വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-) മത് വീടിന്റെ താക്കോൽദാന കർമ്മം നാളെ

പൂഞ്ഞാർ ; മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക്    നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-)മത് വീടിന്റെ താക്കോൽദാന കർമ്മം നാളെ രാവിലെ 11 മണിക്ക് പൂഞ്ഞാർ  വി.എസ് അച്യുതാനന്ദൻ റോഡ് ഭാഗത്ത്, നിർമ്മിച്ച വീടിന്റെ ഭവനാങ്കണത്തിൽ വച്ച് നടക്കും.   പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹന്റെ  അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ്.എംഎൽഎ താക്കോൽദാന കർമ്മം നിർവഹിക്കും. സർവീസ് ആർമിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് സ്ഥലം ലഭ്യമാക്കി നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 വീടുകൾ ഇതിനോടകം നിർമ്മിച്ചു നൽകി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, അനുബന്ധമായി തൊഴിൽ ലഭ്യതയ്ക്കായി  പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ, നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ചികിത്സാസഹായം നൽകുന്ന  കാരുണ്യ സ്പർശം പദ്ധതി, കാർഷിക മേഖലയിലെ ഫലസമൃദ്ധി പദ്ധതി, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈത്താങ്ങ് പദ്ധതി തുടങ്ങിയ സേവന പദ്ധതികളും സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്നതാണ്.  സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി , അലൻ വാണിയപ്പുര , സാജു പുല്ലാട്ട് , പി.പി.എം നൗഷാദ്, ജാൻസ് വയലിക്കുന്നേൽ, റോയി വിളക്കുന്നേൽ , പൊതുപ്രവർത്തകരായ റെജി ഷാജി, ദേവസ്യാച്ചൻ വാണിയപ്പുര, റെജി. കെ, സജി ചിറ്റാനപ്പാറ, ഉല്ലാസ് മതിയത്ത്, ദിലീപ് മരുതാനി തുടങ്ങിയവർ പ്രസംഗിക്കും.  സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

കേരളം

പുതുയുഗ കേരളം ലക്ഷ്യം ;UDF സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം

വി.ഡി. സതീശൻ സർക്കാരി‍ൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ സമഗ്ര പദ്ധതികളുമായി സർക്കാർ. എക്സൈസ്-ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് പദ്ധതി നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തടയും. ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. കേരളത്തിലെ പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും കുറഞ്ഞ ചിലവിൽ സംസ്ഥാനത്ത് ചികിത്സകൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. കൃഷി ലാഭകരമായ തൊഴിൽമേഖലയാക്കും. കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ടൂറിസം മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും. സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.

വിദ്യാഭ്യാസം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും;

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. പിസി ന്യൂസ്‌,ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഫലം അറിയാൻ വെബ്സൈറ്റുകൾ: http://nammudekeralam.kerala.gov.in, http://www.results.hse.kerala.gov.in, http://www.prd.kerala.gov.in, http://results.kerala.gov.in,  http://results.digilocker.gov.in,  http://www.results.kite.kerala.gov.in,  http://examresults.kerala.gov.in മൊബൈൽആപ്പുകൾ: SAPHALAM 2026,

കേരളം

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ മന്ദിര ഉത്‌ഘാടനം ശ്രീ സെബാസ്റ്റ്യൻ എം.ജെ എം എൽ എ നിർവഹിച്ചു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ മന്ദിര ഉത്‌ഘാടനം ശ്രീ സെബാസ്റ്റ്യൻ എം.ജെ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിലെ മുതിർന്ന അധ്യാപകരെയും, വിവിധ സ്കൂളുകളിൽ പഠിച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.വിദ്യാഭ്യാസരംഗത്തു കുട്ടികളെ മുന്നോട്ട് നയിച്ച അധ്യാപകരെയും എംഎൽഎ പ്രശംസിച്ചു.

കോട്ടയം

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്”” ഐക്യദാർഢ്യവുമായി പാലാ നഗരസഭ.

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ കർശന നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത് എന്നും പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിൻ്റയും, ആഭ്യന്തര വകുപ്പിൻ്റെയും ഈ നീക്കത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ നഗരസഭആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടാണ് പാലാ നഗരസഭയുടെ ഈ പദ്ധതിയോടുള്ള ഐക്യദാർഢ്യം ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കണ്ടം പ്രഖ്യാപിച്ചത്. ഏറ്റവും മാതൃകായോഗ്യമായ രീതിയിൽ പദ്ധതിയിലെ പൊതുജന പങ്കാളിത്തവും, റസിഡൻസ് അസോസിയേഷൻ സ്‌കൂൾ പിടിഎ ഉൾപ്പെടെയുള്ള സംഘടനകളുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുവാൻ നഗരസഭ പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് ചെയർപേഴ്‌സൺ ഉപദേശം ചോദിച്ചു.. ആഭ്യന്തര മന്ത്രി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ച് ചർച്ച ചെയ്‌തു.പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കുവാനും അവരെ സംരക്ഷിച്ച് ചേർത്ത് നിർത്താനുമുള്ള ഉള്ള സർക്കാരിൻ്റെ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, യുവതലമുറയുടെ പ്രതിനിധി എന്ന നിലയിൽ ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിലയിൽ ഭാഗമാകുവാൻ ലഭിക്കുന്ന അവസരം ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു എന്നും ദിയ ബിന്ദു വ്യക്തമാക്കി. പദ്ധതി നടത്തിപ്പിൽ പാലാ നഗരസഭയെ സഹായിക്കുവാൻ പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്‌കുമെന്ന മന്ത്രിയുടെ അറിയിപ്പിൽ ചെയർപേഴ്‌സൺ പാലായുടെ നന്ദി അറിയിച്ചു.

ജനറൽ

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി മമ്മൂട്ടി

നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ഓണററി ഡോക്ടറേറ്റ് കൈമാറിയത്. മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് കൈമാറി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡിലിറ്റ്) ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവുമാണ് നൽകിയത്.

കോട്ടയം

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശികളായ തോമസ് കുട്ടി (66) സിബി തോമസ് (61) മോഹൻ ജോസഫ് (71) ഗീത മോഹൻ (64) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 10.15 ഓടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സബരിച്ച കാറാണ് അപകടത്തിൽ പെട്ടത്.