വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം 2 കോടി – ജോസ്.കെ.മാണി എം.പി

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്റർ ആയ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ  കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോസ്.കെ.മാണി എം.പി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്. സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം കാണുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്കും നാട്ടുക്കാർക്കും വളരെ ഏറെ ഗുണം ചെയ്യുമെന്നും പദ്ധതി പ്രദേശ സന്ദർശനവേളയിൽ പൗരാവലി നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ജോസ്.കെ.മാണി എം.പി.  

കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന സംഗമം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. റമദാൻ സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡൻറ് അനീഷ് കുര്യൻ പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ അൽത്താഫ് ഹസൻ, യു. നവാസ്, ജില്ലാ ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, എസ്ടിറ്റിയു ജില്ലാ സെക്രട്ടറി അലി അക്ബർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ അമീർ ഷാജി ഖാൻ, മുഹമ്മദ് ആരിഫ്, ഉവൈസ് ബഷീർ, കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനന്താനം, ഹസീബ് സി.എച്ച് , അഡ്വ. സി.പി അജ്മൽ, അൻസാരി പത്തനാട്,  നസീമ ഷാനവാസ് മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, വിവിധ മീഡിയകളിലെ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കോട്ടയം

കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം മാനേജ്മെന്റ് സമരക്കാരുമായി ചർച്ച നടത്തണം : AIYF

കോട്ടയം ; കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം പരിഹരിക്കുന്നതിനായി മാനേജ്‌മന്റ് അടിയന്തിരമായി സമരക്കാരുമായി ചർച്ച നടത്തണം .രോഗികളെ മറ്റിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധി ഉണ്ടായിട്ടും സമരത്തിന് പരിഹാരം കാണാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. 700 ലധികം നഴ്സുമാർ ആണ് യുഎൻഎയുടെ നേതൃത്വത്തിൽ കാരിത്താസിൽ സമരം ചെയ്ത് വരുന്നത് . വർഷങ്ങളായിജോലി ചെയ്യുന്നവർക്ക് പോലും ഒരു വിധത്തിലും ഉള്ള മാനുഷിക പരിഗണനയും കിട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ്  യാഥാർഥ്യബോധത്തോടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും അനുഭാവപൂർവ്വം ഈ വിഷയത്തെ കാണുമ്പോൾ കാരിത്താസ് മാനേജ്‌മന്റ് കടുംപിടിത്തം അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പോകണം .നഴ്സുമാരുടെ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്ന് AIYF ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് സെക്രട്ടറി ഷമ്മാസ് ലത്തീഫ്  എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

കോട്ടയം

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു; മിനി സിവില്‍ സ്‌റ്റേഷന് മാര്‍ച്ച് 10 ന് തറക്കല്ലിടും

മുണ്ടക്കയം : മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും. നാളെ (2026 മാര്‍ച്ച് 10, ചൊവ്വ) ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്

കോട്ടയം

എൽ ഡി എഫ് വികസന സന്ദേശ യാത്ര ഇന്ന് പുഞ്ചവയലില്‍ സമാപിക്കും

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് പുഞ്ചവയലില്‍ സമാപിക്കും. വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ സന്ദേശയാത്ര കടന്നുപോയി. മൂന്നാം ദിവസമായ ഇന്നലെ പനയ്ക്കച്ചിറ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നീ മേഖലകളിലൂടെ സന്ദേശയാത്ര കടന്നുപോയി.    ജാഥാ വൈസ് ക്യാപ്റ്റന്‍ എം,.ജി. ശേഖരന്‍, ജാഥാ മാനേജര്‍ കെ. രാജേഷ്, അഡ്വ. സാജന്‍ കുന്നത്ത്, ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., ബിനോ ജോണ്‍ ചാലക്കുഴി, കെ.റ്റി. പ്രമദ്, രമാ മോഹന്‍, തങ്കമ്മ ജോര്‍ജ്ജുകുട്ടി, ഷമ്മാസ് ലത്തീഫ്, ജോര്‍ജ്ജുകുട്ടി ആഗസ്തി, അലന്‍ അഗസ്റ്റിന്‍, സോജന്‍ ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. അബേഷ് അലോഷ്യസ്, കുര്യാക്കോസ് പി.ജെ., ജോണിക്കുട്ടി മഠത്തിനകം, ഷെമിം അഹമ്മദ്, ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി, റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍, തോമസ് മാണി കുമ്പുക്കല്‍, പി.എം. സെബാസ്റ്റ്യന്‍, സണ്ണി വാവലാങ്കല്‍, സുരേഷ് സി.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടയം

ജാസ്‍ലിയയെ ഇടിച്ചുതെറിപ്പിച്ച കേസിലെ പ്രതി സിറിയക് ജോർജ് പിടിയിൽ

അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് പിതാവിനെ പ്രതി ചേർത്തതെന്നും കെ എസ് സുദർശൻ പറഞ്ഞു. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടില്ല. അങ്ങനെയെങ്കിൽ പിതാവിനെ അറസ്റ്റ് ചെയ്യലില്ലലോ. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം

വേനൽക്കാല രോഗങ്ങൾ: പ്രതിരോധ നടപടികൾ ഊർജിതമാക്കും

കോട്ടയം: വേനൽക്കാല രോഗങ്ങളെ നേരിടാനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. വെയിലത്ത് പണിയെടുക്കുന്നവർ, വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങി പകൽ സമയത്ത്് പുറത്തിറങ്ങുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം. പ്രധാന സർക്കാർ ആശുപത്രികളിൽ രണ്ടു വീതവും മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചും കിടക്കകൾ വേനൽക്കാല രോഗങ്ങളുമായി ബന്ധപ്പെട്ടെത്തുന്ന രോഗികൾക്കായി മാറ്റിവെക്കും.   മൃഗങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പു വരുത്തും. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങൾ കണ്ടെത്തി വെള്ളം എത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികളെടുക്കും. സ്‌കൂളുകൾ വഴി കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താൻ വിദ്യാഭ്യാസവകുപ്പിന് യോഗം നിർദ്ദേശം നൽകി. ആശുപത്രി പരിസരങ്ങളിലുൾപ്പെടെ ഔഷധ സസ്യങ്ങൾ വെച്ചുപിടിപ്പിക്കാൻ കൃഷിവകുപ്പിനോടും നിർദേശിച്ചു.  ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിത്താര, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസാ ജോസ്, ഐ.സി.സി.എസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജുകുമാർ, അസി.പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്നേഹലത മാത്യൂസ്, ഡോ. ആർ. രതീഷ്‌കുമാർ, ഡോ. അനുപ ലൂക്കാസ് തുടങ്ങിയവർ പങ്കെടുത്തു.    

കോട്ടയം

കോട്ടയത്ത് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കോട്ടയം : ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോൻ്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു അപകടം. ഫെബ്രുവരി 27 വെള്ളിയാഴ്ച ആറാട്ടിനു ശേഷം രാത്രിയോടെ പ്രവിതയും ഭർത്താവും മുടിയൂർക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പേരൂർ ബ്ളസിപ്പടിയിൽ വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറിൽ ഇവർ സഞ്ചരിച്ച ബൈക്ക് വീഴുകയായിരുന്നു. ഈ സമയം ബൈക്കിന്റെ പിന്നിൽ നിന്നും പ്രവിത റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ പ്രവിത  അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് മരണം സംഭവിച്ചു.  നട്ടാശേരി പഴയാറ്റിൽ വാസുവിൻ്റെ മകളാണ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിവെട്ടുംകാലാ വീട്ടുവളപ്പിൽ നടത്തും.