വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ സ്‌കൂട്ടർ ഇടിച്ചുതകർത്ത് പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി

പൊൻകുന്നം : ദേശീയ പാതയിൽ, പൊൻകുന്നം KSEB ഓഫീസിന് സമീപത്തുള്ള പച്ചക്കറി കടയിലേക്ക് മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും വാനിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സ്ത്രീകളടക്കമുള്ളവർക്കും പരിക്കുപറ്റി .     കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന കുമളി സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ദേശിയ പാതയിലൂടെ വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ആദ്യം മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊൻകുന്നം ശാന്തി ആശുപത്രി പടിക്കൽ ഉള്ള കോഴിക്കടയിലെ ജീവനക്കാരൻ ജമാലിനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ വാൻ ഇടിച്ചു പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും ഒടിവുണ്ട്. ജമാലിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

പ്രാദേശികം

എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ച നടത്തി

ഈരാറ്റുപേട്ട .ഐഡിയൽ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ചയിൽവയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റെ ജീവിതം പറഞ്ഞ കീളുവാരങ്ങൾഎന്ന പുസ്തകം രചിച്ച മനീഷ് മുഴക്കുന്ന് പങ്കെടുത്തുമുഹ്സിൻ പഴയമ്പള്ളിൽ മോഡറേറ്ററായിവായനാനുഭവം പങ്കുവെച്ച് കൊണ്ട്അമീൻ പിട്ടയിൽ,എ.എം റഷീദ്,സുധീർ, കെ.എ ബഷീർ ,അബ്ദുള്ള ഖാൻ,തസ്നീം കെ മുഹമ്മദ്വി.എച്ച് ഹസീബ് ,വി റ്റിഹബീബ്,കെ. എ മുഹമ്മദ് ഹാഷിം,അനസ് പാറയിൽ,പുഷ്പ,ഒ.ഡി കുര്യാക്കോസ്,മുഹമ്മദലി ഖാൻ, പീർമുഹമ്മദ് ഖാൻ,പി.എസ് ഹാഷിംഷീബ അബ്ദുള്ള,താഹിറ ത്വാഹതുടങ്ങിയവർ സംസാരിച്ചു ഈരാറ്റുപേട്ടയുടെ സ്നേഹോപഹാരം മനീഷിന് നൽകി

കോട്ടയം

എന്ന് വരും മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്

ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈ രാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളി ലും കടുത്ത  ജലക്ഷാമം അനുഭവപ്പെടുന്നു.ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്. .ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തുകയും നഗരസഭ പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് ഒരു വർഷം മുമ്പ് നഗരസഭാ കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറീയിച്ചിട്ടുള്ളതാണ്എന്നാൽ ഇതുവരെയും സംസ്ഥാന ജലവിഭവ വകപ്പ് ഇതിന് വേണ്ടി ഫണ്ട് കണ്ടെത്തീയിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിൽ എത്തിക്കാനുള്ള പദ്ധതിയായ മലങ്കര ജലസേചന പദ്ധതി പൈപ്പ് റോഡിൽ ഇട്ടതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് പോകാൻ ജലവിഭവ വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ലാത്തതു കൊണ്ട് മീനച്ചിലാറ്റിലെ പ്രയോജനപ്പെടുത്തി റഗുലേറ്റർ ബിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാര കണ്ടെത്താനാവുമെന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. മഴക്കാലത്ത് നഗരസഭ പ്രദേ ശത്ത് കൂടി ഒഴുകുന്ന ആറു കളിലെ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കര യേയും അരുവിത്തുറയേയും ബന്ധിപ്പിച്ചു കൊണ്ട് ജീനച്ചിലാറ്റിൽ ഈരാറ്റപേട്ട മുക്കടയിൽ റഗുലേറ്റ് ർ കം ബ്രിഡ്‌ജ്‌പണിയണ മെന്ന ആവശ്യമാണ് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നത്. മഴക്കാലത്ത്  ഇലക്ട്രിക് സംവിധാനത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്ന തിനാൽ നദിയിലെ ജലനിര പ്പ് ക്രമീകരിക്കാൻ സാധിക്കും.ബ്രിഡ്‌ജ് പണി പൂർത്തി യാകുന്നതോടുകൂടി വേനൽ ക്കാലത്ത് അൽമനാർ സ്കൂ ൾ ഭാഗം, തെക്കനാറിൽ മറ്റ ക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങ ളിൽ നദിയിൽ ഒന്നര മീറ്റർ ലവിതാനം ഉയരുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർദ്ധിക്കുവാൻ സാധിക്കും. കൂടാതെ ഇരു ന ദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധ തികളിലെ കിണറുകളിൽ ധ രാളം വെള്ളം ലഭിക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി നഗരസഭ പ്രദേശത്തുള്ള ജല ക്ഷാമത്തിന് പരിഹാരമാകും അതു കൂടാതെ സമീപ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് ഈ പദ്ധതി ഉപകരിക്കും. പദ്ധതി പ്രകാരമുള്ള ജലം പൈപ്പിലൂടെ ശേഖരിച്ച് മറ്റയ്ക്കാട്. തേവരുപാറ, കൊട്ടുകാപ്പള്ളി ,വഞ്ചാങ്കൽ ,നടയ്ക്കൽ ,കരിയാ തോട്ടം, ഈറ്റി ലക്കയം, വാക്കാപറമ്പ്, അരു വിത്തുറ .മുത്താരം കുന്ന് വല്ല്യച്ചൻമല ,മുരിക്കോലി  എന്നി പ്രദേശങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ഇതിലൂടെ വീടുകളിൽ വെള്ളം എത്തിക്കാൻ സാധിക്കും കൂടാതെ ഇ ബ്രിഡ്ജിലുടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ച് വിടാൻ സാധിക്കും. ഇതോടെ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരു ക്കിന് പരിഹാരമുണ്ടാകുകയുംവർഷ തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.

