വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തട്ടുകടയിലെ സംഘർഷം; അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം :കോട്ടയത്  പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് കൊല്ലപ്പെട്ടത്..സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ജിബിൻ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തട്ടുകടയിൽ പ്രതി ജിബിൻ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ഇടപെടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടുപേർ ചേർന്ന് പൊലീസ് ഉദ്യോ?ഗസ്ഥനെ മർദിക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ആണ് ആശുപത്രിയിൽ എത്തിച്ചത്. .ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

കോട്ടയം

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്.മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.   ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു.നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാ​ഗ്യത്തിന്റെ ഭാ​ഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കേരളം

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 2 മുതൽ 3 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്  സാധ്യതയുണ്ട്.  ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.    

മരണം

ബെന്നി സെബാസ്റ്റ്യൻ (60) പ്ലാത്തോട്ടം പെരുന്നിലം

പെരുന്നിലം: പ്ലാത്തോട്ടത്തിൽ പരേതനായ ദേവസ്യാച്ചന്റെ മകൻ ബെന്നി സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: ഷീബ ബെന്നി (ഏഴാച്ചേരി കീയപ്പാട്ട് കുടുംബാംഗം).മക്കൾ : ചെത്സ ബെന്നി (പോളണ്ട്), ചെഷ്‌വിൻ ബെന്നി. സഹോദരങ്ങൾ : റോസമ്മ തൂങ്കുഴി വാഴൂർ, ഗ്രേസി വടക്കേൽ കുന്നോന്നി, പി ഡി മാത്യു പനച്ചികപ്പാറ, പി ഡി ജോർജ് റാന്നി, കുഞ്ഞമ്മ എറണാകുളം, പരേതയായ ഫിലോമിന കോയിക്കര എറണാകുളം, ഷേർലി കൊല്ലംപറമ്പിൽ ചേന്നാട്, സണ്ണി പെരുന്നിലം,അജി കോയിക്കര എറണാകുളം. മൃതദേഹം ഇന്ന്   വൈകീട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ 04-02-2025 ചൊവ്വാഴ്ച രാവിലെ 10 നു പെരുന്നിലത്തുള്ള  വസതിയിൽ നിന്നാരംഭിച്ച്  അരുവിത്തുറ സെൻറ് ജോർജ് ഫോറോന പള്ളി  സെമിത്തേരിയിൽ സംസ്കരിക്കും.

കേരളം

മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയിലെ മലയാളി മന്ത്രി

പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്.ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍, തന്റെ പ്രിയതാരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്ത് ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിന്‍സനെ മമ്മൂട്ടി അഭിനന്ദിച്ചു.

പ്രാദേശികം

പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ നാലാമത് ഷോറൂം ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഈരാറ്റുപേട്ട:  സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ നാലാമത് ഷോറൂം  ദി ഗ്രാന്റ് പഴേരി ഗോള്‍ഡ്  ആന്റ് ഡയമണ്ട്‌സ് ഈരാറ്റുപേട്ടയില്‍  പ്രവര്‍ത്തനമാരംഭിച്ചു. ആന്റോ ആന്റണി എം പി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം എല്‍ എ,  പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് ഹാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഈരാറ്റുപേട്ട മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പാറയില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം എ ഖാദര്‍, മുഹമ്മദ് നദീര്‍ മൗലവി,  വാര്‍ഡ് കൗണ്‍സിലര്‍ സുഹാന ജിയാഷ് , ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ പാലാ മേഖലാ പ്രസിഡന്റ്  ബിജു മുത്തുതാവളത്തില്‍ തുടങ്ങിയവര്‍ വിശിഷ്ടാഥിതികളായി പങ്കെടുത്തു. അജ്മി ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ ഹാജി ആദ്യ വില്പന ഏറ്റുവാങ്ങി.  പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. അബ്ദുല്‍കരിം പഴേരി,  ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി,  നിസാര്‍ പഴേരി, അബ്ദുല്‍ ജബ്ബാര്‍ പഴേരി, അഡ്വ വി.പി നാസര്‍, ദി ഗ്രാന്റ്  ചെയര്‍മാന്‍   ഡോ. പി.എ ഷുക്കൂര്‍ കിനാലൂര്‍, സി. ഇ. ഒ  നിഷാന്ത് തോമസ്,  ഗ്രാന്റ് ഡയറക്ടര്‍മാരായ ബഷീര്‍ കെ.പി, അന്‍വര്‍, മുഹമ്മദ് അലി, മധുസൂധനന്‍, റോയ് തോമസ്, ശശിധരന്‍, സുബൈര്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.മണ്ണാര്‍ക്കാട്, അട്ടപ്പാടി , തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനംകവര്‍ന്ന പഴേരി ഗോള്‍ഡിന്റെ  നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്. പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.     

