വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

വൃക്കതകരാർ ; ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദഗ്ധർ

വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കരോഗങ്ങളുടെ ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദഗ്ധർ പറയുന്നു. ചർമ്മം വരണ്ടതും നിറവ്യത്യാസവും ആയി മാറുകയും രാത്രിയിൽ സ്ഥിരമായ ചൊറിച്ചിൽ  അലട്ടുകയും ചെയ്യുന്നുവെങ്കിൽ അത് വൃക്കകൾ നന്നായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.  രക്തത്തിലെ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ കാര്യത്തിൽ, ഈ സുപ്രധാന അവയവത്തിന് അതിന്റെ ജോലി ചെയ്യാൻ കഴിയില്ല, അതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ തുടങ്ങുകയും അതിന്റെ ആഘാതം ചർമ്മത്തിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ രൂപത്തിലും കാണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ടോക്‌സിൻ അടിഞ്ഞുകൂടുന്നത് ചർമ്മത്തിന്റെ നിറം മാറുന്നതിനും ചൊറിച്ചിൽ തിണർപ്പിനും ഇടയാക്കും. വൃക്കകൾക്ക് തകരാർ ഉണ്ടെങ്കിൽ ചർമ്മത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് & ഡെർമറ്റോ-സർജനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ  ഡോ. റിങ്കി കപൂർ പറയുന്നു. വിയർപ്പ് ഗ്രന്ഥികളിലെ തടസ്സങ്ങൾ കാരണം വരണ്ടതും പരുക്കൻതുമായ ചർമ്മം സാധാരണയായി വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരുക്കൻ ചർമ്മം, ചർമ്മത്തിലെ വിള്ളലുകൾ എന്നിവ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. pigmentation മറ്റൊരു പ്രശ്നം. രക്തം ശുദ്ധീകരിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ചർമ്മത്തിലെ സാധാരണ മാറ്റങ്ങളിൽ ഹൈപ്പർപിഗ്മെന്റേഷൻ, ചർമ്മത്തിൽ മഞ്ഞനിറം എന്നിവ ഉൾപ്പെടുന്നു. നിരന്തരമായ ചൊറിച്ചിൽ വൃക്കതരാറിന്റെ മറ്റൊരു ലക്ഷണമാണ്. രാത്രിയിൽ ചൊറിച്ചിൽ രൂക്ഷമാകുകയും രോഗിക്ക് ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യാത്തതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ചർമ്മത്തിന്റെ നിറത്തിന് വ്യത്യസ്തം ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിന് ചാരനിറമോ അനാരോഗ്യകരമായ വിളറിയതോ ആയ മഞ്ഞ നിറമോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ കട്ടികൂടിയ മഞ്ഞനിറമുള്ളതും സാധാരണമാണ്.

