വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഒന്നാം റാങ്കിന്റെ തിളക്കത്തിൽ അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ. എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ  ഒന്നാം റാങ്കും മൂന്ന് ഏ  ഗ്രേഡുകളും നേടി  അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം .എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ ഏ പ്ലസ്സോടെ ഒന്നാം സ്ഥാനവും അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ ഏഗ്രേഡും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എന്നിവർ അഭിനന്ദിച്ചു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

കേരളം

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ

തിരുവനന്തപുരം : ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.5 മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതിൽ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം 15,000 കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്.  വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw  

പ്രാദേശികം

മോഷണം വ്യാപകമാകുന്നു പൊലീസ് അനാസ്ഥയിൽ

ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മോഷണവും മോഷണ ശ്രമവും നടന്നിട്ടും പൊലീസിൻ്റെ നിസംഗത തുടരുകയാണ്. വേണ്ടത്ര അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് കഴിയുന്നില്ല.   കഴിഞ്ഞ രണ്ട് മാസമായി ഈ മേഖലയിൽ പകലും രാത്രിയിലുമായി മോഷണങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. വ്യാപകമായി മോഷണം നടന്നിട്ടും ജനമൈത്രി പോലീസും കാര്യമായി ഇടപെടുന്നില്ലന്ന പരാതി വ്യാപകമാണ്.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപെടുമ്പോൾ  തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ജനകീയമായി തന്നെ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നില്ല.കൺട്രോൾ റൂം വെഹിക്കിൾ ഉൾപ്പടെ രണ്ട് പൊലിസ് വാഹനങ്ങൾ സ്റ്റേഷനിൽ ഉണ്ടങ്കിലും പെട്രോളിങ്ങ് കാര്യക്ഷമമല്ല. രാത്രികാലങ്ങളിൽ ടൗണുകളിൽ  മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങി പോകാറാണ് പൊലീസ് പതിവ്.ഉൾപ്രദേശങ്ങളിലേക്ക് പൊലീസ് പെട്രോളിങ്ങ്  ഇല്ലന്ന് തന്നെ പറയാം. പൂഞ്ഞാർ,തീക്കായി, തലപ്പലം ഞണ്ട് കല്ല്, മേശരിപടി പോലുള്ള ഉൾ പ്രദേശങ്ങളിലാണ് കൂടുതലും മോഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച തീക്കായി ടൗണിൽ   ഒരു  രാത്രി തന്നെ ആറിലധികം സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നു. എല്ലാ കടകളുടെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.  ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ  നിന്നും മുപ്പതിനായിരം രൂപയും നീതി മെഡിക്കൽ ഷോപ്പ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന്  വിലപ്പെട്ട സാധനങ്ങളും കളവ് പോയി. പ്രദേശത്തെ ക്യാമറകളിലെല്ലാം മോഷ്ടാവിൻ്റെ ചിത്രം കിട്ടിയിട്ടുണ്ട്.മുഖം മൂടി കെട്ടി ശരീരം മുഴവൻ മറയുന്ന വസ്ത്രവും ധരിച്ചാണ് രാത്രികാലങ്ങളിൽ മോഷ്ടാവ് എത്തുന്നത് .മോഷണത്തിൻ്റെ രംഗങ്ങൾ  ആദ്യാവസാനംസി.സി.ടി.വിയിൽ നിന്ന് ലഭിച്ചാലും  പ്രതിയിലേക്ക് എത്തിചേരാൻ പൊലിസിന് കഴിയുന്നില്ല.മാത്രമല്ല. പ്രതിയെ കണ്ട് എത്തേണ്ട ഉത്തരവാദിത്വം കൂടി നാട്ടുകാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്.സ്റ്റേഷനിൽ  നൽകുന്ന പരാതി വാങ്ങി വെക്കുന്നതല്ലാതെ കേസ് രജിസ്റ്റർ ചെയ്യാനോ കൃത്യമായി കൈപറ്റ് രസീത് കൊടുക്കാനോ തുടരന്വേഷണം നടത്തി പ്രതികളെ പിടിക്കാനോ  പൊലീസ് തയ്യാറാകുന്നില്ല. സാമുഹ്യ വിരുദ്ധരുടെ ശല്യം കാണിച്ച് പരാതിപെട്ടാലും ഇത് തന്നെയാണ് അവസ്ഥ. തീക്കോയി ഞണ്ട് കല്ല് ഭാഗത്ത് രാത്രി സമയങ്ങളിൽ വീടിൻ്റെ പരിസരത്ത് കൂടി കറങ്ങി നടക്കുന്ന  യുവാവിനെ നാട്ടുകാരാണ് പിടിച്ച് പൊലിസിന് കൈമാറിയത്. പകൽ സമയങ്ങളിൽ പോലുംവ്യാപാര സ്ഥാപനങ്ങളിലെതട്ടിപ്പ് ദൈനം ദിനം വാർത്തയാണ്. ഉടമയില്ലാത്ത സമയത്ത് പരിചയം നടിച്ച് എത്തി ജീവനക്കാരിൽ നിന്നും പണം അപഹരിക്കുന്ന തട്ടിപ്പ് ഏറെ കാലമായി  നടക്കുന്നുണ്ട്. കോഴി കടകളിലും പലചരക്ക് കടകളിലും എത്തി കൂടുതൽ സാധനങ്ങൾ ഓഡർ ചെയ്തിട്ട് തൊട്ടടുത്ത സ്ഥാപനത്തിൽ കൊടുക്കാനാണന്ന് പറഞ്ഞ് ആയിരവും രണ്ടായിരവും ഒക്കെ വാങ്ങി മുങ്ങുന്ന വിരുതൻമാരും ഇതിനിടയിലുണ്ട്. തട്ടിപ്പുകാരെ കണ്ടുപിടിക്കുന്ന വിഷയത്തിൽ പൊലീസ് അൽപം കൂടി ജാഗ്രത പാലിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw  

