വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപക

കോട്ടയം

സമ്മർ ഫെസ്റ്റ് 2025 ന് കോട്ടയത്ത് തുടക്കം.

കോട്ടയം : 'നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം' എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ സമ്മർ ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ  ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലയിലെ പാലാ ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. റഷീദ് എം എം അധ്യക്ഷത വഹിച്ചു. ടി എൻ സി ഡിപ്പാർട്മെന്റ് ഡയറക്ടർ ഷാഹിദ് എളേറ്റിൽ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സ്റ്റുഡന്റസ് വർക്ക്ഷോപ്പ് പ്രൊജക്റ്റ്‌ ഡയറക്ടർ ഷബീറ പി ടി,എച്ച്.ആർ.ഡയറക്ടർ നിഷ എം.എം, ക്യാമ്പ് ഡയറക്ടർ.പി.പി.എം. നൗഷാദ്, ഫാക്കൽറ്റി ലീഡർ അൻഷാദ് അതിരമ്പുഴ, അമീൻ മുഹമ്മദ്,അമീർ പി. ചാലിൽ, ഷറഫ് പി.ഹംസ,അബിൻ സി. ഉബൈദ്,ആസിം അഹമ്മദ്, മാഹീൻ എ കരിം, മുഹമ്മദ് ഷബീബ് ഖാൻ, തസ്നി മാഹീൻ എന്നിവർ  സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം എഫ് അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ്‌ ഷുഹൈബ് നന്ദിയും പറഞ്ഞു.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

ഈരാറ്റുപേട്ട: വാഗമൺ റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു

അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത 57 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികളിലെ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായതും, കുട്ടികൾക്ക് ഉയർന്ന കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതുമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യുകയും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, മികച്ച ക്യാമ്പ് അംഗങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. സുജ എം.ജി, പ്രൊഫ. ബിനോയ് സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം നൗഷാദ്, നോബി ഡൊമിനിക്, പ്രിയാ അഭിലാഷ്, മാർട്ടിൻ ജെയിംസ്, ഖലീൽ മുഹമ്മദ്, സാൻജോ ഡെന്നി തുടങ്ങിയ ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം

ഈരാറ്റുപേട്ട: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വ്യത ശുദ്ധയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണം തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായും എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്ന്, ഏപ്രിൽ 17, വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പിഡാനുഭവ സന്ദേശം. രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്. 19ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന.

പ്രാദേശികം

ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കോഴ്സ് അരുവിത്തുറ കോളേജും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു

അരുവിത്തുറ : വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സി എം എ ഇന്ത്യ കോച്ചിംഗ് പരിശീലനത്തിനായി ഉള്ള പദ്ധതിക്ക് സെൻറ് ജോർജ് കോളേജ് അരുവിത്തുറയും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു . കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ് ഐ സി എ എം എസ്സ് അക്കാഡമി ഡയറക്ടർമാരായ സിൻസ് ജോസിനും അജേഷ് ഈ എസിനും ധാരണപത്രം കൈമാറി കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി സി അനീഷ് , നാക്ക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ ,ഐ ക്യാംസ് അക്കാഡമി പ്രോഗ്രാം കോഡിനേറ്റർ നിതിൻ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു

കോട്ടയം

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ   ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു തങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും…ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും എസ്എച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ).ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ….

കോട്ടയം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്

കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭർത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താൻ ഏറ്റുമാനൂർ പൊലീസ് തീരുമാനിച്ചത്. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നം വീട്ടുകാർ പറഞ്ഞു തീർത്തിരുന്നു എന്നാണ് വിവരം.