വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കോട്ടയം ; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ കൃത്യമായ അറിയിപ്പ് നൽകണം

കോട്ടയം

പാലായിൽ രുചിയുടെ മഹാമേള: പാലാ ഫുഡ് ഫെസ്റ്റ്-2025', ഡിസംബർ 5 മുതൽ

പാലാ: രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് 'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിന്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗാണ് പ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഈ മഹാമേള സംഘടിപ്പിക്കുന്നത്.ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. 50-ൽ പരം സ്റ്റാളുകളിലായി കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ അണിയിച്ചൊരുക്കുന്നു.ഹോം ബേക്കേഴ്‌സ് കോർണർ: വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിന്റെ രുചിക്കൂട്ടുകളും ഈ വിഭാഗത്തിൽ ലഭ്യമാകും. ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും ഉണ്ടായിരിക്കും. ഡിസംബർ 5 (ആദ്യ ദിനം): ഡിജെ ആഞ്ജിൻ & ചാർമിനാർ (Aanjin & Charminar) ടീമിന്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്. ഡിസംബർ 6 (രണ്ടാം ദിനം): പ്രശസ്ത ഗായകൻ, പാല പള്ളി തിരുപള്ളി ഫ്രെയിം അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ് (folk grapher Live). ഡിസംബർ 7 (മൂന്നാം ദിനം): അശ്വിൻ & ടീം നയിക്കുന്ന ഡിജെ നൈറ്റ്. ഡിസംബർ 8 (അവസാന ദിനം): Mr. ചെണ്ടക്കാരൻ & ടീം അണിയിച്ചൊരുക്കുന്ന ഡിജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ. എല്ലാ ദിവസവും രാഷ്ട്രീയ സമൂഹിക സാംസ്കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ദ്ധരും പങ്കെടുക്കുന്നു. ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിതമായിരിക്കും. അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ മാണി സി. കാപ്പൻ മുഖ്യാതിഥിയായിരിക്കും. ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി. ജോസഫ് എന്നിവരും യൂത്ത് വിംഗ് ഭാരവാഹികളായ ജോൺ ദർശന (പ്രസിഡന്റ്), എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൽ ട്രാവലോകം, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആന്റണി കുറ്റിയാങ്കൽ, സിറിൽ കുറുമുണ്ടയിൽ, ദീപു പീറ്റർ എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

കോട്ടയം

പാല സബ് ഡിവിഷനിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു.

മണ്ഡല മകരവിളക്ക് കാലത്തേക്ക് മുൻവർഷത്തെ പോലെ പാലാ സെക്ടറിലേക്ക്( പാലാ പോലീസ് സബ് ഡിവിഷൻ പരിധിക്കുള്ളിൽ ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും  SPO(Special Police Officer) മാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 25-10-2025 ന് മുൻപായി പാലാ Dysp ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്.NCC, SPC, EX. MILITARY ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.SPO മാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.25 വേക്കൻസിയാണ് റിപ്പോർട്ട് ആയിട്ടുള്ളത്. മണ്ഡല മകരവിളക്ക് കാലയളവിലേക്ക് ആയിരിക്കും നിയമനം. പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് SPO മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.

കോട്ടയം

ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23-10-2025, തീയതി (1.00 pm മുതൽ 7.00 pm) വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട്

🚑 23-10-2025 തീയതി 1.00 പി. എം മുതൽ 7.00 പി.എം വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്‌പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട് ⛔ എം.സി റോഡിലൂടെ തിരുവല്ല ഭാഗത്ത് നിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി MCH ൽ എത്തേണ്ടതാണ്. ⛔ ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി MCH എത്തേണ്ടതാണ്. ⛔ കെ. കെ റോഡിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി MCH ൽ എത്തേണ്ടതാണ്. ⛔ പാലാ, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്‌സിറ്റി വഴി MCH ൽ എത്തേണ്ടതാണ്.  23-10-2025 ൽ 01.00 പി.എം മുതൽ 07.00 പി. എം വരെയും, 24-10-2025 ൽ 06.00 എ.എം മുതൽ 11.00 എ. എം വരെയും കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നുംവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശ്ശേരി ടൗണിൽനിന്നും കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് വഴി പോകേണ്ടതാണ്. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകേണ്ടതാണ്. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം One Way ആയിരിക്കും. ⛔. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ മാവിളങ്ങ് ജംക്ഷനിൽ നിന്നും തിരിഞ്ഞ് പാക്കിൽ, പൂവൻതുരുത്ത്, കടുവാക്കുളം, നാൽക്കവല വഴി പുതുപ്പള്ളിയെത്തി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന KSRTC ബസുകൾ പുളിമൂട് ജംക്ഷനിൽനിന്നും തിരിഞ്ഞ് KSRTC സ്‌റ്റാൻ്റിലേക്ക് പോകാവുന്നതാണ്. ⛔ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്ടറേറ്റ് ജംഗ്ഷൻ കഞ്ഞിക്കുഴി, മണർകാട് വഴി പോകേണ്ടതാണ്. ⛔ എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്റ്ററേറ്റ് ജംക്ഷൻ, കുഞ്ഞിക്കുഴി മണർകാട്, ഏറ്റുമാനൂർ വഴി പോകേണ്ടതാണ്. ⛔ ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും കോട്ടയംടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ ബണ്ട് റോഡിൽനിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടുർ വഴി പോകേണ്ടതാണ്. ⛔ ചേർത്തല ഭാഗത്തുനിന്നും കുമരകത്തേക്ക് വരുന്ന ബസുകൾ മണിയാപറമ്പ് റോഡ് ജംഗ്ഷനിൽ സർവീസ് നിർത്തി തിരികെ പോകേണ്ടതാണ്. ⛔ വൈക്കം-കുമരകം റോഡിലൂടെ വരുന്ന കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടയാഴം ജംഗ്ഷനിൽനിന്നും തിരിഞ്ഞ് കല്ലറ നീണ്ടൂർ വഴി പോകേണ്ടതാണ്. ⛔ കല്ലറ നീണ്ടൂർ ഭാഗങ്ങളിൽനിന്നും പനമ്പാലം വഴികോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംഗ്ഷനിൽനിന്നും തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂർ മേൽപ്പാലം വഴി പോകേണ്ടതാണ്. ⛔ ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന പ്രൈവറ്റ് ബസുകൾ കോടിമത സ്‌റ്റാന്റിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്. ⛔ ദിവാൻ കവലയിൽ നിന്നും കുഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങൾ പോകുവാൻ പാടില്ല. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുംഎറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മെഡിക്കൽ കോളേജ് കുരിശുപള്ളി ജംക്ഷനിൽനിന്നും അമ്മഞ്ചേരി, യൂണിവേഴ്‌സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംക്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിലെത്തി പോകേണ്ടതാണ്. 🟥 ഒക്ടോബർ 23, 12.00 പി. എം മുതൽ 07.00 പി.എം വരെയും ഒക്ടോബർ 24, 12.30 എ. എം മുതൽ 12.00 പി.എം വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംങ്ങും തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്‌സി സ്‌റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു. 🟥  23-10-2025 തീയതി പാലായിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും  പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്. ⛔ തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം. സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്. ⛔ പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ- സിവിൽസ്‌റ്റേഷൻ - ആർ. വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്. ⛔ ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക - വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര- അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.    

