വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി.രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

കോട്ടയം

ചെമ്മലമറ്റം പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാളിന് കൊടിയേറി.

കോട്ടയം ; മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു.വെള്ളിയാഴ്‌ച രാവിലെ 6 മണിക്കവി.കുർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്. 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം.ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാദർ ജോൺ കുഴികണ്ണിൽ ഫാകുര്യക്കോസ് വട്ട മുകളേൽഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ അബ്രാഹം പുതിയാത്ത് സഹകാർമ്മികർ തുടർന്ന് ആകാശവിസ്മമയം 7.30 ന് കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു.

കേരളം

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നൽകും’ എന്ന തരത്തിൽ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്സ്ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തിൽ വന്ന പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന രീതിയിലാണ് കാർഡിന്റെ രൂപകൽപന. എന്നാൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതായി ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.പോസ്റ്ററിൽ വി.ഡി. സതീശന്റെ ചിത്രം ഉൾപ്പെടുത്തി ‘വലിയ പെരുന്നാൾ സമ്മാനം’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും നിർദേശിക്കുന്നു. വ്യാജ കാർഡുകൾ, തിരുത്തിയ ചിത്രങ്ങൾ, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികം

തീക്കോയിൽ ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

തീക്കോയി: ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) മരിച്ച സംഭവത്തിലാണ് ഭർത്താവ് ജോൺ (47) നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. കട്ടൻസ് തൊഴിലാളിയാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്. സാരമായി പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാലാമണി ബുധനാഴ്ച രാവിലെയാണ് മരിച്ചത്.  ബുധനാഴ്ച വൈകിട്ടു തന്നെ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ റിമാൻഡു ചെയ്തു. ബാലാമണിയുടെ സംസ്‌ക്കാരം നടത്തി. ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബാലാമണി.   

കോട്ടയം

തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തീക്കോയി ; തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റബർ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. ജോൺ ആസിഡ് ഒഴിച്ചതാണോ പിടിവലിക്കിടയിൽ വീണതാണോ എന്ന് വ്യക്തമായിട്ടില്ല. പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോൺ ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാലാമണിയുടെ സംസ്‌കാരം ഇന്ന് നടക്കും.

കോട്ടയം

മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം

പെരുവന്താനം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവ സ്ഥലത്ത് പെരുവന്താനം പോലീസ് എത്തിയിട്ടുണ്ട്

കേരളം

സിൽവർലൈൻ റദ്ദാക്കി, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡ‌ി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി,​ രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമ‌ർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെയാണ് നീട്ടിയത്. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകിയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിക്കാനും വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തുടങ്ങാനും തീരുമാനിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് രണ്ടാംമന്ത്രിസഭയിലെ പുതിയ ജനപ്രിയ തീരുമാനങ്ങൾ.

കേരളം

മേയ് മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും

മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.