പ്രാദേശികം

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്.

കോട്ടയം:ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന  ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി അണിയും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക സാന്നിധ്യമാണ് സുജിത്ത്.പത്താം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്ത് അതുവരെ വോളിബോൾ എന്തെന്ന് അറിഞ്ഞിരുന്നില്ല. സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ ഒരു വോളിബോൾ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ്  സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് ഈ വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.ഇപ്പോൾ ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻ്റെ അനിഷേധ്യ ഘടകമായി സുജിത്ത് മാറുന്നു. കോച്ച് ജേക്കബിന്റെ പരിശീലന മികവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻറ് വോളിബോൾ ടീമിന് നൽകിയ മികച്ച പിന്തുണയും സൗകര്യങ്ങളുംകോച്ച് ജേക്കബിന്റെ പരിശീലന മികവുമാണ് സുജിത്തിന് തുണയായത്.ഇന്ത്യൻ റെയിൽവേയും സർവീസസും ഉൾപ്പെടെ രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വോളിബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ടീമാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം.

മരണം

സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു

പൂഞ്ഞാർ: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ  ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ഞാർ തെക്കക്കര പഞ്ചായത്തിൽ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിയ്ക്ക് പുഷ്പന്റെ വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ട പൊളിച്ചെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഉടൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ലതിക കടലാടിമറ്റം മങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: അശ്വിൻ, അശ്വതി. സംസ്കാരം. ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.

വിദ്യാഭ്യാസം

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് എട്ടിന്

സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മേയ് 7ന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ മുൻകൂട്ടിയുള്ള ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

കോട്ടയം

കേരളോത്സവത്തിന് തുടക്കമായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി. എം.ടി. സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അജിത് മുതിരമല, പി.കെ. വൈശാഖ്, അംഗങ്ങളായ ശ്രീലേഖ ആർ. എളൂക്കുന്നേൽ, അഭിലാഷ് ചന്ദ്രൻ, ആൻ മരിയ ജോർജ്, വിജയമ്മ ബാബു, എം.കെ. രാജേഷ്, സിനി മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.വി മാത്യു, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് കോഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഏഴ് വേദികളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. ഫെബ്രുവരി നാലിന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.  

കോട്ടയം

ഇൻഷുറൻസ് തീർന്നിട്ട് മണിക്കൂറുകൾ മാത്രം...കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാഞ്ഞിരപ്പള്ളി : തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ ഇൻഷുറൻസ് തുകയും കാറുടമയും ഡ്രൈവറും നൽകണമെന്ന് കോടതിവിധി . അപകടത്തിൽപെട്ടപ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ച കേസിൽ വാഹന ഉടമസ്ഥയും ഡ്രൈവറും കൂടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി ഉത്തരവായി. 2023 മാർച്ച് 27നു വൈകിട്ട് 4.25 നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത് . കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ച കാറിടിച്ചു നട്ടാശേരി സ്വദേശി, 19 വയസ്സുകാരനായ യുവാവ് മരണപ്പെട്ട കേസിലാണ് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത് .