വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകൻ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോടിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. പാറത്തോട് ചിറഭാഗത്ത് റിട്ട. എസ്.ഐ സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കാണ് ശ്യാംനാഥ്.  ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കോട്ടയം

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്. 2021 ഒക്ടോബർ 16നാണ് കോട്ടയം കൂട്ടിക്കലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കെയാറിലും ഉരുൾപൊട്ടിയത് . 21 പേരാണ് അപകടത്തിൽ മരിച്ചത്.അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു. മൂന്നു വർഷം പിന്നിടുമ്പോഴും ഇവിടെ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം എങ്ങുമെത്തിയിട്ടില്ല. -അന്ന് അതിരാവിലെ മുതൽ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു .പിന്നാലെ ദുരന്തവും .2021 ഒക്ടോബർ 16 മഴയുണ്ടാക്കിയ മുറിവ് കുട്ടിക്കലിലും കൊക്കയാറിലും ഉണങ്ങിയിട്ടില്ല ഇന്നും. പ്ലാപ്പള്ളി കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ജീവൻ നഷ്ടമായി .ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകൾ പ്രളയം കവർന്നു. നൂറിലധികം വീടുകൾ വാസയോഗ്യമല്ലാതായി. ഉടുതുണി മാത്രമായി ക്യാമ്പുകളിൽ ഒരുപാട് ജീവിതങ്ങൾ ഓടിക്കയറി കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, വെബ്ലി കമ്മ്യൂണിറ്റി പാലം, കൊക്കെയാർ പാലം എന്നിങ്ങനെ പ്രളയം തകർത്തെറിഞ്ഞത് 44 പാലങ്ങൾ. ഇളങ്കാട്- വാഗമൺ റോഡ് ,ഏന്തിയാർ - വടക്കേമല റോഡ് എന്നിങ്ങനെ നിരവധി റോഡുകളും ഇപ്പോഴും പ്രളയത്തിൻ്റെ അവശേഷിപ്പുകളിലേക്ക് വിരൽ ചൂണ്ടുന്നു.വിവിധ മത സാമുദായിക സംഘടനകൾ വീട് നഷ്ടപ്പെട്ടവർക്ക് 15 ഓളം വീടുകൾ നിർമ്മിച്ചു നൽകി. സിപിഎം 25 വീടുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.ഡീൻ കുര്യാക്കോസ് എ. പി നിർമിച്ചു നൽകിയ 20 വീടുകളും ഉടൻ കൈമാറും. ഇവയൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങളാണ്. എന്നാൽ റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിലുണ്ടായ കാലതാമസം ദുരന്തബാധിതരായ ജനതയെ ഒരു പാട് വേദനിപ്പിക്കുന്നുണ്ട്.

കോട്ടയം

മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി. മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ്  രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും ഏറെ സംഭാവനകൾ മദ്റസകൾ നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ മികച്ച പങ്ക്  വഹിക്കുന്ന ആത്മീയ കലാലയങ്ങൾ ആണ് അവ. വിദ്യാഭ്യാസപരമായി പാർശ്വവത്കരിക്കപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസതോടൊപ്പം പ്രഥമിക മതപഠനവും നൽകുന്ന തരത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്രസ വിദ്യാഭ്യാസം നടപ്പിൽ വരുത്തിയിട്ടുള്ളത്. ഇത്തരം പാഠശാലകളിൽ സഹോദരസമുദായത്തിലുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് എന്നത് നാടിന്റെ ഐക്യത്തെ വിളംബരം ചെയ്യുന്നുണ്ട്. ഇത്തരം സൗഹാർദ്ദകേന്ദ്രങ്ങൾക്ക് ബാലാവകാശക്കമ്മീഷന്റെ മറവിൽ പൂട്ടിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതും, പൗരബോധത്തിനും, മത സ്വാതന്ത്ര്യതിന്നു നേരെയുള്ള കടന്നാക്രമണവും ആണ്.    അന്യായമായ രൂപത്തിൽ മുഴുവൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്തു സമുദായിക ചേർത്തിരിവുണ്ടാക്കി ന്യുനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിൽ ആക്കാമെന്ന മോഹം ബാലിശമാണ്. ഇത്തരം ഗൂഢ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. സോൺ പ്രസിഡന്റ് ഈ എസ് സഅദുദ്ധീൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പിഎം അനസ് മദനി ഉൽഘാടനം നിർവഹിച്ചു. അബ്ദുൽറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, പരിക്കുട്ടി പൊന്തനാൽ, നവാസ് മുസ്‌ലിയാർ, ഹാരിസ് മഹബൂബ്, ഷുക്കൂർ, ഹാരിസ് പേരകത്തുശേരി സംസാരിച്ചു.

