വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകർക്കുള്ള അവസാന ഘട്ടസാങ്കേതിക പഠന പരിശീലന ക്ലാസും യാത്രയയപ്പും കോട്ടയം കുമ്മനം ഹനഫീ ജമാ അത്ത് ഓഡിറ്റോറിയത്തിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു.   മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ല അസിസ്റ്റൻറ് ടെയിനിംഗ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച സദസ്സിൽ അൽതാഫ് ഖിറാഅത്ത് അവതരിപ്പിച്ചു. കോട്ടയം ടൗൺ മസ്ജിദ് ഇമാം താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച  സംഗമത്തിൽ മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ സ്വാഗതം ആശംസിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉ ലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ,കുമ്മനം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി നജ്മി അൽകാശി ഫി, ജമാ അത്ത് സെക്രട്ടറി സാദിഖ് എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി ഷാജഹാൻ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു.   കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഈരാറ്റുപേട്ട മണ്ഡലം ട്രെയിനിങ് ഓർഗനൈസർ വി.ടി ഹബീബ് നന്ദി അറിയിച്ചു. സംഗമത്തിൽ ജില്ലാ ടെയിനിംഗ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ മണ്ഡലം ട്രെയിനർമാരായ അജി കെ മുഹമ്മദ് , സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ,, മാഹിൻ പാറയിൽ, ശമ്മാസ് സലാം, , മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കോട്ടയം

പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്

രാമപുരം: പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഇന്ന് രാത്രി 1 മണിയോടെയായിരുന്നു അപകടം നടന്നത്.ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്.അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.  

കോട്ടയം

കെഴുവങ്കുളത്തേ ഹോസ്റ്റലിൽ മരിച്ച വനിതാ ഡോക്ടറുടെ മൃത സംസ്ക്കാരം ഇന്ന്

കോട്ടയം : പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായ യുവതിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി... പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ​കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ). മൃതദേഹം ഇന്ന് ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനടയിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും . (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കോട്ടയം

ഒരുവട്ടം കൂടി .... പഴയ ചിരിയും കളിയുമായി പഴയ പത്താം ക്ലാസുകാർ അര നൂറ്റാണ്ടുകൾക്ക് ശേഷം അവർ ഒന്നിച്ചു

മേലുകാവ് : സിഎംഎസ് ഹൈസ്കൂൾ 1976-77 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 50 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു.അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16-ഓളം പേർ മരണപ്പെട്ടു. എങ്കിലും പലയിടത്തു നിന്നുമായി ഏറെ കഷ്ടപ്പെട്ട് അറുപതോളം പേരെ കണ്ടെത്തി. കൂടി കാഴ്ചയിൽ അനുഭവങ്ങൾ പങ്കിട്ടും, വീണ്ടും പരിചയപ്പെടുത്തിയും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ ഓർമ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ആദ്യ കൂട്ടായ്മ ചേർന്നത് മുട്ടം റൈഫിൾ ക്ലബ്ബിലായിരുന്നു.   ജോൺസൺ ജോസഫ്, എൻ.സി.ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ ഫിലിപ്പ് , രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

കോട്ടയം

എരുമേലിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്

എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി -പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി, രതീഷ് , വിസ്മയ , അവിനാശ് , അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്.2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു.

കോട്ടയം

ഡോക്ടറുടെ കാറിന് മുൻ ജീവനക്കാരൻ തീയിട്ടു; പ്രതിക്കും ഗുരുതര പരിക്ക്

കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുൻ കേർ ടേക്കർ തീ വച്ചു. കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ വച്ചപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കേർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ചെങ്ങളം സ്വദേശിയായ മുൻ കേർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കോട്ടയം

മതനേതാക്കൾക്ക് എതിരായ അധിക്ഷേപം പൊതുപ്രവർത്തകർ മാന്യത പാലിക്കണം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: സഭയോടും മേലധ്യക്ഷന്മാരോടും ചേർന്ന് പ്രവർത്തിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സത്യം വിളിച്ചുപറയുന്ന പത്രത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഭീഷണിയുടെ ഭാഗമാണ്. വൈദികരും മെത്രാന്മാരും നിശബ്ദരായി ഇരിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ചാനൽ ചർച്ചകളിൽ മതനേതാക്കളെ അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ല. നമ്മുടെ ഐഡന്റിറ്റി സംരക്ഷിക്കാനും സത്യം വിളിച്ചുപറയാനും സഭ എന്നും മുൻപന്തിയിലുണ്ടാകും. രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സഭയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ സധൈര്യം നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കി. മതനേതാക്കൾക്കെതിരായ അധിക്ഷേപം: പൊതുപ്രവർത്തകർ മാന്യത പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പൊതുരംഗത്തുള്ളവർ വിമർശിക്കുന്നത് വലിയ തെറ്റാണെന്ന് പ്രസ്താവന. ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാകാലത്തും വൈദികർ ന്യൂട്രൽ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂ. ഭീഷണിയുടെ സ്വരം തിരിച്ചറിയാൻ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. ദൈവഭക്തിയിലും സഭാസ്നേഹത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല.