വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്. ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഏഴ് മാസം മുൻപാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്‍റെയും ഷേർലിയുടെയും മൃതദേഹങ്ങൾ ഒരേ മുറിയിലാണ് കാണപ്പെട്ടത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തും.

കേരളം

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശച്ചു മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

പ്രാദേശികം

നേത്ര പരിശോധനാ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി. പി.നാസർ ഉദ്ഘാടനം ചെയ്തു.ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,ഡോ.ജോസഫ് ഫ്രാൻസിസ്, റിഫാന റഹീം, റാഷിദ് ഖാൻ, സി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

വിമൺ ഇന്ത്യ മൂവ്മെൻ്റ് സ്ഥാപക ദിനം ആചരിച്ചു

ഈരാറ്റുപേട്ട ഭീതിയുടെരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പത്ത് വർഷങ്ങൾ എന്ന പ്രമേയത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട | മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പാർട്ടിയുടെപത്താം സ്ഥാപക ദിനാചരണം വിവിധ പരിപാടികൾ നടത്തി. പതിറ്റാണ്ടുകളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുകയും സ്ത്രീ ശാക്തികരണത്തിനും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സുസ്ഥിരമായ പോരാട്ടത്തിൻ്റ് പത്ത് വർഷങ്ങൾ ആണ് പൂർത്തിയാക്കിയത് എന്ന്കോട്ടയം ജില്ലാ ഖജാൻജിസബിത സത്താർ സ്ഥാപദിന പതാക ഉയർത്തി കൊണ്ട്പറഞ്ഞു.   ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് അമീന നൗഫൽ, സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, വൈസ് പ്രസിഡന്റ്‌ റസിയ ഷഹീർ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുല്ലാ, മണ്ഡലം, ബ്രാഞ്ച് ഭാരവാഹികൾ പരിപാടികൾക്ക് നേതൃതം നൽകി.

പ്രാദേശികം

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വിളം ബര ജാഥയ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത് എന്ന പ്രമേയത്തിൽ ജനുവരി 19 തിങ്കളാഴ്ച കൊല്ലം പീരങ്കി മൈതാനിയിൽ നടക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ 70-ാം വാർഷിക മഹാസമ്മേളനത്തിന്റെ, പ്രചരണാർത്ഥം കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥ യ്ക്ക് ഈരാറ്റുപേട്ടയിൽ ഉജ്ജല സ്വീകരണം നൽകി .  സെൻട്രൽ ജംഗ്ഷനിൽ നടന്ന സ്വീകരണ സമാപന സമ്മേളനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.ദക്ഷിണ കേരള  ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം മൗലവി അധ്യക്ഷത വഹിച്ചു.    ഡി.കെ.ജെ.യു എറണാകുളം ജില്ലാ സെക്രട്ടറി തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. മുഹമ്മദ് നദീർ മൗലവി , പി.ഇ.മുഹമ്മദ് സക്കീർ, നൗഫൽ ബാഖവി , തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി   അബ്‌ദുൽ നാസർ മൗലവി അൽകൗസരി (ഡി.കെ.ജെ.യു. ജില്ലാ പ്രസിഡന്റ്), അൻവർ അലിയാർ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അലി മൗലവി ബാഖവി (ചീഫ് ഇമാം പുത്തൻപള്ളി മുസ് ലിം ജമാഅത്ത്), മുഹമ്മദ് അഷ്‌റഫ് കൗസരി (ചിഫ് ഇമാം, നൈനാർ ജുംഅ മസ്‌ജിദ്), ഇബ്രാഹിം കുട്ടി മൗലവി (ചീഫ് ഇമാം, മസ്ജിദുൽ നൂർ, കടുവമുഴി), വി.പി. സുബൈർ മൗലവി (ചിഫ് ഇമാം, മുഹ്‌യിദ്ദീൻ ജുംഅ മസ്ജിദ്), ഹാഷിം മന്നാനി (മേഖല സെക്രട്ടറി, ഡി.കെ.എൽ.എം.), പി.ടി. അഫ്‌സാറുദ്ദീൻ (പ്രസിഡന്റ്, മുഹിയിദ്ദീൻ ജുംഅ മസ്ജിദ്), മുഹമ്മദ് സാലിഹ് നടുവിലേടത്ത് (പ്രസിഡന്റ്, പുത്തൻപള്ളി ജുംഅ മസ്ജിദ്), മുഹമ്മദ് ഷരീഫ് മൗലവി (ട്രഷറർ, ഡി.കെ.ജെ.യു മീനച്ചിൽ താലൂക്ക് കമ്മിറ്റി) എന്നിവർ സംസാരിച്ചു.