കോട്ടയം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ കാരികാട് ടോപ്പിന് സമീപം പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ മൂന്നരയോടെയാണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിന് മുകളിലേക്കാണ് പതിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോട്ടയം

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയത്ത് പശ്ചിമബംഗാള്‍ കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും, ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പല ജോലികളും ചെയ്ത് വരികയായിരുന്നു.

കോട്ടയം

കാമുകനോട് പിണങ്ങി യുവതി കായലിൽ ചാടി;

കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍. ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത് പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. രാജേഷും മറ്റുള്ളവരും ബോട്ട് കൈകാട്ടി വിളിച്ചു. ഉടന്‍ തന്നെ ബോട്ട് അവിടേയ്ക്ക് എത്തി. ഈ സമയം മുനീര്‍ തളര്‍ന്നിരുന്നു ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടര്‍ന്ന് മുനീറിനായി കയര്‍ ഇട്ടുനല്‍കി. തൊട്ടുപിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈരാറ്റുപോട്ട സ്വദേശിയാണ് യുവാവ് . കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പള്ളിത്തോട്ടം ഗാന്ധി നഗര്‍ സ്വദേശിയാണ് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച മുനീര്‍. വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കുന്നതിനായി മുനീര്‍ മുന്‍പ് പരിശീലനം നേടിയിട്ടുണ്ട്. മുന്‍പ് തമിഴ്‌നാട്ടില്‍ കടലില്‍ വീണ ആളെ മുനീര്‍ രക്ഷിച്ചിട്ടുണ്ട്.

കോട്ടയം

മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

മുണ്ടക്കയം: മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. നിലവിൽ വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് 7 കിലോമീറ്റർ പൂർത്തീകരിച്ചാണ് മുണ്ടക്കയം- വാഗമൺ റോഡ് നിർമ്മിക്കുന്നത്. ഇതിനായി 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 12 കോടി രൂപയും 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപയും വകയിരുത്തിയിരുന്നു. ഇപ്രകാരം ലഭ്യമായ 17 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്. റോഡ് നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇളംകാട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി മുണ്ടക്കയത്തു നിന്നും 22 കിലോമീറ്റർ മാത്രം സഞ്ചരിച്ച് വിനോദ സഞ്ചാരികൾക്ക് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ വാഗമൺ മലനിരകളുടെ ഇനിയും സഞ്ചാരികൾ കാര്യമായി കടന്നു ചെന്നിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലൂടെ ഈറോഡ് കടന്നുപോകുന്നു എന്നുള്ളത് വാഗമണ്ണിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും റോഡ് നടന്നുപോകുന്ന ഒറ്റമരം, കോലാഹലമേട്, തങ്ങൾപാറ തുടങ്ങിയ പ്രദേശങ്ങളുടെ എല്ലാം സമഗ്രമായ വികസനത്തിനും ഉപകരിക്കും. ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി ഉള്ളതിനാൽ ടൂറിസം അധിഷ്ഠിതവും, മറ്റിതരവുമായ നിരവധിയായ പുതിയ സംരംഭങ്ങളും പ്രസ്ഥാനങ്ങളും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആരംഭിക്കുന്നതിനും കഴിയും. ഇപ്പോൾ തന്നെ ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇളങ്കാട് കേന്ദ്രീകരിച്ചും, കോലാഹലമേട് കേന്ദ്രീകരിച്ചും പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. കൂടാതെ ഭാവിയിൽ എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഭാവിയിൽ വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ പൊതുവായ വികസനത്തിനും, പ്രത്യേകമായി മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിക്കും ഈ പാത ഉപകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.