വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

‘തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന് തോന്നുന്നു’; ജോസ് കെ മാണി

പാലാ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അം​ഗീകരിക്കുന്നുവെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എം കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാനോ വിജയം നേടാനോ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും ചീഫ് വിപ്പായിരുന്ന എൻ ജയരാജും പരാജയം അറിഞ്ഞു.

മരണം

കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി

കൊഴുവനാൽ തോക്കാട് മണിയങ്ങാട്ട് അറപ്പള്ളി എബി(32) ആണ് മരിച്ചത് , പഴയ വീടിൻ്റെ അടുക്കളയിലാണ് കാണപെട്ടത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .മരിച്ച എബി കനറാ ബാങ്ക് ജീവനക്കാരനാണ്, സംസ്കാരം പിന്നീട്.

കോട്ടയം

വോട്ടെണ്ണൽ ദിനത്തിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം :04.05.2026-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് രാവിലെ 06.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു.വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ. 1, കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് കെ.കെ. റോഡ് വഴി കോട്ടയം ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷനിലെത്തി ശാസ്ത്രി റോഡ് വഴി പോകണം.  2, പ്രൈവറ്റ് ബസുകൾ ടി.എം.എസ്. ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. 3, കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനിലെത്തി, പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കൂടി പോലീസ് ക്ലബ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഭാഗം വഴി പോകേണ്ടതാണ്. 4, ജില്ലാ ആശുപത്രി, മാമ്മൻ മാപ്പിള ഹാൾ ഭാഗങ്ങളിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ആംബുലൻസുകൾക്ക് ഒഴികെ) സെൻട്രൽ ജംഗ്ഷൻ, ആർ.ആർ. ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിലൂടെ യാത്ര തുടരേണ്ടതാണ്. 5, മണിപ്പുഴ ഭാഗത്ത് നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ബൈപാസ് ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴിയോ, അല്ലെങ്കിൽ മണിപ്പുഴ ബൈപാസ് വഴി ഈരേക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞോ പോകേണ്ടതാണ്. കൂടാതെ, രാവിലെ 6.00 മണി മുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതുവരെ കളക്ട്രേറ്റ് ജംഗ്ഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കൗണ്ടിംഗ് സെന്ററുകളില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കളക്ട്രേറ്റ് ഭാഗത്ത് ആളെയിറക്കിയ ശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്

കോട്ടയം

വിവാഹ പാർട്ടിയുടെ കാറും കെഎസ്ആർടിസി ബസും ഇടിച്ചു

മേലുകാവുമറ്റം ദീപ്‌തി ജംഗ്ഷൻ കഴിഞ്ഞുള്ള കയറ്റത്തിൽ നിന്നു പോയ എറണാകുളം കാക്കനാട് കെഎസ്ആർടിസി ബസ് പിന്നോട്ട് ഉരുണ്ടുവന്ന് തൊട്ടുപിന്നാലെ വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച് അപകടം ഉണ്ടായി. ആർക്കും പരിക്കുകൾ ഇല്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

പ്രാദേശികം

ബിരുദദാന ചടങ്ങ് റിട്ടയർ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട - എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു.ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എ ൽ എ പറഞ്ഞു.എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ  അധ്യക്ഷത വഹിച്ചു കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി പി നാസർ, പത്മശ്രീ അലി മണിക് ഫാൻ, ബി എസ് എസ് നാഷണൽ കോർഡിനേറ്റർ വിസി പീറ്റർ, എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ എ. എം  റഷീദ്, ഇമാം വി.പി. സുബൈർ മൗലവി , മാസ്റ്റർ അൽഅമീൻ സജീർ വി.എം എന്നിവർ സംസാരിച്ചു.

പ്രാദേശികം

പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജനാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരും : വി.കെ. ഷൗക്കത്തലി

ഈരാറ്റുപേട്ട :എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജധാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് അലി പറഞ്ഞു.  നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഉറപ്പുവരുത്താൻ അധികാര പങ്കാളിത്തം അനിവാര്യമാണ്. പോസിറ്റീവ് പൊളിറ്റിക്സ് അതിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, എസ്. ഡി.റ്റി.യു. ജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ ഹലീൽ തല പള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി,അഡ്വ സി.പി. അജ്മൽ , സി എച്ച്. ഹസീബ് ,ഇസ്മായിൽ കീഴേടം , എസ്.എം. ഷാഹിദ് യാസിർ കാരയ്ക്കാട്, നജിബ്പാറനാനീ, വി.എസ് ഹിലാൽ, ജെലീൽ കെ. കെ.പി. അൻവർ സാദത്ത്, അമീന നൗഫൽ നഗരസഭാ കൗൺസിലർമാരായ സുബൈർ വെളളാപള്ളിൽ, സജ്മി ഷിഹാസ് , ഷാഹുൽമുരുക്കോലിൽ എന്നിവർ സംസാരിച്ചു.കൺവെൻഷനിൽ വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് കടന്നുവന്ന നിരവധി പേർക്ക് സ്വീകരണം നൽകി.

ഇൻഡ്യ

രാജ്യത്ത് പെട്രോൾ – ഡീസൽ വില കൂട്ടിയേക്കും ?

രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലയിലും വർധനവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. വർധന ഒഴിവാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിൻറെ അവലോകന റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ കടന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40–50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർദ്ധനവായിരിക്കും ഇത്. 2022 മുതൽ ചില്ലറ ഇന്ധന വിലകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല

മരണം

ഡിജോ കാപ്പന്റെ സംസ്കാരം നാളെ

മീനച്ചിൽ : ഇന്നലെ അന്തരിച്ച ഡിജോ കാപ്പന്റെ സംസ്കാരം നാളെ (03/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാക്കാടുള്ള വസതിയിൽ ആരംഭിച്ച് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. മൃതദേഹം ഇന്ന് 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.