കോട്ടയം

എരുമേലി പേട്ടതുള്ളൽ: പത്തനംതിട്ട, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം പാതകളിൽ ഗതാഗത നിയന്ത്രണം

എരുമേലി: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം (ജനുവരി 10), പേട്ടതുള്ളൽ (ജനുവരി 11) എന്നിവ പ്രമാണിച്ച് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. പ്രധാന ഡൈവേർഷനുകൾ താഴെ പറയുന്നവയാണ്: • കാഞ്ഞിരപ്പള്ളി ➡️ റാന്നി/പത്തനംതിട്ട: കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുരുവാമുഴി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഓരുങ്കൽക്കടവ് – പത്താലിപ്പടി – കരിമ്പിൻ തോട് വഴി മൂക്കടയിലെത്തി യാത്ര തുടരണം. • കാഞ്ഞിരപ്പള്ളി ➡️ മുണ്ടക്കയം: കുരുവാമുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറമട - മഠംപടി വഴി പോകേണ്ടതാണ്. • മുണ്ടക്കയം ➡️ റാന്നി/പത്തനംതിട്ട: മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രപ്പോസ് - MES - മണിപ്പുഴ വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് കനകപ്പലം വഴി പോകണം. • റാന്നി ➡️ കാഞ്ഞിരപ്പള്ളി: റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂക്കട റബ്ബർ ബോർഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാരുവേലി - കരിക്കാട്ടൂർ സെന്റർ - പഴയിടം – ചിറക്കടവ് വഴി പോകേണ്ടതാണ്. • പമ്പാവാലി ➡️ കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: പമ്പാവാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ MES കോളേജ് ജങ്ഷനിൽ നിന്നും തിരിഞ്ഞ് പ്രപ്പോസ് - പാറമട വഴി പോകണം. മുണ്ടക്കയത്തേക്ക് പോകേണ്ടവർ പാറമടയിൽ നിന്നും പുലിക്കുന്ന് വഴി തിരിഞ്ഞു പോകേണ്ടതാണ്.

കോട്ടയം

ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം.

പൂഞ്ഞാർ ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും തിടപ്പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും ഗണപതിയുടെ അമ്പലത്തിലും വാതിലുകൾ തകർത്തു. ഓഫീസ് മുറിയുടെ വാതിൽ തകർത്ത് അലമാരകളും മേശയും കുത്തിത്തുറന്നു. ഗണപതിയുടെ അമ്പലത്തിലും താഴും തകർത്തു. സ്വർണ്ണത്തിന്റെ പൊട്ടും ചന്ദ്രക്കലയും ഭണ്ഡാരക്കുറ്റികളിലെ പണവും മോഷണം പോയി. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരവാഹികൾ ഇതിനുമുമ്പ് ക്ഷേത്രത്തിലെത്തിയത്. പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകളും അലമാരകളും തകർത്തത്. വ്യാഴാഴ്ച ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റൈ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിക്കാസ് ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കണ്ടെുത്തു. വെള്ളിയാഴ്ച ഈരാറ്റുപേട്ട എസ്‌ഐ എൻ.എൽ. ബിനുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററോളം ഓടി കാവാലം റോഡിലേക്ക് പോകുന്ന നടപ്പുവഴിയിൽ എത്തിനിന്നു. ക്ഷേത്രത്തിലെ മൂന്ന് വാതിലുകളും നാല് അലമാരികളും അഞ്ച് ഭണ്ഡാരക്കുറ്റികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നും ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ക്ഷേത്രം സെക്രട്ടറി സി.എൻ. ശശി ചാലിൽ പറഞ്ഞു

ജനറൽ

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പലവട്ടം സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ സംഘടനകളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലസിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേര്‍ത്തിരിക്കുന്നത്.