പ്രാദേശികം

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ.എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന.ഇന്ന് വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു.ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

ഇൻഡ്യ

കാർ യാത്ര; പിൻ സീറ്റിലും 'ബെൽറ്റ്' കർശനമാക്കും

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം.നിലവിൽപിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

മരണം

സൈനബ ടീച്ചർ (97) മരണപ്പെട്ടു.

കാഞ്ഞിരപ്പള്ളി കണ്ടത്തില്‍ വീട്ടില്‍ (പുതുമംഗലത്ത്) പരേതനായ അലികുഞ്ഞ്  ( റിട്ട അധ്യാപകൻ, പേട്ട ഗവണ്മെന്റ് സ്കൂൾ) സാഹിബിന്റെ ഭാര്യ സൈനബ ടീച്ചർ (97) മരണപ്പെട്ടു.കബറടക്കം നാളെ രാവിലെ  10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍. മക്കൾ: അബ്ദുൽ ഹക്കീം (വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ), ഖദീജ (റിട്ട. അധ്യാപിക), സുബൈദ ( റിട്ട അധ്യാപിക ), അബ്ദുൽ റഷീദ് ( അൽ മദ്രസത്തുൽ ഇസ്ലാമിയ ), അഷ്‌റഫ് ബിൻ അലി ( റിട്ട അധ്യാപകൻ ), ബദറുന്നിസ, സൗദ, സാദിക്ക് ബിൻ അലി ( വിജ്ഞാനം പ്രിന്റേഴ്സ്  ) മരുമക്കൾ : ലൈല, മുഹമ്മദ്‌ ഇസ്മായിൽ (റിട്ട അധ്യാപകൻ, സലീന ( റിട്ട. അധ്യാപിക), താഹ ( റിട്ട സെയിൽസ് ടാക്സ് ഓഫീസർ),    ഐഷ   പരേതരായ അബ്ബാസ്, മുഹമ്മദാലി, റഷീദ .

കോട്ടയം

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

പൊൻകുന്നം ; പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ മകൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. പോലീസെത്തി വീട്ടിൽ നിന്നുതന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്തു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

കേരളം

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം നൽകി വാട്സ്ആപ്പ്, ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ കുറിപ്പ് ഡാ മോനെ അത് തട്ടിപ്പാ സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.