കോട്ടയം

മദ്രസ്സകള്‍ അടച്ച് പൂട്ടണമെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരം പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി

മദ്രസ്സകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ദുരുദ്ദേശപരവും കാലങ്ങളായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ പ്രതിഫലനവുമാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുകയും വിദ്യാഭ്യാസ അവസരങ്ങള്‍ അപ്രാപ്യമാവുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ഭാവി സുരക്ഷയും ഉറപ്പുനല്‍കുന്ന മദ്രസ്സകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കുന്നതിലൂടെ ഒരു സമുദായത്തിലെ ഭാവി തലമുറയെ തെരുവില്‍ തള്ളാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കാലങ്ങളായി സംഘ്പരിവാര്‍ പടച്ചുണ്ടാക്കുന്ന അപവാദങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിപ്പുകാരായി മാറരുത്. മദ്രസ്സകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന പഴയ പല്ലവികള്‍ അംഗീകരിക്കപ്പെടാതെ വരുന്പോഴാണ് വിദ്യാഭ്യാസ നിലവാരം പറഞ്ഞ് പുതിയ തിട്ടൂരം അവതരിപ്പിക്കുന്നത് വഖഫ് ഭേദഗതി നിയമത്തിലൂടെ മുസ്ലിം സമുദായത്തില്‍ നിന്ന് കോടിക്കണക്കിന് ഭൂസ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് മദ്രസ്സകള്‍ അടച്ചു പൂട്ടാനുള്ള പുതിയ ഉത്തരവ് വന്നിട്ടുള്ളത് എന്നത് ഗൗരവത്തിലെടുക്കുകയും മതേതര ജനാധിപത്യ കക്ഷികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ഉത്ഘാടനം ചെയ്യുതു ഹാജി എം എഅക്ബർ ഒഎ സക്കരിയപികെ അൻസിംസക്കീർ കളത്തിൽതുടങ്ങിയവർ സംസാരിച്ചു

കോട്ടയം

ഈ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം. കേരള കോൺഗ്രസ്‌ (എം)

ഈരാറ്റുപേട്ട.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ്‌ (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു  നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.  സണ്ണിമാത്യുവടക്കേമുളഞ്ഞനാൽ,ദേവസ്യാച്ഛൻവാണിയപുര, സോജൻ ആലക്കുളംസണ്ണി വാവലാങ്കൽ,, സാജു പുല്ലാട്ട്, ജാൻസ് വയലികുന്നേൽ, തങ്കച്ഛൻ കാരക്കാട്ട്,  ഔസേപ്പച്ചൻ കല്ലങ്കാട്ട്, റോയ് വിളക്കുന്നേൽ, തോമസ് കട്ടയ്ക്കൽ, ജോസുകുട്ടി കല്ലൂർ, ഡേവിസ് പാമ്പ്ലാനി, അലൻ വാണിയപുര എന്നിവർ സംസാരിച്ചു

കോട്ടയം

ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റു

ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റു. മേലെടുക്കം റൂട്ടിൽ എസ് വളവിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബൈക്ക് റബർ തോട്ടത്തിലൂടെ താഴേക്ക് പതിച്ചു. അപകടത്തിൽ ഒരു യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. അരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി എത്തിയ വാഹനത്തിൽ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

കോട്ടയം ഇല്ലിക്കല്‍ കല്ലില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 20 പേര്‍ക്ക് പരുക്ക് ​#Kottayam

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മാന്താനം ഭാഗത്ത് ആയിരുന്നു അപകടം ആലപ്പുഴയിൽ നിന്നും വന്ന സഞ്ചാരികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. മടങ്ങിവരവെ ഇറക്കത്തിൽ ബസ്സിന് നിയന്ത്രണം നഷ്ട‌മാവുകയായിരുന്നു.റോഡരികിൽ ഉണ്ടായിരുന്ന റബർമരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.അപകടത്തിൽ കുട്ടികൾ അടക്കം 20 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

കാർ മതിലിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്: പയപ്പാർ സ്വദേശികൾക്ക് മാനത്തൂർ വച്ചാണ് അപകടമുണ്ടായത്

പാലാ . നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. പയപ്പാർ സ്വദേശികളായ റാണി മരിയറ്റ് (41) എയ്ഞ്ചലീന (13) എലൻ ( 12 ) ക്ളാര എ ലിസബത്ത് ( 6 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തുർ വച്ചായിരുന്നു അപകടം