വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ

പാലാ : ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ മറ്റാരും അറിയരുത്.സഹോദരിയുടെ മകൾ ' പാത്തുമ്മയുടെ ആട് ' ലെ കഥാപാത്രം ഖദീജക്ക് വൈക്കം മുഹമ്മദ് ബഷീർ രഹസ്യമായി കമ്മൽ വാങ്ങിച്ച് നൽകിയതും ബഷീർ അവരോട് രഹസ്യമായി പറഞ്ഞതും ഖദീജ ഓർത്തെടുത്തു. അന്ന് തനിക്ക് നാല് വയസായിരുന്നു പ്രായം.സഹോദരങ്ങളിൽ ഉമ്മ പാത്തുമ്മയോടും തന്നോടുമായിരുന്നു മാമാക്ക് ഏറെ വാൽസല്യം. ബഷീറിനെ കാണാൻ വലിയ സാഹിത്യകാരന്മാരും സാധാരണക്കാരുമൊക്കെ ദൂരെ ദിക്കുകളിൽ നിന്നും വരുമായിരുന്നു.വീട്ടിലേക്ക് ആര് വന്ന് കയറിയാലും മാമാ അവരോട് ആദ്യം ചോദിച്ചിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു.കാണാൻ എത്തുന്നവർക്ക് ചായ നൽകും.കുടിച്ച് കഴിഞ്ഞാൽ ബഷീർ തന്നെ ഗ്ലാസ് കമഴ്ത്തി വെക്കും.എന്തിനാണ് മാമാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയും.ഗ്ലാസ് കഴുകാതെ വെച്ചാൽ അതിൽ ഉറുമ്പുകൾ കയറും. ഓളതെടുത്ത് കഴുകുമ്പോൾ എറുമ്പുകളൊക്കെ ചാകും.ചത്ത എറുമ്പുകളുടെ ഉമ്മയും ബാപ്പയും വേദനിക്കും.സരസവും തത്വചിന്താപരവുമായ മറുപടി കേട്ട് ഞങ്ങളങ്ങ് അമ്പരന്ന് നിൽക്കും. ഇമ്മിണി ബല്യ ഒന്നിൻ്റെ നാട്ടിലേക്ക് എന്ന് പേരിട്ട് വായനോത്സവത്തിനും ബഷീർ അനുസ്മരണത്തിനുമായി തലയോലപ്പറമ്പിലെ തൻ്റെ വീട്ടിലെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി വന്ന എറണാകുളം ദാറുൽ ഉലൂം എച്ച് എസ് എസ്. എൽ പി സ്കൂളിലെ കുരുന്നുകളും മുതിർന്നവർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഴയ ഗാനങ്ങളും ഗസലുകളും എല്ലാവരും ചേർന്ന് ഏറ്റ് പാടി. രവി പാലാ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,സഫലം മാഗസിൻ എഡിറ്റർ രവി പുലിയന്നൂർ, പി.എസ്.മധുസൂദനൻ, ജോണി പ്ലാത്തോട്ടം, ഉഷാ ശശിധരൻ,ഡോ.ഗ്ലോറി മാത്യു, ബാലകൃഷ്ണൻ നായർ, സജിത് ഇബ്രാഹിം,ജസീർ തലയോലപ്പറമ്പ്,നൗഫിയ ജസീർ എന്നിവർ പ്രസംഗിച്ചു.ബഷീർ കഥാപാത്രങ്ങളായ ഖദീജ, സൈദ് മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കേരളം

യൂത്ത് ലീഗ് നാളെ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കും: പി കെ ഫിറോസ്

ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വീണാ ജോർജ് കൊലയാളി മന്ത്രിയെന്നും ഫിറോസ് വിമർശിച്ചു. റോഡിൽ ഇറങ്ങിയാൽ നായയെ പേടിക്കണം. ആരോഗ്യമന്ത്രിക്ക് മന്ത്രിക്ക് അഹങ്കാരം. ആശുപത്രിയിൽ എത്തിയാൽ വീണ ജോർജിനെ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കുമെന്നും ഫിറോസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റമല്ല, സിസ്റ്റത്തിൻ്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതി. വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം.

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടൽ എന്ന പതിവ് നടപടി.  

പ്രാദേശികം

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി.

ഈരാറ്റുപേട്ട.പി സി. ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽപണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി യതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് . പരാതി നൽകി. 2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട്  മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാന്നും മാസം മുമ്പ് ഒരു സ്വകാര്യ വ്യക്തി കയ്യേറി നശിപ്പിച്ച് ഈ സ്ഥലം സ്വന്തമാക്കിയത്. അവിടെയുണ്ടായിരുന്ന ശിലാഫലകവും നശിപ്പിക്കപ്പെട്ടു.അതു കൊണ്ട് ഈ കളിക്കടവ് പുനർനിർമ്മിക്കണമെന്നും കുളിക്കടവ് കയ്യേറി നശിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.  

കോട്ടയം

മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: എസ്ഡിപിഐ

കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണു മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും  കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂർണ്ണമായും സർക്കാർ അനാസ്ഥയാണ് ഇത്തരമൊരു അപകടം വരുത്തി വെച്ചത്. പരിക്ക് പറ്റിയവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പൂർണ്ണ ചികിത്സ ചെലവും സർക്കാർ വഹിക്കണം. രക്ഷാപ്രവർത്തനം വൈകിയതാണ് യുവതിയുടെ മരണത്തിലേക്കെത്തിച്ചത്. വൈകിയതിന് ഉത്തരവാദി വകുപ്പ് മന്ത്രിയാണ്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ ജില്ലാ നേതാക്കളെ അടക്കം അകാരണമായി കസ്റ്റഡിയിൽ വച്ചത് അപലപനീയമാണ്. യുവതിയുടെ മൃതദേഹത്തിന് അരികിൽ നിന്ന് പ്രതിഷേധിക്കും എന്ന കാരണം പറഞ്ഞാണ് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം അവിടുന്ന് മാറ്റിയതിനുശേഷമാണ് നേതാക്കളെ വിട്ടയച്ചത്. ജനാധിപത്യ സമരങ്ങളോടുള്ള ഇടതു സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ ബോധ്യമാകുന്നത്.

