വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് UDF ജനകീയ ധർണ നടത്തുന്നു

പൂഞ്ഞാർ ; മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് തീക്കോയി മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണാ സമരം 28-1-2026 (ബുധനാഴ്ച) നടത്തുന്നു. രാവിലെ 9.30 മുതൽ ആനിയിളപ്പ് ജംഗ്ഷനിൽ ആണ് ധർണാ സമരം നടത്തുന്നത്. പ്രസ്തുത സമരത്തിൽ UDF ൻ്റെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കെടുക്കും.

കോട്ടയം

പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം&ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് നേരെയാക്കൽ, കയറ്റിറക്കങ്ങൾ കുറയ്ക്കൽ തുടങ്ങി മെച്ചപ്പെട്ട ഗതാഗത സാഹചര്യം ഒരുക്കുന്നതിനുള്ള പ്രവർത്തികളും നടപ്പിലാക്കും. ഈ റോഡ് പാലാ - ഈരാറ്റുപേട്ട ഭാഗത്തു നിന്നും മുണ്ടക്കയത്തേയ്ക്കും മറ്റ് കിഴക്കൻ മേഖലകളിലേയ്ക്കും യാത്ര ചെയ്യുന്നവർക്ക് ദൂരം കുറവുള്ളതും ഏറ്റവും എളുപ്പമുള്ളതുമായ പാതയാണ്.കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിൽ പെടാതെ ഒരു ബൈപ്പാസായി യാത്ര ചെയ്യുന്നതിനും ഈ റോഡ് ഉപകരിക്കും.  കരാർ ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ടർ എഗ്രിമെന്റ് വച്ച് ഫെബ്രുവരി ആദ്യം നിർമ്മാണ ഉത്ഘാടനം നടത്തി റീ ടാറിങ് പ്രവർത്തികൾ ആരംഭിക്കുമെന്നും, പ്രവർത്തികൾ എത്രയും വേഗത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും എന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ജി.എം.എൽ.പി.എസിൽ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഗവ. മുസ്‍ലിം എൽ.പി. സ്കൂൾ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കിഡ്സ് മിനി പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ നിർവ്വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വിദ്യഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബീമ നാസർ, കൗൺസിലർ നസീറ റസാഖ്, പി.റ്റി.എ പ്രസിഡന്റ് ത്വൽഹത്ത്, വൈസ് പ്രസിഡന്റ് ഹസീബ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഫാറൂഖ്, ഡെപ്യൂട്ടി ലീഡർ ഹയാ മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  

കോട്ടയം

വർഗീയതക്കെതിരെ ശക്തമായ പ്രവർത്തനം അനിവാര്യം – ഐ എസ് എം

ഈരാറ്റുപേട്ട :വർഗീയത സമൂഹത്തിന്റെ സമാധാനവും ഐക്യവും തകർക്കുന്ന ഗുരുതര ഭീഷണിയാണെന്നും അതിനെതിരെ ശക്തമായും ഏകോപിതമായും പ്രവർത്തനം നടത്തേണ്ടത് അനിവാര്യമാണെന്നും ഐ എസ് എം കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർഗീയ ശക്തികൾ സമൂഹത്തിൽ വിദ്വേഷവും ഭിന്നതയും വളർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മതസൗഹാർദ്ദവും മനുഷ്യസൗഹൃദവും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ രംഗത്തും സാമൂഹിക മേഖലയിലും ഐഎസ്എം സജീവമായി ഇടപെടുമെന്നും, യുവജനങ്ങളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി വർഗീയതക്കെതിരായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും സമ്മേളനം അറിയിച്ചു. ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുന്നതിനും സംഘടന മുന്നിൽ നിൽക്കും എന്നും നേതാക്കൾ വ്യക്തമാക്കി.എല്ലാ പ്രസിഡണ്ട് എൻ. വൈ. ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.എച്ച്  ജാഫർ , ഐ.എസ്.എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, മുഹമ്മദ് അനസ്, എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ട്രാഫിക് കമ്മിറ്റിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

ഈരാറ്റുപേട്ട.സമഗ്ര ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതിനായി നഗരസഭയിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്താതിരുന്നത് രൂക്ഷ വിമർശനത്തിനിടയായി. പാലാ ഡി.വൈഎസ്.പി. ആർ.ടി.ഒ തഹസിൽദാർ , എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിക്കേണ്ട യോഗമായിരുന്നു. എന്നാൽ ഇവരാരും പങ്കടുത്തില്ല. യോഗ തീയതി ഔദ്യോഗികമായി നഗരസഭയിൽ നിന്നും അറിയിച്ചിരുന്നതാണ്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം വിളിച്ചത്. വ്യാപാരി നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തൊഴിലാളി നേതാക്കളുമെല്ലാം കൃത്യസമയത്ത് എത്തിചേർന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ആരും എത്തിചേർന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതിന് ശേഷ മാണ് യോഗം ആരംഭിച്ചത്.സ്ഥലം എസ്.ഐ  മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.ചെയർമാൻ വി.പി.നാസർ അധ്യക്ഷത വഹിച്ചു.  ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിനെ നിയമിക്കണം,ഗതാഗത തടസം സൃഷ്ടിക്കുന്ന ബസുകളുടെ മെല്ല പോക്ക് അവസാനിപ്പിക്കണം,അനധികൃതമായി വട്ടം കറങ്ങുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണം,ട്രാഫിക്ക് യൂനിറ്റ് അനുവദിക്കണം സാധ്യമാകുന്ന റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ വന്നത്. കെ.എ.മുഹമ്മദ് ഹാഷിം, എ എം.എ ഖാദർ ,അമീൻപിട്ടയിൽ, പി എ.ഷെമീർ, അനസ് നാസർ, വി.എ.ഹസീബ് , അഡ്വ.ജെയിംസ് വലിയ വീട്ടിൽ, പി.എ.നജീബ്, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്

പൊൻകുന്നം: കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ് .സ്ഥലത്തിൻ്റെ പോക്ക് വരവിനെത്തിയ ആളോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ ബിജു എന്ന വില്ലേജ് ആഫീസർ പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ ഇദ്ദേഹം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം ചാടി വീണ് പിടികൂടുകയായിരുന്നു.മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.

കേരളം

താമസമില്ല; ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി ലൈസന്‍സ് തത്സമയം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് താമസമില്ലാതെ തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്‍വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഈ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.

കോട്ടയം

കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും, ഉദ്ഘാടനം നാളെ

കോട്ടയം: കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും. പുതുതായി അനുവദിച്ച നഗർകോവിൽ-മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. രണ്ട് ട്രെയിനുകളും വ്യത്യസ്‌ത ദിവസങ്ങളിലാണ് ഓടുന്നതെങ്കിലും വെള്ളിയാഴ്ച ഇരു ട്രെയിനുകളുടെയും ഉദ്ഘാടന ഓട്ടം നടക്കുമെന്ന് അധികൃതർ പറയുന്നു. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നോൺ-എ സി വിഭാഗത്തിലുള്ള സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.