വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച ഹജിമാർക്കുള്ള വാക്സിനേഷൻക്യാമ്പും മൂന്നാംഘട്ട പഠന പരിശീലന ക്ലാസും ചെവ്വാഴ്ച കോട്ടയത്ത്

ഈരാറ്റുപേട്ട- വിരശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പഠന പരിശീലന ക്ലാസും വാക്സിനേഷന്‍ ക്യാമ്പും (മെനിഞ്ചറ്റിസ് വാക്സിനും പോളിയോ തുള്ളിമരുന്നും) 29.4.2025 തീയതി ചെവ്വാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം  അറുപുഴ ഹിദായത്തുൽ ഇസ്ലാം കമ്മ്യൂണിറ്റി  ഹാളിൽ വച്ച് നടത്തപ്പെടും* കുത്തിവെപ്പിന് വരുമ്പോൾ വെള്ള പ്രതലമുള്ള കളർ ഫോട്ടോ ചെറുത് (Size 3.5 x 3.5 cm), സ്ഥിരമായി രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മെഡിസിൻ  കഴിച്ചിട്ട് വരികയും മരുന്നിന്റെ കുറിപ്പടിയും  കൊണ്ടുവരേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

കോട്ടയം

വാക്ക് തർക്കം; പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു*

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത് വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ സംഘടന കരുത്ത് തെളിയിച്ച് കോട്ടയം ജില്ലയിലെ പദയാത്ര പര്യടനം സമാപിച്ചു_

ഈരാറ്റുപേട്ട: മുസ്‌ലിംകൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളെ വർഗീയതയും തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന വംശീയ പരാമർശങ്ങൾ നടത്തുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് ഈരാറ്റുപ്പേട്ടയിലെ മുട്ടം കവലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടക്കെതിരെ ബിജെപി നേതാവ് പി.സി ജോർജടക്കമുള്ളവർ പല സന്ദർഭങ്ങളിലായി നടത്തിയ വംശീയ തീവ്രവാദ പരാമർശങ്ങൾ ഇത്തരത്തിലുള്ളതാണ്. പിന്നീട് തിരുത്തിയെങ്കിലും ഭരണകൂടത്തിൻ്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഈരാറ്റുപ്പേട്ടയെ തീവ്രവാദത്തിൻ്റെയും മതസ്പർധയുടെയും കേന്ദ്രമായി ചിത്രീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പ്രായപൂർത്തിയാവാത്ത സ്കൂൾ കുട്ടികളുടെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു വീഴ്ച്ചയെ സംസ്ഥാനം ശ്രദ്ധിക്കുന്ന വർഗീയ വിവാദമാക്കി മാറ്റുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനവസരത്തിലെ പ്രസ്താവന വഹിച്ച പങ്കും വലുതായിരുന്നു. ലൗ ജിഹാദും ഹലാൽ ഫുഡ് വിവാദവും വർഗീയ പരാമർശങ്ങളുമെല്ലാം വിദ്വേഷ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമിട്ട് പ്രചരിപ്പിച്ച വ്യാജങ്ങളാണ്. അവയുടെ പ്രചാരകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുൻകൈയെടുക്കേണ്ട ഇടതുപക്ഷം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാവാനാണ് മത്സരിക്കുന്നതെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കേരളത്തിൽ നിലനിൽക്കുന്ന സഹിഷ്ണുതയും മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ വിദ്വേഷ പ്രചാരകരെ മാതൃകപരമായ ശിക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഇ.എസ് ജംഗ്ഷനിൽ നിന്നും മുട്ടം കവലയിലേക്ക് സംഘടിപ്പിച്ച പദയാത്രയിൽ റസാഖ് പാലേരിയോടൊപ്പം പൂഞ്ഞാർ മണ്ഡലത്തിലെ ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു. പദയാത്രയിൽ ഉടനീളം ഈരാറ്റുപേട്ടയിലെ വ്യത്യസ്ത മേഖലയിലെ ജനങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. ഓട്ടോ തൊഴിലാളികൾ, വീൽചെയർ അസോസിയേഷൻ പ്രതിനിധി, വിദ്യാർത്ഥികൾ, സമുദായ നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡണ്ട് പി.എ അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ. എച്ച് അധ്യക്ഷത വഹിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ സ്വാഗതം പറഞ്ഞു. മണ്ഡലം - പഞ്ചായത്ത് - യൂണിറ്റ് ഭാരവാഹികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ. കെ. എം സാദിഖ്, ഈരാറ്റുപേട്ട മുൻസിപ്പൽ പ്രസിഡന്റ് വി. എ ഹസീബ് എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അഭിനന്ദാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജീവകാരുണ്യ പ്രവർത്തകൻ ഷഹീർ, ടീം നന്മക്കൂട്ടം, ടീം എമർജൻസി, ഐ ആർ ഡബ്ല്യൂ, തണൽ, കരുണ, എഫക്ട്എന്നീ കൂട്ടായ്മകളെ പദയാത്രയിൽ ആദരിച്ചു. പരിപാടിയിൽ മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഫിർദൗസ് റഷീദ് നന്ദി പറഞ്ഞു.    