കോട്ടയം

ആരോഗ്യവകുപ്പ് മന്ത്രി രാജി വെക്കുക -വെൽഫെയർ പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി.കേരളത്തിന്റെ ആരോഗ്യ പരിചരണ മേഖല കെടുകാര്യസ്ഥതയുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ്. അഹങ്കാരവും അമിത ആത്മ വിശ്വാസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആവശ്യത്തിന് മരുന്നോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും മെഡിക്കൽ കോളേജുകളിൽ പോലും ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നത് കേരളം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.അതോടൊപ്പമാണ്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ സമയബന്ധിതമായി അറ്റക്കുറ്റപ്പണികൾ പോലും നടത്താതെ ആളെ കൊല്ലുന്ന സംവിധാനം ആയി സർക്കാർ ആശുപത്രികൾ മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. മുഹമ്മദ്‌ സാദിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പി.എ. നിസാം, അർച്ചന പ്രിജിത്, വൈസ് പ്രസിഡന്റുമാരായ സുനിൽ ജാഫർ, ഉമ്മൻ കുര്യൻ, ബൈജു സ്റ്റീഫൻ, ഫൈസൽ കെ. എച്ച്. ലത്തീഫ്, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷൻ : വിജയികളെ പ്രഖ്യാപിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ് പൂഞ്ഞാർ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് വേണ്ടി പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ റീൽസ് കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഒന്നാം സമ്മാനം രഞ്ജിത്ത് ടി ആർ(No.110), രണ്ടാം സമ്മാനം അരവിന്ദ് ആർ. നായർ(No.111),മൂന്നാം സമ്മാനം അനന്തു സന്തോഷ്(No.101) എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവും പോപ്പുലർ റീലായി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സന്തോഷിന്റെതാണ്. ഒന്നാം സമ്മാനാർഹമായ റീലിന് 10000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനത്തിന് 7500 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനത്തിന് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, കൂടാതെ പോപ്പുലർ റീലിന് 5000 രൂപ ക്യാഷ് പ്രൈസുമാണ് സമാനമായി ലഭിക്കുക.വിജയികൾക്കുള്ള സമ്മാന ദാനം ജൂലൈ 13 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന പ്രതിഭാ സംഗമ വേദിയിൽ വച്ച് മന്ത്രി എം.ബി രാജേഷ് നൽകും. 150 ഓളം പേർ പങ്കെടുത്ത റീൽസ് കോമ്പറ്റീഷനിൽ ജൂറിയുടെ പ്രാഥമിക പരിശോധനയെ തുടർന്ന് മാനദണ്ഡങ്ങളും, നിബന്ധനകളും പാലിച്ചിട്ടുള്ളതും,ശരിയായ ലഹരി വിരുദ്ധ സന്ദേശം പ്രകടിപ്പിക്കുന്നതും, സാങ്കേതിക തികവ് ഉള്ളതുമായ 16 റീലുകളെ അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും, തുടർന്ന് എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രോജക്ട് ആയ വിമുക്തിയുടെ കോട്ടയം ജില്ലാ മാനേജർ സജീവ് കുമാർ , കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡീഅഡിക്ഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഫ്രാൻസിസ് മൂത്തേടൻ റാഫേൽ, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഡയറക്ടർ സാജൻ കളത്തിൽ എന്നിവർ അടങ്ങിയ ജഡ്ജിങ്ങ് പാനൽ ആണ് വിജയികളെ തെരഞ്ഞെടുത്തത്. റീൽസുകൾ ഇതിനോടകം ഒന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഈ പദ്ധതി ലഹരി രഹിത പൂഞ്ഞാർ- സുരക്ഷിത പൂഞ്ഞാർ എന്ന പേരിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗവും, പ്രൊഫഷണൽ ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ അഭിലാഷ് ജോസഫ്, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് , സെക്രട്ടറി സുജ എം.ജി, എക്സിക്യൂട്ടീവ് അംഗവും മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ.മാത്യു കണമല, പ്രിയാ ബേബി, നിയാസ് എം.എച്ച് തുടങ്ങിയവരാണ് റീൽസ് കോമ്പറ്റീഷന്റെ സംഘാടകസമിതിയായി പ്രവർത്തിച്ചത്.

പ്രാദേശികം

ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറി ഉദ്ഘാടനവും നാളെ

ഈരാറ്റുപേട്ട: ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം മൂന്നിന് ഫെയ്സ് ഹാളിൽ നടക്കും.പ്രമുഖ സാഹിത്യകാരൻ രവി പുലിയന്നൂർ ലൈബ്രറി ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനം ഡയറക്ടർ സക്കീർ താപി ഉദ്ഘാടനം ചെയ്യും. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻമാരായ എസ്.എഫ്. ജബ്ബാർ, എം.എസ്.എ. റസ്സാഖ്, കെ.എം. ജാഫർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.ഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാവേദി പ്രസിഡന്റ് മുദുലാ നിഷാന്ത്, സംഗീതവേദി പ്രസിഡന്റ് കെ.എം. ഷബീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.