വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മലയോര മേഖലയിൽ കനത്ത മഴ; ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഈരാറ്റുപേട്ട : തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നാശം സംഭവിച്ചു. താഴത്തെ നടയ്ക്കൽ , പൊന്തനാപ്പറമ്പ് ,മുരിക്കോലിൽ വാഴമറ്റം ,എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറി യത്.മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി.തിങ്കളാഴ്ച രാവിലെ 9 വരെ ശക്തമായ മഴയാണ് ഈരാറ്റുപേട്ട മേഖലയിലുണ്ടായ ത്.പിന്നീട് മഴ മാറി നിന്നു.ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് മണിക്കു റോളം ഗതാഗതംതടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം .  പടം 1) ഈരാറ്റുപേട്ട താഴത്തെ നടയ്ക്കൽ റോഡിലുണ്ടായ വെള്ളക്കെട്ട് . 2) മീനച്ചിലാറ്റിലെ ഈരാറ്റുപേട്ട തോട്ട്മുക്ക് കോസ് വേ പാലത്തിൽ നിന്നും വെള്ളപ്പൊക്കം വീക്ഷിക്കുന്ന നാട്ടുകാർ          

പ്രാദേശികം

പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം . പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അതേസമയം മഴയ്ക്ക് നേരിയ ശമനം വന്നതോടെ ഉടൻ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ.

പ്രാദേശികം

ഈരാറ്റുപേട്ട മേഖലയിൽ കാറ്റിൽ വൻ നാശനഷ്ടം നുറുക്കണക്കിന് വീടുകൾ തകർന്നു

ഈരാറ്റുപേട്ട .നഗരസഭ, തലനാട്,തീക്കോയി, പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിൽ ശനിയാഴ്ച പുലർച്ചേ 3-ഓടു കൂടി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും നൂറുക്കണക്കിന് മരങ്ങൾ വീടുകൾക്ക് മേൽ കടപുഴുകി വീണ് നൂറുക്കണക്കിന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. വീടുകൾ ഭാഗികമായും പൂർണ്ണമായും നശിച്ച വീടുകളുണ്ട്. അതു കുടാതെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി ബന്ധം തകരാറായി. കൃഷി നാശവും ഉണ്ടായി. പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുകളിലേക്ക് മരം വീണ് കാറിന് കേടുപാടുകൾ സംഭവിച്ചുആളപായം മാറ്റി നിർത്തിയാൽ പല വീടുകൾക്കും ലക്ഷങ്ങളുടെ നഷ്ടം മാണ് ഉണ്ടായിരിക്കുന്നത്.  പുലർച്ചെ 3 മണിയോടെയാണ് മഴ തുടങ്ങിയത്. മിനിറ്റുകൾക്കകം ശക്തി പ്രാപിച്ചു. മഴയോടൊപ്പം കാറ്റും വീശിയടിച്ചതോടെ മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങി. ശക്തമായ സൗണ്ട് കേട്ടാണ് പലരും ഉറക്കിൽ നിന്ന് ഉണർന്നത്  എന്താണ് സംഭവിച്ചതെന്നറിയാതെ പലരും വീടിന് പുറത്തേക്ക് ഇറങ്ങി ഓടി. ആസ്പറ്റാസ് ഷീറ്റുകൾ പാകിയ വീടുകളുടെ മേൽക്കൂര ഉൾപ്പടെയാണ് നിലം പതിച്ചത്. ഈരാറ്റുപേട്ട നഗരസഭയിൽ സഫാ നഗർ, കീരിയാതോട്ടം, തേവരു പാറ, പത്താഴുപ്പടി, കാരയ്ക്കാട്, മറ്റയ്ക്കാട്, മുരിക്കോലിൽ,കടുവാമൂഴി, തേക്കേക്കര എന്നീ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. നുറുക്കണക്കിന് സന്നദ്ധ പ്രവർത്തകർ ചേർന്ന് വീടുകളിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി.

കോട്ടയം

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; കോട്ടയത്ത് 82 കേസുകൾ |

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ഇന്ന് ചേര്‍ന്നിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.'   കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

പ്രാദേശികം

കലാലയ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് അരുവിത്തുറ കോളേജിൽ എസ്.ജി. സി അൺലോക്ക്ഡ് ക്യാംപയിൻ .

അരുവിത്തുറ: ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അരുവിത്തുറ സെന്റ് ജോർജ്സ് കോളജിൻ്റെ കവാടങ്ങൾ തുറക്കുന്നു.കോളേജിന്റെ അക്കാഡമിക ഭൗതിക സാഹചര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തുന്നതിനും തങ്ങളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്.മെയ് മാസം 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കാം. അന്തർദേശീയ നിലവാരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ബ്ലോക്ക്, ഡിജി തിയേറ്റർ, ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻർ,വിശാലമായ സ്റ്റുഡിയോ ഫ്ലോർ, കൺട്രോൾറൂം,ഉന്നത നിലവാരത്തിലുള്ള സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ,ഫുഡ് സയൻസ് ലാബുകൾ, ഓപ്പൺ ജിം ,ഗ്യാലറിയോടുകൂടിയ സ്റ്റേഡിയം, ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം, റിഫക്ടറി, ബട്ടർഫ്ലൈ ഗാർഡൻ ഉൾപ്പെടെ വിവിധ ഉദ്യാനങ്ങൾ തുടങ്ങി വിശാലമായ സൗകര്യങ്ങൾ നേരിൽ കാണുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് അവസരം ഒരുക്കും. അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച ബി സി എ (സെൽഫ് ഫിനാൻസിങ് ) , ബി സി എ ( എയിഡഡ്),വിവിധ മേജറുകളിൽ സ്പെഷ്യലൈസ്ഡ് ബികോം കോഴ്സുകൾകൾ ബിഎസ് സി മാത്തമാറ്റിക്സ്, കെമസ്ട്രി, ഫിസിക്സ്സ്, ബി എ പൊളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്സ്, ബി എ ഇംഗ്ലീഷ് വിത്ത് മീഡിയ  സ്റ്റഡീസ് ആൻ്റഡ് ഫിലിം സ്റ്റഡീസ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി എ മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ യുജി ഓണേഴ്സ് പ്രോഗ്രാമുകളുംഈ അധ്യയന വർഷത്തിൽ ക്യാമ്പസിന്റെ ഭാഗമാണ്. കൂടാതെ എം എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമറ്റിക്സ്, എം കോം,  ഇന്റഗ്രേറ്റഡ് എം എ ഇംഗ്ലീഷ് തുടങ്ങിയ പി.ജി കോഴ്‌സുകളിലും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. ഏവരേയും ഈ ദിവസങ്ങളിൽ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായി കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ പറഞ്ഞു.

കോട്ടയം

കനത്ത കാറ്റിൽ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം തകർന്നു

കോട്ടയം :കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. കോട്ടയം തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര അപ്പാടെ തകരുകയായിരുന്നു. ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി.  രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ  കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. തീർത്തും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക പഠന സൗകര്യമാണ് പ്രതിസന്ധിയിലായത്. 22 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.  ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് . എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.

കോട്ടയം

സംസ്ഥാനത്ത് കാലവർഷം എത്തുന്നു: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസം ഓറഞ്ച് അലേർട്ട്.

കോട്ടയം :കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 27 ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട.പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി -ആച്ചുകാവ് അമ്പലം റോഡ്-5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.