വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഉച്ചയൂണിനൊപ്പം രുചിയേറും മുട്ട അവിയലും

എന്നും ഒരേ ഭക്ഷണങ്ങള്‍ തന്നെ കഴിച്ചാല്‍ മടുപ്പുതോന്നുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ വീട്ടിലുള്ള പച്ചക്കറികളും ചേരുവകളും ഉപയോഗിച്ചു തന്നെ അല്‍പ്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ നമുക്ക് തയ്യാറാക്കാം.അത്തരം ഒരു വിഭവത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മുട്ട അവിയല്‍. പച്ചക്കറികളും മുട്ടയും ചേര്‍ത്ത് വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണിത്. മുട്ട പുഴുങ്ങി നീളത്തില്‍ നാലായി മുറിച്ചത് – 8 എണ്ണം ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം മുരിങ്ങക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 2 എണ്ണം ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ മുളക്‌പൊടി – ½ ടീസ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില എന്നിവ അവിയലിനാവശ്യമായ രീതിയില്‍ ചതച്ചെടുക്കുക. ചെറിയ ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക്, മുരിങ്ങക്ക എന്നിവ ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരപ്പ് ചേര്‍ക്കാം. ഇത് ഒരു അഞ്ച് മിനുട്ട് കൂടി വേവിക്കുക. ഇതിന് ശേഷം പുഴുങ്ങിയ മുട്ട ഉടയാതെ ചേര്‍ത്ത് മുട്ടയ്ക്കു മുകളില്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് വേവിക്കുക. നല്ലപോലെ വറ്റി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം. സ്വാദിഷ്ടമായ മുട്ട അവിയല്‍ തയ്യാര്‍.

ജനറൽ

ചായക്കൊപ്പം പനീർ ബ്രെഡ് റോൾ

ആവശ്യമുള്ള സാധനങ്ങള്‍ 1. ബ്രെഡ് സ്ലൈസ്-4 2. പനീര്‍- 1/ 2 കപ്പ് പൊടിയായി എടുത്തത് 3. കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1 ടേബിള്‍സ്പൂണ്‍ 4. കോണ്‍ഫ്‌ളോര്‍- 3 ടേബിള്‍സ്പൂണ്‍ 5. മല്ലിയില- ആവശ്യത്തിന് 6. കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍ 7. ഉപ്പ്- ആവശ്യത്തിന് 8. മുട്ട- 1 9. പാല്‍- 4 ടേബിള്‍സ്പൂണ്‍ 10. ഓയില്‍- ഫ്രൈ ചെയ്യാന്‍ തയ്യാറാക്കുന്നവിധം ബ്രെഡ് സ്ലൈസ് ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ ബൗളിൽ എടുത്ത് പൊടിച്ച ബ്രെഡും ചേർത്ത് അൽപാൽപം പാൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം റോളുകളായി ഷേപ്പ് ചെയ്തെടുക്കുക. ഒരു ബൗളിൽ മുട്ട ബീറ്റ് ചെയ്യുക. റോളുകൾ എഗ് മിശ്രിതത്തിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞെടുക്കുക. ഇത് ഒന്നു കൂടി റിപ്പീറ്റ് ചെയ്യുക. പാനിൽ ഓയിൽ ചൂടാകുമ്പോൾ ചെറിയ ഫ്ലയിമിൽ ഫ്രൈ ചെയ്തെടുക്കാം.  