പ്രാദേശികം

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്

ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷനിൽ മതസ്പർധ, തീ വ്രവാദ  എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി മാർച്ച് 30ന്  സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന്  ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കോട്ടയം  ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന്''സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീ വ്രവാദ  പ്രവർത്തനം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട സ്റ്റേഷനിൽവളരെയധികമാണെന്ന് രേഖപ്പെടുത്തീയിരുന്നു ഈ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു' മതസ്പർധ, തീവ്രവാദ    എന്നീ കേസുകൾ ഈരാറ്റുപേട്ടയില്ലെന്ന്   ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 2024 ഒക്ടോബർ 12  ന്  ഷെരീഫിന് നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരുന്നു ഇതെ തുടർന്ന് കഴിഞ്ഞ വർഷം നവംമ്പർ 18 ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജനകീയ വികസന ഫോറം  പ്രസിഡൻ്റ് ഷെരീഫ് ഈ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകീ യിരുന്നു.  ഇതെ തുടർന്നാണ് ജില്ലാ  പൊലീസ് മേധാവിയായിരുന്ന കെ.കാർത്തികിൻ്റെ 2022 ഡിസംമ്പറിലെ  റിപ്പോർട്ട്  ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് തിരുത്തി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത

പ്രാദേശികം

നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ;കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ മെയ് 16, 17, 18 തീയതികളിൽ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് 56 വിദ്യാർത്ഥികളെ അടിമാലി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ എത്തിച്ച് ത്രിദ്വന അവധികാല പഠനോത്സവം നടത്തുകയാണ്. ഹരിത കേരളം മിഷൻ ഇതിന്റെ പ്രഥമിക റൗണ്ട് ആയി നടത്തുന്ന മെഗാ ക്വിസ് മത്സരം ഇന്ന് കേരളത്തിലെ എല്ല ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന മെഗാ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഉത്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശ്രീ. വിഷ്ണു പ്രസാദ് സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുത്തത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ആയിരുന്നു. പേർ മത്സരത്തിൽ പങ്കെടുത്തു. വിദ്യ കിരണം മിഷൻ ബ്ലോക്ക് കോഡിനേറ്റർ ശ്രീ. ജെസ്സി ആയിരുന്നു ക്വിസ് മാസ്റ്റർ. മത്സരത്തിന് ഒടുവിൽ 4 വിദ്യാർത്ഥികളെ വിജയികളായി തിരഞ്ഞെടുത്തു.1st.ലക്ഷ്മി ശ്യാം – നവ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂന്നിലവ്, 2nd. നദ ഫാത്തിമ – എസ് ജി എം യുപി എസ്, ഓലനങ്ങാട് 3rd. ജീവൻ ജോയറ്റ് – എ,സ് ജെ യു പി എസ്, മണിയംകുന്ന്, 4th. ജോഹൻ അനീഷ് – സെന്റ് ആന്റണീസ് യു പി എസ് ഇടമറുക് എന്നിവർ യഥാക്രമം 4 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ബ്ലോക്ക് ശ്രീമതി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് RGSA ശ്രീമതി. സുചിത മെഗാ ക്വിസ് മത്സരത്തിന് കൃതജ്ഞത പറഞ്ഞ് സംസാരിച്ചു.ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാർ, കുടുംബ ശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഫൗസിയ, കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷണിലെ വിദ്യാർത്ഥികൾ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മെഗാ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

പ്രാദേശികം

തേവരുപാറ തബ് ലീഗുൽ ഇസ്ലാം മദ്രസയും ടീം നന്മ കൂട്ടവും സംയുക്തമായി മദ്രസ വിദ്യാർത്ഥികൾക്ക് ഏകദിന നീന്തല്‍ പരിശീലനം നടത്തി.

ഈരാറ്റുപേട്ട: കുട്ടികളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടീം നന്മക്കൂട്ടവും തേവരുപാറ ജബലന്നൂര്‍ ജുമാ മസ്ജിദും സംയുക്തമായി ഏക ദിന നീന്തല്‍ പരിശീലനം നടത്തി. സമ്മര്‍ ഇസ്്‌ലാമിക് വേക്കേഷന്‍ കോഴ്‌സിന്റെ ഭാഗമായാണ് കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ഈലക്കയം ചെക്ക് ഡാമില്‍ നടത്തിയത്. ടീം നന്മക്കൂട്ടത്തിന്റെ സ്‌ക്യൂബ ട്രൈനറിംഗ് കരസ്ഥമാക്കിയ വിദഗ്ദരുടെ നേതൃത്വത്തിലാണ് ജബലുന്നൂര്‍ മഹല്ലിലെ 30 ഓളം വരുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ജബലുന്നൂര്‍ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മസ്ജിദ് ചീഫ് ഇമാം ശിബിലി നദ് വി സന്ദേശവും നല്‍കി.   ടീം നന്മക്കൂട്ടം പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, സെക്രട്ടറി ഷെല്‍ഫി ജോസ്. ഷാജി കെകെപി, ഫൈസല്‍ ടിഎ ഹാരിസ് പുളിക്കീല്‍, സാദിഖ് വെള്ളുപറമ്പില്‍, പിപി ജഹനാസ്, ദിലീപ്, ഫൈസല്‍ പാറേക്കാട്ടില്‍ സജി, ഷെഫില്‍ , ഫസില്‍ അച്ചു. ജലീല്‍ കെകെപി, ജബലന്നൂര്‍ മസ്ജിദ് പരിപാലന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. വിശ്വാസി പ്രവാഹം കണക്കിലെടുത്തി റോമിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാ‍ർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

പ്രാദേശികം

അരുവിത്തുറ വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ 27 ന്

അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും