടപെടും എന്നതിൽ സംശയമില്ല. വീട്ടിൽ തന്നെ ഇത് തയ്യറാക്കാം.മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സ് എന്നിവ ഇതിനായി എടുക്കുക. നന്നായി പഴുത്ത മാംഴം തൊലികളഞ്ഞ് അരിഞ്ഞ് മിക്സിയിൽ ഇടുക. പഞ്ചസാര, പാൽ എന്നിവയും ചേർത്ത് അരക്കുക. ഒരു ഗ്ലാസിൽ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് ഇടുക.മാംഗോ ചെറുതായി അരിഞ്ഞത് കൂടി ഇടുക. ശേഷം അരച്ചെടുത്ത ഈ മിക്സ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിലേക്ക് ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇടുക. കുറച്ച് കൂടി അരിഞ്ഞ മാംഗോ ഇതിന്റെ മുകളിലേക്ക് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്ഇട്ട് അലങ്കരിച്ച് കഴിക്കാം.  

ജനറൽ

പ്രാതൽ കുറച്ച് വെറൈറ്റി ആക്കിയാലോ..? എളുപ്പത്തിൽ തയാറാക്കാം ചീസ് ബ്രഡ് ഓംലറ്റ്

സാധാരണ ഉണ്ടാക്കുന്ന പ്രാതലിൽ നിന്നും കുറച്ച് വ്യത്യസ്തവും രുചികരവുമായ ഒരു പ്രാതൽ പരീക്ഷിച്ചു നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ചീസ് ബ്രഡ് ഓംലറ്റ് തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ മുട്ട – 4 ചീസ്-4 പീസ് ബ്രഡ് – 4 കഷ്ണം ടൊമാറ്റോ കെച്ചപ്പ് – ആവശ്യത്തിന് സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത് കാപ്സിക്കം – ഒരെണ്ണം പൊടിയായി അരിഞ്ഞത് തക്കാളി – ഒരെണ്ണം പൊടിയായി അരിഞ്ഞത് കുരുമുളകുപൊടി – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ആദ്യമായി 4 മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് തക്കാളി, കാപ്സിക്കം, സവാള എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. അൽപനേരം മൂടിവയ്ക്കുക. അതിനുശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ഒരു ബ്രഡ് പീസ് എടുത്ത് അതിന്റെ ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കാം. അങ്ങനെ ചീസ് ബ്രഡ് ഓംലറ്റ് ചൂടോടെ വിളമ്പാം.

ജനറൽ

മാളവിക ജയറാം വിവാഹിതയായി

 താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കിൽ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങിൽ ധരിച്ചത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണ്.

കേരളം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞു.പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വന്‍കിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയില്‍ പമ്പിങ് ക്രമീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബി നിര്‍ദേശം നല്‍കി. മാത്രമല്ല, ഫീല്‍ഡുകളിലെ സ്ഥിതിഗതികള്‍ അതാത് ചീഫ് എന്‍ജിനീയറുമാര്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ലോകം

രക്തം കട്ടപിടിക്കും, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയും; കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്.(AstraZeneca admitt Covishield vaccine’s rare side effects) അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആസ്ട്രസെനകയ്‌ക്കെതിരെ നിരവധി പേരാണ് യുകെയില്‍ പരാതിയുമായി എത്തിയത്. വിവിധ കേസുകളിലായി 51 പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. 100 ദശലക്ഷത്തോളം പൗണ്ട് വരെ ഇരകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമനടപടികള്‍ തുടരുമ്പോഴും വിഷയത്തില്‍ ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കൊവിഷീല്‍ഡ് മൂലം രക്തം കട്ടപിടിച്ചെന്നും ഇത് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ആരോപിച്ച് 2021 ഏപ്രിലില്‍ ആദ്യ പരാതിക്കാരനായ ജാമി സ്‌കോട്ടാണ് രംഗത്തെത്തിയത്. അന്ന് ഇത് തള്ളിയആസ്ട്രസെനെക്ക ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് സമ്മതിച്ചത്. കൊവിഷീല്‍ഡ് സൃഷ്ടിക്കുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ആണ് മനുഷ്യരില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നത്.

കേരളം

കേരളം കൊടും വരൾച്ചയിലേക്കോ?; ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം

കേരളം പോകുന്നത് കൊടും വരൾച്ചയിലേക്ക് ആണെന്ന് സൂചനനൽകി ഇടുക്കി ഡാം വറ്റുന്നു. ഡാമില്‍ ശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം ആണ്. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.