വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ജനുവരി മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റം; സാധനങ്ങള്‍ക്ക് പുറമേ പണവും ലഭിക്കും

ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്തുന്നു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരത്തെ ഡിസംബര്‍ 25 വരെയാണ് ഇതിനുള്ള കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബര്‍ 31ലേക്ക് നീട്ടിയിരുന്നു. വിതരണം ചെയ്തിരുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ മാറ്റമുണ്ട്. നേരത്തെ ലഭിച്ചിരുന്ന അളവില്‍ ആയിരിക്കില്ല സാധനങ്ങള്‍ ലഭിക്കുക. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ രണ്ടര കിലോഗ്രാം വീതം അരിയും ഗോതമ്പുമാണ് ലഭിക്കുക. മുമ്പ് അഞ്ച് കിലോയാണ് റേഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നതെങ്കില്‍ അര കിലോ ഗോതമ്പ് പുതിയ സ്‌കീം അനുസരിച്ച് അധികമായി ലഭിക്കും. ഇ- കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ജനുവരി ഒന്നുമുതല്‍ റേഷന്‍ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അര്‍ഹരായവര്‍ക്ക് ലഭ്യമാകും. ഇ- കെവൈസി പൂര്‍ത്തിയാക്കിയാല്‍ 2028 വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. നഗര പ്രദേശങ്ങളില്‍ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ദുരുപയോഗം ചെയ്യുന്നത് തടയാനും അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സർക്കാർ ഇ - കെവൈസി നിർബന്ധമാക്കിയത്.  

കോട്ടയം

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ മേലുകാവ് മറ്റത്ത് സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.

മേലുകാവ് ; കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ജോസുകുട്ടി ജോസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ ,ജോയി സ്കറിയ,ജെറ്റോ ജോസഫ്, സണ്ണി  മാത്യു,കെ പി, റെജി , ജീമോൻ തയ്യിൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബിജോ അഞ്ചുകണ്ടത്തിൽ,ജോസ് സെബാസ്റ്റ്യൻ, മോഹനൻ, പ്രേം ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

പ്രാദേശികം

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്സിൻന്റെ നേതൃത്തത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി

ഈരാറ്റുപേട്ട ;  മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്സിൻ്റ നേതൃത്തത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി പ്രസിഡന്റ് അനസ് നാസറിൻ്റെ അദ്ധ്യക്ഷതയിൽ സമ്മേളനം ഡി സി സി  ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തുബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് സതീഷ് കുമാർ ഡിസിസി മെമ്പർ പി എച്ച് നൗഷാദ് കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ് ജേക്കബ് വിവിധ രാഷ്ട്രീയ നേതാക്കളായ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കാഷിംസിപിഎം നേതാവ് പി എ ഷമീർ സിപിഐ നേതാവ് കെ ഇ നൗഷാദ് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജെയിംസ് എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈർവെള്ളാപ്പള്ളി കെ ഇ എ ഖാദർലത്തീബ് വെള്ളൂ പറമ്പിൽ നൗഷാദ് വട്ടക്കയം കെ എസ്കരീം എസ് എം കബീർ ഹനീഫകിണറ്റുംമൂട്ടിൽചാൾസ് ആൻറണി റഷീദ് വടയാർഅൻസാരി പരീത് പരിക്കണ്ണ്അബ്ബാസ്നിസാമുദ്ദീൻ നൂറുൽ അബ്റാൻ ഫയാസ് റിഫാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

പ്രാദേശികം

ആർത്തിരമ്പി ഓർമ്മതൻ വാസന്തം അരുവിത്തുറ കോളേജിൽ മഹാ ജൂബിലി സംഗമം.

ഈരാറ്റുപേട്ട. : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ അങ്കണത്തിൽ ആറു പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ആർത്തിരമ്പിയ ഓർമ്മതൻ വാസന്തം വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം  കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിച്ചു. തികഞ്ഞ ഗ്രാമന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര സങ്കേതിക കായിക രംഗങ്ങളിലേക്ക് അനേകം പ്രതിഭകളെ സമ്മാനിച്ച അരുവിത്തുറ കോളേജ് രാജ്യത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിന്നു. മാറ്റങ്ങൾക്കു മുൻപെ പറന്ന അരുവിത്തുറ കോളേജ് വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾക്ക് വഴിതെളിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ   കോളേജിൻ്റെ മുൻ പ്രിൻസിപ്പൽമാരേയും അദ്ധ്യാപകരേയും ആദരിച്ചു.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം. എം ചാക്കോ, മുൻ പി.എസ്സ് സി അംഗം പ്രൊഫ.ലോപ്പസ് മാത്യു, ഐ എസ് ആർ ഓ മുതിർന്ന ശാസ്ത്രഞ്ജൻ ഡോ ഗിരീഷ് ശർമ്മ , കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. ടി.ടി. മൈക്കിൾ,പൂർവ്വ വിദ്യാർത്ഥി സംഘടനാ കോഡിനേറ്റർ ജോസിയാ ജോൺ തുടങ്ങിയവർ സംസാരിച്ചു.

കേരളം

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 20 അടി താഴ്ച്ചയിലേക്ക് വീണു, ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധിക‍ൃതർ പറ‍ഞ്ഞു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലുണ്ട്.  