പ്രാദേശികം

സംരംഭക സഭ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട.മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ഈരാറ്റുപേട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് സംരഭക സഭ സംഘടിപ്പിച്ചു.    ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു .നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ സ്വാഗതം പറഞ്ഞു ഈരാറ്റുപേട്ട വ്യവസായ വികസന ഓഫീസർ സജന ഉമ്മർ മുഖ്യപ്രഭാഷണം നടത്തി.

പ്രാദേശികം

.ഫ്യൂച്ചർ സ്റ്റാർസ് പഠന- വിനോദയാത്ര നടത്തി

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ "എംഎൽ യോടൊപ്പം ഒരു ദിവസം" എന്ന പേരിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന-വിനോദയാത്ര നടത്തി. ഗവി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ വിനോദയാത്രയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ - ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായി ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 കുട്ടികളെ വീതമാണ് പഠന വിനോദയാത്രയയിൽ ഉൾപ്പെടുത്തിയത്. മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നും അതാത് പ്രദേശത്തെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 4 ബസ്സുകളിലായി യാത്രതിരിച്ച് നാല് ബസ്സും എരുമേലിയിൽ സന്ധിച്ച് അവിടെനിന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ.അലക്സ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് വിനോദയാത്ര സംഘം പുറപ്പെട്ടു. റിട്ട. കോളേജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രഗൽഭരായ അധ്യാപകരും, പേഴ്സണാലിറ്റി ട്രെയിനർമാരുമടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഈ എക്സിക്യൂട്ടീവ് അംഗങ്ങളും ഓരോ സ്കൂളിലെയും മെന്റർ ടീച്ചർമാരും ആണ് പഠന- വിനോദയാത്രയ്ക്ക് നേതൃത്വം നൽകിയത്. 4 ടൂറിസ്റ്റ് ബസ്സുകളിലായി 100 കുട്ടികളും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെന്റർ ടീച്ചേഴ്സും ഉൾപ്പെടെയുള്ള അധ്യാപകരുമാണ് ഏകദിന പഠന-വിനോദയാത്രയിൽ പങ്കെടുത്തത്. ഗവി വനമേഖലയിലെ കാനന ഭംഗിയും, മൂഴിയാർ,പെരിയാർ തുടങ്ങിയ നദികളിൽ വൈദ്യുതി ഉല്പാദനത്തിനായി നിർമ്മിച്ചിട്ടുള്ള ഡാമുകളും, അനുബന്ധ വൈദ്യുത ഉൽപാദന സംവിധാനങ്ങളും, കൂടാതെ മലഞ്ചെരുവുകളും താഴ് വാരങ്ങളും, പുൽമേടുകളും, പാറക്കൂട്ടങ്ങളും, ചതുപ്പ് നിലങ്ങളും, നദികളും പുഴകളും അരുവികളും എല്ലാം അടങ്ങിയ പ്രകൃതിയുടെ ദൃശ്യവൈവിധ്യം ആവോളം ആസ്വദിച്ച യാത്രാസംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനടനുബന്ധിച്ചുള്ള ഔഷധ തോട്ടവും , സസ്യ ഉദ്യാനവും എല്ലാം സന്ദർശിക്കുകയും, പെരിയാർ ടൈഗർ റിസർവിന്റെ പ്രത്യേകതകളും, സാഹചര്യങ്ങളും, സവിശേഷതകളും എല്ലാം വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും, സോഷ്യോളജിസ്റ്റ് അശ്വതി സുരേഷ് നയിച്ച പഠന ക്ലാസിലും എല്ലാം പങ്കെടുത്ത് വൈകുന്നേരത്തോടെ കൂടുതൽ പ്രകൃതിപരിജ്ഞാനവും വിനോദയാത്ര ആസ്വാദന സന്തോഷവും പങ്കുവെച്ചാണ് വിനോദയാത്ര സമാപിച്ചത്.   പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികളെ ഒരുമിപ്പിച്ച് യാത്ര കൊണ്ടുപോവുക വഴി സാംസ്കാരിക വിനിമയവും , കുട്ടികളുടെ സാമൂഹിക അവബോധവും, വിശാലമായ കാഴ്ചപ്പാടുകളും ഉയർന്ന ചിന്തകളും ഒക്കെ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യം വെച്ചിരുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.   ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. മാത്യു കണമല, പ്രൊഫ. ബിനോയ് സി. ജോർജ്,ആർ. ധർമ്മ കീർത്തി, പി പി എം നൗഷാദ്, ഖലീൽ മുഹമ്മദ്‌, നോബി ഡോമിനിക്, അഭിലാഷ് ജോസഫ്, എലിസബത്ത് തോമസ്, പ്രിയ അഭിലാഷ്, ഫ്യൂച്ചർ സ്റ്റാർസ് മെന്റർ ടീച്ചർമാരായ സുനിൽ, രാജേഷ്, ദേവസ്യാച്ചൻ പുളിക്കൽ, അനി സെബാസ്റ്റ്യൻ, പ്രതിഭ, ലിമ കുരുവിള തുടങ്ങിയവർ പഠന-വിനോദയാത്രയ്ക്ക് നേതൃത്വം നൽകി