വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു .

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ  എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ  വച്ച്   പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗീത നോബിൾ കലോത്സവ കമ്മിറ്റി ചെയർമാൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ഷംല ബീവി ക്കു നൽകി പ്രകാശനം  ചെയ്യുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു

ഈരാറ്റുപേട്ട: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അടിയ്ക്കടിയു ണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ജനം പൊറുതിമുട്ടി. ഇടയക്കൊന്നു മിന്നിയാൽ തിരി കെവരാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ചിലപ്പോൾ മിനിറ്റുകൾക്കു ളിൽ തുടർച്ചയായി വൈദ്യുതിമുടക്കം ഒരു ദിവസം ടൗണിൽ മാത്രം വൈദ്യുതി മുട ങ്ങുന്നതു ഇരുപതിലേറെ തവണ ഇങ്ങനെ പലവിധത്തിലാണ് വൈദ്യുതിയുടെ ഒളിച്ചുകളിക്കുന്നത്. തുടർച്ചയായുള്ള വൈദ്യുതീ മുടക്കത്തിൽ വലഞ്ഞിരി ക്കുകയാണ് ജനം.പകൽ ചൂടിൽ ന്ന നഗരത്തിൽ കുനിന്മേൽ രൂവെന്നപോലെയാണ് വൈ ദ്യുതി മുടക്കം സ്ഥാപനങ്ങ ളിൽ ജോലി തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളുടെ ജോലി മുടക്കിയും, വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്ന വൈദ്യുതി മുടക്കി ത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ വ്യാപാരിക ളും വലഞ്ഞു. ഇന്റർനെറ്റ് ക ഫേകൾ, സ്റ്റുഡിയോകൾ, കോൾഡ് സ്‌റ്റോറേജുകൾ, കൂൾബാറുകൾ, വർക്ക് ഷോപ്പു കൾ, വെൽഡിങ്, ലെയ്ത്ത് വർക്ക് ഷോപ്പുകൾ, തുടങ്ങി ഒ ട്ടേറെ സ്ഥാപനങ്ങളുടെ പ്രവർ ത്തനം അവതാളത്തിലായിരി ക്കുകയാണ്. കൃത്യസമയത്ത് ജോലി ചെയിതു തീർക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കത്തിൽ ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലാകു ന്നതും പതിവായി.വൈകുന്നേരങ്ങളിലെ മിന്നലും ഇടിയും മഴയും കൂടിയാകുന്നതോ ടെ രാത്രിയും ഇരുട്ടിലാകും സന്ധ്യ കഴിഞ്ഞാൽ നഗരത്തി ൻ്റെ ഒട്ടേറെ പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി മുടക്ക വും, വോൾട്ടേജ് ക്ഷാമവും മുലം പകൽ പമ്പിങ് നടക്കാത്തതിനാൽ ജലവിതരണപദ്ധതി കളുടെ പ്രവർത്തനവും അവതാളത്തിലായി

പ്രാദേശികം

പനിക്കിടക്ക ഒഴിയാതെ പകർച്ചവ്യാധികൾ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണം

ഈരാറ്റുപേട്ട: ചെറുചൂടോടെ തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറൽപ്പനി ആളുകളെ കീഴ്‌പ്പെടുത്തുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകൽ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്.പനി വ്യാപകമായിട്ടും ഈരാറ്റുപേട്ട നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രഥമല്ലെന്ന് നാട്ടുകാർ. മലയോര പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഉന്നത നിലവാര സർക്കാർ ആശുപത്രികൾ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കേരള ഹൈക്കോടതി  നാല് വർഷം മുമ്പ്  ഉത്തരവിട്ടിട്ടും ഇതുവരെയും  സർക്കാർ ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല.   ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ പി യിൽ എത്തുന്നത് 300 ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസിക്കുവാനുള്ള സൗകര്യം നഗരസഭ ഏ ർപ്പെടുത്തീയിട്ടുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറമാരെ ആരോഗ്യ വകുപ്പ് നിയമിക്കാത്തതു കൊണ്ട് രോഗികൾ ബുദ്ധിമുട്ടുകയാണ്. അതു കൊണ്ട്ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

റേഷൻ കടകളിൽ പച്ചരി കിട്ടാനില്ല

ഈരാറ്റുപേട്ട: റേഷൻ കടകളിൽ പച്ചരി കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായി. പച്ചരിക്കായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണി​പ്പോൾ. ഫുഡ് കോർപ്പറേഷനിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനമെത്തുന്നത്. ഇത്തവണ കുത്തരിയും ചാക്കരിയുമാണ് റേഷൻ കടകളിൽ കൂടുതലായി എത്തിയിരിക്കുന്നത്. പച്ചരി കുറവായതിനാൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമാണ് ഇത് ലഭിക്കുക. അതും ഒന്നും രണ്ടും കിലോ മാത്രം. പകരമായി കുത്തരിയും ചാക്കരിയുമാണ് നൽകുന്നത്. റേഷൻ കടകളിൽ പച്ചരി സ്റ്റോക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് പത്ത് കിലോ വരെ ലഭിച്ചിരുന്നു.പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപ വിലയിലാണ് പച്ചരി വിറ്റഴിക്കുന്നത്. റേഷൻ കടയിൽ 10.90 രൂപയാണ് വില. സബ്സിഡി കാർഡുകൾക്ക് നാല് രൂപയ്ക്ക് പച്ചരി ലഭിക്കും.ക്രിസ്മസിന് മുന്നോടിയായി ഈ മാസം പച്ചരി വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്.നവംബർ, ഡിസംബർ മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഓണത്തിന് ശേഷം പച്ചരി റേഷൻ കടകളിൽ നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ മുമ്പ് സുലഭമായിരുന്നു.

കോട്ടയം

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ്  ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്നലെ  പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്. ടീം നന്മക്കൂട്ടം അംഗങ്ങൾ തിരച്ചിൽ നടത്തുന്നു   

പ്രാദേശികം

കൂറ്റൻ പെരും പാമ്പിനെ പിടികൂടി..

ഈരാറ്റുപേട്ട നടയ്ക്കൽ. ഈ ലക്കയം.വടക്കേടത്ത് പറമ്പിൽ നിന്നും . എട്ട് അടിയോളം നീളവു ഏകദേശം 30 കിലോയോളം തൂക്കം വരുന്നതുമായ പെരുംപാമ്പി നെ പിടികൂടി. ടീം നന്മകൂട്ടം  അംഗങ്ങളായ ഹാരിസ് പുളിക്കീൽ: അനസ് പുളികൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.

കോട്ടയം

ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം ∙ ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ജനറൽ

സെക്യൂരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 19.11.2024ന് രാവിലെ 11 മണിക്ക് സെക്യൂരിറ്റി  ജീവനക്കാരുടെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും പകലും രാത്രിയും ജോലിചെയ്യുവാൻ സന്നദ്ധനും ആയിരിക്കണം.   സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9188405172, 9495602717