മരണം

ഐഷാ (85 വയസ് ) നിര്യാതയായി*

*ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന്*വരിക്കാനിക്കൽ വീട്ടിൽ* മർഹൂം ഹസ്സൻപിള്ള ഭാര്യ ഐഷാ (85 വയസ് ) നിര്യാതയായി* ഖബറടക്കം ഇന്ന് അസർ നിസ്കാരത്തിന് ശേഷം* ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സത്തിന്റെ മറവിൽ വൻ അഴിമതിയെന്ന് എസ്ഡിപിഐ

ഈരാറ്റുപേട്ട നഗരോത്സവം അഴിമതി നടത്താനുള്ള മാർഗമായി യു.ഡി.എഫും എൽ.ഡി.എഫും ഉപയോഗിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു  വർഷാവർഷം നടത്തിവരുന്ന നഗരോത്സവത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിന് ഇടത് വലത് കക്ഷികൾ കൂട്ടുനിൽക്കുകയാണ്. വ്യാപാരികൾ ഉൾപ്പെടെ ഇതിന് സഹകരിക്കാതിരിക്കെ ചിലർ നഗരോത്സവം നടത്താൻ കാണിക്കുന്ന ആവേശം അഴിമതി നടത്താൻ വേണ്ടിയാണ്. ഇടത് വലത് മുന്നണികളിലെ ചില കൗൺസിലർമാർ ഇതിന് കൂട്ടു നിൽക്കുകയാണ് നഗരവത്സവം നടത്തുന്നതിന് വേണ്ടി വ്യാപകമായ പണപ്പിരിവാണ് ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഇത്തരക്കാർ നടത്തിയിരിക്കുന്നത്. ഇതിലൂടെ വൻ അഴിമതിയാണ നടന്നിരിക്കുന്നത് കഴിഞ്ഞതവണ നടന്ന നഗരവത്സവത്തിന്റെ കണക്ക് പുറത്ത് വിടാൻ പോലും ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. ഈരാറ്റുപേട്ട നഗരസഭയിൽ വികസനം മുരടിച്ചു നിൽക്കെ അഴിമതിക്ക് വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്. പ്രധാന പ്രതിപക്ഷത്തിരിക്കുന്നവർ വിഹിതം ലഭിക്കുന്നതിനാണ് ഇത്തരം അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്. ഇത്തരം അഴിമതികളെ എതിർക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ കൗൺസിലർമാർ നഗോത്സവത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി വി. എസ്. ഹിലാൽ, ഖജാജികെ. യു. സുൽത്താൻ, വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളീൽ എന്നിവർ പറഞ്ഞു.കലാപരിപാടികളുടെ പേര് പറഞ്ഞു അതിന്റെ മറവിൽ നടത്തുന്ന കച്ചവട കൊള്ളക്കെതിരെ ജനം രംഗത്തിറങ്ങണമെന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കോട്ടയം

സാമൂദായിക നവോത്ഥാനത്തിനു ദക്ഷിണയുടെ പങ്ക് നിസ്തുലം.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

ഈരാറ്റുപേട്ട : തെക്കൻകേരളത്തിൽ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽവിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പുരോഗതിക്കായിഅക്ഷീണം പ്രവർത്തിച്ച പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരായി ഉയർന്ന എല്ലാ വിഷയങ്ങളെയും പക്വമായി സമീപിക്കുകയും മനുഷ്യസാഹോദര്യം നിലനിർത്താൻ വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നുള്ളത് ദക്ഷിണയ്ക്ക് മാത്രം അവകാശപ്പെട്ട നേട്ടമാണ്. തെക്കൻ കേരളത്തിലെ മത വൈജ്ഞാനിക മേഖലയിൽ കഴിഞ്ഞ 70 വർഷത്തെ അതിൻറെ നേട്ടം അൽഭുതാവഹമാണെന്നും മതസമുദായിക നേതൃത്വം യോജിപ്പോടെ മുന്നേറിയതിന്റെ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മൺമറഞ്ഞ ആദ്യകാല നേതാക്കന്മാരുടെ കബറിട സന്ദർശന യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ , ഇസ്ലാം മതവിദ്യാഭ്യാസബോർഡ് മുൻ ചെയർമാൻ മുഹമ്മദ് ഈസാ മൗലവിയുടെ ഖബറിടത്തിൽ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .29 ന് തിരുവനന്തപുരം ജില്ലയിലും 30 ന് കൊല്ലത്തും 31ന് ആലപ്പുഴ എറണാകുളം ജില്ലയിലും സിയാറത്ത് പതാക പ്രചരണ യാത്ര പര്യടനം നടത്തും ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.എ.മൂസാമൗലവി, അഡ്വ. കെ.പി.മുഹമ്മദ് ,ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ്പ്രസിഡൻറും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ മുഹമ്മദ് സക്കീർ, മുഹമ്മദ് നദീർമൗലവി ,പി.കെ.സുലൈമാൻ മൗലവി,പാങ്ങോട് ഖമറുദ്ദീൻമൗലവി, ഇ.എ. അബ്ദുൽ നാസർ മൗലവി, രണ്ടാർകര മീരാൻ മൗലവി, നാസർ മൗലവി വെച്ചൂച്ചിറ, അബ്ദുൽ സലാം മൗലവി,അനസ് മൗലവി, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം ഇബ്രാഹിം കുട്ടി മൗലവി, നൗഫൽ ബാഖവി തുടങ്ങിയവർ സംസാരിച്ചു.