ജനറൽ

കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി

പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്‍ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത് മൂന്നാറിന്റെ വസന്തത്തെയല്ല, പകരം ആ കുത്തൊഴുക്കില്‍ പിന്നീട് തളിരിട്ടത് അതിജീവനത്തിന്റെ കുറിഞ്ഞിപ്പൂക്കളായിരുന്നു. 2018 മെയ് മാസങ്ങളിലായി നീലക്കുറിഞ്ഞി വിടരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രളയത്താലത് സെപ്റ്റംബര്‍ മാസത്തേക്ക് മാറിപ്പോയി. മൂന്നാറിലെ ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വിനോദസഞ്ചാരികളെ വരവേറ്റ് നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലേക്ക് 20 ലക്ഷത്തില്‍ പരം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ വന്ന് തുടങ്ങുന്നേയുള്ളൂ. നാട്ടുകാരാണിപ്പോള്‍ കൂടുതലായി വരുന്നത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. ഒരു പ്രദേശത്ത് വ്യാപകമായി പൂത്തുനില്‍ക്കുമ്പോഴാണ് കുറിഞ്ഞിയുടെ ഭംഗിയറിയാനാകുന്നത്. പൂക്കളുടെ താഴ്‌വരയെ ഓര്‍മിപ്പിക്കും പോലെയാണ് രാജമലയിലെ ഈ നീലവസന്തം. നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്ന് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. കേരള-വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറിഞ്ഞിപ്പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ട് ആവേശം തോന്നുന്നവര്‍ ചെടിപറിച്ചുകൊണ്ടു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2006 ലാണ് ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറിഞ്ഞി പറിച്ചാല്‍ 2000 രൂപയാണ് പിഴ. കൊളുക്കുമലയിലും രാജമലയിലുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂത്ത് തളിര്‍ത്തിരിക്കുന്നത്. കൊളുക്കുമലയിലെത്താനായി സൂര്യനെല്ലിയില്‍ നിന്ന് ടൂറിസം വകുപ്പിന്റെ ജീപ്പ് സംവിധാനം ലഭ്യമാണ്. 2500 രൂപയോളമാണിതിന് ചാര്‍ജ് ചെയ്യുന്നത്. രാജമലയില്‍ എത്തുന്നതിനായി കേരള ടൂറിസം വകുപ്പ് സജ്ജീകരിച്ച ബസ് സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബസ് യാത്രയ്ക്കായി ഒരാള്‍ക്ക് 750 രൂപയാണ് നല്‍കേണ്ടത്‌.മൂന്നാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ 7 മണി മുതല്‍ പ്രവേശനത്തിനായുള്ള ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ പൂക്കുന്ന ഈ നീലവസന്തം കാണാന്‍ ആരുമൊന്ന് കൊതിച്ചിരിക്കും, തീര്‍ച്ച. https://www.keralatourism.org/dtpc എന്ന വെബ്‌സൈറ്റിലൂടെ സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്‌.

ജനറൽ

കേരളത്തിലുമുണ്ടൊരു കണ്ണാടിപാലം

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

ജനറൽ

മുഖകാന്തി വർധിപ്പിക്കാൻ പഞ്ചസാര

വയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചമർത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മിൽ പലരും. എന്നാൽ പഞ്ചസാര ഉപയോഗിച്ച് ഈ ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന അഭിപ്രായപ്പെടുകയാണ് ചർമവിദഗ്ധർ. പഞ്ചസാര നല്ലൊരു സ്‌ക്രബും കൂടിയാണ്. പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന സ്‌ക്രബുകൾ നാരങ്ങ നീരും പഞ്ചസാരയും നാല് സ്പൂൺ നാരങ്ങ നീരിൽ 2 സ്പൂൺ പഞ്ചസാര ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറിത്ത പാട് എന്നിവ അകറ്റാനും സഹായിക്കും. തേനും പഞ്ചസാരയും തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കും പൊടിയും, ഡെഡ് സ്‌കിന്നുമെല്ലാം കളയാൻ അത്യുത്തമമാണ്. തക്കാളിയും പഞ്ചസാരയും ഒരു തക്കാളിയെടുത്ത് പകുതിയായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

ജനറൽ

അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണ് സര്‍വകലാശാല പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബിഎഡ് രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസികളാണ് ബാര്‍ കോഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളെ ചൊല്ലി വിവാദങ്ങളില്ലാത്ത സമയം ചുരുക്കമാണ്. ഈ വിവാദങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍വകാശാലയിപ്പോള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് ഫാള്‍സ് നമ്പരിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍ കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍വകലാശാല സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുന്‍പ് തന്നെ ആകെ എത്ര പേപ്പര്‍ പരീക്ഷയെഴുതി, അറ്റന്‍ഡ് ചെയ്യാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്ന് വ്യക്തമാകും. മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ്‌വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബിഎഡ് പരീക്ഷയ്ക്കായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴില്‍ 72 ബിഎഡി കോളജുകളാണുള്ളത്. പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനായി ബിഎഡ് കോളജുകളിലെ അധ്യാപകര്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കി.