ജനറൽ

കൊവിഡിന് ശേഷം ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങള്‍ അറിയാം

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും അവസാനം കണ്ടിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്കയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും ജനങ്ങള്‍ അവരുടെ സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു.  ഒരുപക്ഷെ കൊവിഡ് ബാധിക്കപ്പെടുന്ന സമയത്തെക്കാള്‍ ഇന്ന് ഏവരും ഭയപ്പെടുന്നത് കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കാണുന്ന ആരോഗ്യപ്രശ്നങ്ങളെയാണ്. അടിസ്ഥാനപരമായി ഇതൊരു ശ്വാസകോശരോഗമായതിനാല്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് ശ്വാസകോശമാണെന്ന് തന്നെ പറയാം.  കൊവിഡിന് ശേഷം കിതപ്പ്, ശ്വാസതടസം, നടക്കാനുള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നവരുണ്ട്. അതുപോലെ തന്നെ വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇതെല്ലാം കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ കൊവിഡിന് ശേഷം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നാം ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. മരുന്നിനും ചികിത്സയ്ക്കുമൊപ്പം തന്നെ ജീവിതീതികളില്‍ ചിലത് ചെയ്യാൻ സാധിച്ചാല്‍ ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ കൊവിഡിന് ശേഷം ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്താൻ നിങ്ങള്‍ ചെയ്യേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഏത് വിധേനയും ഈ ശീലത്തില്‍ നിന്ന് മോചനം നേടുകയെന്നതാണ്. പുകവലി തീര്‍ത്തും ഉപേക്ഷിക്കണം. കാരണം പുകവലി ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങളെ കാര്യമായി അപകടത്തിലാക്കും. കൊവിഡ് ഏല്‍പിച്ച ആഘാതം കൂടിയാകുമ്പോള്‍ ഇതിന്‍റെ പരിണിതഫലങ്ങള്‍ ഇരട്ടിക്കാൻ സാധ്യതയുണ്ട്. ആരിലാണ് ഇതിന്‍റെ സങ്കീര്‍ണതകള്‍ ഉണ്ടാവുകയെന്നോ ആര്‍ക്കെല്ലാം ഇതില്‍ നിന്ന് രക്ഷ നേടാൻ സാധിക്കുമെന്നോ നമുക്ക് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ റിസ്ക് ഒഴിവാക്കാനാണ് പുകവലി ഉപേക്ഷിക്കണമെന്ന് പറയുന്നത്.  രണ്ട്... മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ പതിവ് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക. വളരെ മിതമായ അളവില്‍ തെരഞ്ഞെടുത്ത അവസരങ്ങളില്‍ മാത്രം മദ്യപിക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ല. അല്ലെങ്കില്‍ കൊവിഡ് സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെ വര്‍ധിപ്പിക്കാൻ ഇത് കാരണമാകും. ശ്വാസകോശം മാത്രമല്ല ആകെ ആരോഗ്യവും- മാനസികാരോഗ്യവും വരെ ഇതിനാല്‍ ബാധിക്കപ്പെടാം.  മൂന്ന്... കൊവിഡിന് ശേഷം ഭക്ഷണകാര്യങ്ങളില്‍ ബോധപൂര്‍വമായി ശ്രദ്ധ വയ്ക്കണം. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം എത്തണം. ശ്വാസകോശാരോഗ്യത്തിനും ഇത് പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നട്ട്സ്, ധാന്യങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം ബാലൻസ് ചെയ്ത് ഡയറ്റിലുള്‍പ്പെടുത്തുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കുക. വൈറ്റമിനുകളും അവശ്യം വേണ്ടുന്ന ധാതുക്കളുമെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ ഉറപ്പാക്കുക. നാല്... കൊവിഡിന് ശേഷം ആരോഗ്യത്തിനേല്‍ക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ വ്യായാമം പതിവാക്കാം. ഓരോരുത്തരും അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമമാണ് ചെയ്യേമണ്ടത്. ഇതിന് പരിശീലകരുടെ ഉപദേശം തേടുക. അതുപോലെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടെന്ന് കൊവിഡിന് ശേഷം കടക്കാതിരിക്കാൻ പ്രത്യേകം ഓര്‍ക്കുക. സാമാന്യം ഒരാള്‍ക്ക് ആവശ്യമായി വരുന്നത്ര കായികാധ്വാനമാണ് ദിവസവും നിങ്ങള്‍ ഉറപ്പാക്കേണ്ടത്. അത് നടത്തം, നീന്തല്‍, ഓടല്‍ എന്നിങ്ങനെ ഏത് തരവുമാകാം. 

കേരളം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിരവധി പേർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.  കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം   കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക്  തെരുവുനായയുടെ കടിയേറ്റിരുന്നു  അതേസമയം ആലുവ നെടുവന്നൂരിൽ ഇന്നലെ രണ്ട് പേരെ കടിച്ച  തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.ഈ തെരുവുനായ കടിച്ച  വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9 മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ, അഭിരാമിയുടെ അധ്യാപകരും സഹപാഠികളും നാട്ടുകാരും അടക്കം ആയിരക്കണക്കിനാളുകളാണ് അവസാനമായി അഭിരാമിയെ കാണാൻ  വീട്ടിലേക്ക് എത്തിയത്.