വിദ്യാഭ്യാസം

അവസരങ്ങൾ ഒട്ടും കുറവല്ല; കൊമേഴ്സ് പഠിക്കാം, മികച്ച കരിയർ സ്വന്തമാക്കാം

പഠിക്കാൻ ഒരു വിഷയം തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ? ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത, അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക. ( You can study commerce and get a great career ). ഉയർന്ന ജോലി സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പഠിക്കുന്ന കോഴ്സുകളിൽ പലതും വിദ്യാർത്ഥികൾക്ക് നാട്ടിൽ പ്രീതീക്ഷിക്കുന്ന ശമ്പളമോ ജോലിയോ ലഭ്യമാക്കുന്നില്ല. മികച്ചൊരു കരിയറിന്റെ അഭാവം കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പോലെയുള്ള നിരവധി കോഴ്സുകൾ വിദ്യാർത്ഥികൾ ഒഴിവാക്കുന്ന സാഹചര്യമാണിപ്പോൾ. ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാൽ, പ്ലസ് ടു പഠനം കഴിഞ്ഞാലുടൻ വിദേശപഠനം തെരഞ്ഞെടുക്കുകയാണ് മിക്ക വിദ്യാർത്ഥികളും. വലിയ തുകയുടെ ലോൺ സഹായത്തോടെയാണ് പല വിദ്യാർത്ഥികളും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പഠനശേഷം വിദേശ രാജ്യങ്ങളിൽ തന്നെ തുടരുന്നു എന്നതാണ് ഇതിൽ പ്രാധാന്യമർഹിക്കുന്ന കാര്യം. ഉന്നത വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നിടത്ത്, കൊമേഴ്‌സ് മേഖലയുടെയും പ്രൊഫഷണൽ ഡിഗ്രിയുടെയും സാധ്യതകളെപ്പറ്റി കുട്ടികൾക്ക് ഇപ്പോഴും പൂർണമായ അറിവ് ലഭിക്കുന്നില്ല. പ്ലസ് ടു പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക്, 21 ആം വയസ്സിൽ ഇന്ത്യക്കകത്തും പുറത്തും ദിനംപ്രതി വർധിക്കുന്ന ജോലി സാധ്യതകളും 50000 മുതൽ 70000 വരെ തുടക്ക ശമ്പളവും കേരളത്തിൽ തന്നെ നേടിയെടുക്കാം. നിരവധി കോഴ്സുകളാണ് കൊമേഴ്‌സ് മേഖലയിൽ ഉള്ളത്. 4 -5 വർഷത്തിൽ പൂർത്തിയാക്കാവുന്ന കോഴ്‌സാണ് ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടൻസി. ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി 2 – 3 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കൂടാതെ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടൻസി 12-18 മാസത്തിലും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി 3.5 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കമ്പനി സെക്രട്ടറി കോഴ്‌സാകട്ടെ 3.5 വർഷത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും. അത്തരത്തിൽ ഒട്ടനവധി കോഴ്സുകളാണ് ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. നിരവധി വിദ്യാർത്ഥികളാണ് ലക്ഷ്യയുടെ മികച്ച കോച്ചിംഗിലൂടെ ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പരിശീലനം നിങ്ങളുടെ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ കടമ്പ മറികടക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു. 180-തിലധികം രാജ്യങ്ങളിൽ അംഗീകൃതമായ ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സും 140-തിൽപരം രാജ്യങ്ങളിലെ സി എം എ കോഴ്സുകളുമൊക്കെ തുറക്കുന്നത് സാധ്യതകളുടെ വലിയ വാതിലുകളാണ്. കൊമേഴ്‌സ് മേഖലയിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിയ്ക്ക് കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലി സ്വന്തമാക്കാം. മാത്രമല്ല പ്രൊഫഷണൽ ഡിഗ്രി ആയതുകൊണ്ട് തന്നെ എക്കാലവും ഉറപ്പുള്ള ഒരു കരിയർ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ; 9061277777.