കേരളം

വളനിർമ്മാണ മേഖല: സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വളനിർമ്മാണ മേഖലയെ സ്വകാര്യവൽക്കരിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകൂർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് പോളിസി 2021 പ്രകാരം, ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെടുന്ന നോൺ സ്ട്രാറ്റജിക് സെക്ടർ മേഖലയായി വളനിർമ്മാണ മേഖല മാറും. നിലവിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫെർട്ടിലൈസേഴ്സിന് കീഴിൽ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ്. നിലവിൽ, പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് ക്യാബിനറ്റ് കമ്മിറ്റിയാണ്. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാൽ മാത്രമേ, സ്വകാര്യവൽക്കരണ നടപടികൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.  

കേരളം

ഇരിട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു

ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന്‍ ജസ്റ്റിന്‍ (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുണ്ടൂർ പുഴയിലെ കഞ്ഞിപ്പാറ കടവിൽ കോൺക്രീറ്റ് നടപ്പാലത്തിനു താഴെയായിരുന്നു അപകടം. രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്ത് പാറയിൽ പായൽ നിറഞ്ഞുണ്ടായ വഴുക്കലിൽ കാൽ തെന്നി ചുഴിയിൽ അകപ്പെട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. ജസ്റ്റിനും മറ്റൊരു വിദ്യാർത്ഥിയുമാണ് പുഴയിൽ ഇറങ്ങിയത്. വെള്ളത്തിൽ മുങ്ങിയശേഷം ജസ്റ്റിനെ കാണാതായതോടെ ഒപ്പമുള്ളവർ ഇതിന് സമീപത്തുള്ള ഡോൺബോസ്കോ കോളജ് കെട്ടിട നിർമാണ സൈറ്റിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന എൻജിനിയർ ഒറ്റപ്പാലം സ്വദേശി വി. മനോജും മറ്റു തൊഴിലാളികളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മനോജ് ജസ്റ്റിനെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജസ്റ്റിന്‍റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടന്നു. ജെസിലിൻ, ആൽഫിൻ, അബിൻ, എഡ്വിൻ എന്നിവർ സഹോദരങ്ങളാണ്.  

കേരളം

കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന നടത്തിയ സംഭവം; സ്ഥാപനത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  

കേരളം

ഓണനാളുകളിലെ പൂജ; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഓണനാളുകളിലെ പൂജകൾക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. പുതിയ ക്ഷേത്ര കീഴ്ശാന്തി വി.എൻ.ശ്രീകാന്ത് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കുകയും തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപണി നടന്നതിനെ തുടർന്നായിരുന്നു ശുദ്ധിപൂജ. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് അഭിഷേകം നടക്കും. നാളെ മുതൽ തിങ്കളാഴ്ച വരെ വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

ജനറൽ

യാത്രയ്ക്കിടെ ഛര്‍ദ്ദിക്കുന്നവർ അറിയാൻ

യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്‌നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച് യാത്രക്കിടെയുള്ള ഛര്‍ദ്ദി തടഞ്ഞു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഇത്തരം മരുന്നുകളേക്കാള്‍ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികള്‍ തേടുന്നത് തന്നെയാണ്. സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കി, ശരീരത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. യാത്രക്കിടെ അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാന്‍ തികട്ടി വരികയോ ചെയ്താല്‍ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛര്‍ദ്ദിക്ക് ശമനം നല്‍കും. യാത്രയിലുടനീളം തുടര്‍ച്ചയായി പുസ്തകം വായന, ഫോണില്‍ തന്നെ നോക്കിയിരിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അല്‍പ്പ നേരം വിശ്രമിക്കാന്‍ വിടണം. യാത്രക്കിടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തികള്‍ക്ക് പകരം, ബ്രേക്ക് നല്‍കി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദില്‍ പ്രശ്നമുള്ളവര്‍ യാത്രക്കിടെ നാരങ്ങ കയ്യില്‍ കരുതാവുന്നതാണ്. നാരങ്ങയുടെ മണം ഛര്‍ദ്ദിക്ക് ശമനം നല്‍കും. പറ്റുമെങ്കില്‍ നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും സൂക്ഷിക്കാനായാല്‍ നല്ലത്. ഛര്‍ദ്ദിക്കാന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങയില്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ചവക്കുന്നത് ഫലം ചെയ്യും.