വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കും: മന്ത്രി ജി. അനിൽ

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സാധ്യമായ മാർഗങ്ങൾ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ മുഖ്യധാരയിൽ നിന്ന് പിന്നോട്ടു പോകരുത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവർത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള 'ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി. അനിൽ. കേരളത്തിൽ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യമേറുന്ന രീത നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.വി സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണന്ന് എം.എ.എ പറഞ്ഞു.  ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു.   സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ്മാരായ സനിൽ അടൂർ, എം.എ ഷാജി,  മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് കാസർകോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരൻ, വനിതാ കമ്മിറ്റി കൺവീനർ ആഷ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

കേരളം

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.

തിരുവനന്തപുരം: സബ്‌സിഡിസാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു. സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ: വൻകടല (ഒരു കിലോഗ്രാം) - 65 -110.29 ചെറുപയർ (ഒരു കിലോഗ്രാം) -- 90 -126.50 ഉഴുന്ന് (ഒരു കിലോഗ്രാം) - 90 --132.14 വൻപയർ (ഒരു കിലോഗ്രാം) -- 75-109.64 തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) -- 105 -- 139.5 മുളക് (500ഗ്രാം ) -- 57.75 -- 92.86 മല്ലി (500ഗ്രാം ) -- 40.95 -- 59.54 പഞ്ചസാര (ഒരു കിലോഗ്രാം) -- 34.65 45.64 വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ លល័ល 500 ml) -- 240.45. 289.77 ജയ അരി (ഒരു കിലോഗ്രാം) -- 33 --47.42 കുറുവ അരി( ഒരു കിലോഗ്രാം) -- 33 46.33 മട്ട അരി (ഒരു കിലോഗ്രാം) -- 33 -51.57 57 പച്ചരി (ഒരു കിലോഗ്രാം) -- 29 - 42.21 (പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)  സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.

കേരളം

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു

തിരുവനന്തപുരം: കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്  തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) കൊടി ഉയർന്നു. സ്വാഗത സംഘം ചെയർമാൻ തോട്ടക്കാട് ശശി പതാക ഉയർത്തി. അടൂരിൽ നിന്നും വൈസ് പ്രസിഡൻ്റ് സനൽ അടൂർ നയിച്ച പതാക ജാഥയും  നെയ്യാറ്റിൻകരയിൽ നിന്നും  വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നൽകിയ കൊടിമര ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് എത്തുകയായിരുന്നു.  പതാക സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജനും കൊടിമരം പ്രസിഡൻ്റ് അനിൽ ബിശ്വാസും ഏറ്റുവാങ്ങി.ദേശീയ എക്സി. അംഗം ബാബു തോമസ്, വൈസ് പ്രസിഡൻ്റ് എം.എ. ഷാജി, ദേശീയ സമിതി അംഗം ആഷിക്ക് മണിയംകുളം, പി.ബി. തമ്പി, ശിവകൈലാസ്, എസ്.ടി. വിനു, എം. സുജേഷ്, അനീഷ് തെങ്ങമം, ശിവപ്രസാദ്, വിഷ്ണു രാജ്  എന്നിവർ പ്രസംഗിച്ചു.ഇന്ന് രാവിലെ 10.30 ന് മാദ്ധ്യമ സെമിനാർ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.   ജീവൻ ടി.വി എം.ഡി സാജൻ വേളൂർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും . വി.കെ. പ്രശാന്ത് എം.എൽ. എ, ഐ.ബി. സതീഷ്  എം.എൽ.എ, സിനിമ താരം കൊല്ലം തുളസി എന്നിവർ സംബന്ധിക്കും.വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചക്ക് രണ്ട് വരെ പ്രതിനിധി സമ്മേളനം  തുടരും. 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രൻ എം.എൻ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ, കെ.ജെ.യു സ്ഥാപക പ്രസിഡൻ്റ് റോയി മാത്യു, സ്ഥാപക ജനറൽ സെക്രട്ടറി ജഗദീഷ് ബാബു, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.വി. മിത്രൻ, ബാബു തോമസ്, മുൻ ഭാരവാഹികളായിരുന്ന സുരേഷ് പട്ടാമ്പി,  എൽ.ആർ. ഷാജി, ഷാജി ഇടപ്പള്ളി എന്നിവർ സംബന്ധിക്കും. ആദ്യകാല നേതാക്കളെയും മുതിർന്ന മാദ്ധ്യമ പ്രവർത്തകരെയും സമ്മേളനം ആദരിക്കും.പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും.

കേരളം

ട്രിപ്പിൾ സ്മാർട്ടായി കെ സ്മാർട്ട്, ഇനി പഞ്ചായത്തുകളിലും; ഓഫീസുകൾ കയറിയിറങ്ങേണ്ട, എല്ലാം അതിവേഗം ഓണ്‍ലൈനായി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ കിട്ടുന്ന കെ സ്മാർട്ട് ഇന്ന് മുതൽ പഞ്ചായത്തുകളിലും നടപ്പാകും. നേരത്തെ നഗരങ്ങളിൽ നടപ്പായ പദ്ധതി ആണ് ഇന്ന് മുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ 14 ജില്ലാ പഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 941 ഗ്രാമപഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് സേവനം കിട്ടും. ആറു കോര്‍പറേഷനുകളിലും 87 മുനിസാപ്പിലറ്റികളിലുമാണ് ഇതുവരെ കെ സ്മാര്‍ട്ട് സേവനം കിട്ടിയിരുന്നത് കെ സ്മാർട്ട് കൂടുതൽ സ്മാർട്ടാകുമ്പോൾ പ്രയോജനങ്ങൾ ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് ചെല്ലാതെയും അപേക്ഷകളുടെ സ്റ്റാറ്റസ് അറിയാം. ഫയൽ നീക്കവും അറിയാം. അപേക്ഷാ ഫീസുകൾ, നികുതികൾ എന്നിവ അടയ്ക്കാനും ഇനി ഓഫീസിൽ പോകേണ്ട. നിർമാണാനുമതി കിട്ടിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K MAP ഫീച്ചറിലൂടെ അറിയാം. പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഏത് സമയത്തും പരിശോധിക്കാം. ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാം. മരണ, ജനന രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ എന്നിവയ്ക്കും ഓഫിസിൽ പോകേണ്ട. എല്ലാ തരം ട്രേഡ് ലൈസൻസും എടുക്കാനും പുതുക്കാനും കെ സ്മാർട്ടിലൂടെ സാധിക്കും.

കേരളം

സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ  തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ  ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച്  ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും. 

കേരളം

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍. എല്ലാ താലൂക്കിലേയും പ്രധാന വില്‍പ്പന ശാല സപ്ലൈകോയിലാവും ഫെയര്‍ സംഘടിപ്പിക്കുക. ഏപ്രില്‍ 14 വിഷു, ഏപ്രില്‍ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയര്‍ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.  

കേരളം

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയകേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) നടക്കുമെന്ന് പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് കൊടിമര - പതാക ജാഥകൾ നടക്കും. പത്തനംതിട്ട അടൂരിൽ നിന്നും പതാക ജാഥക്ക് വൈസ് പ്രസിഡൻ്റ് സനൽ അടൂരും നെയ്യാറ്റിൻകരയിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥക്ക് വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നൽകും. വൈകിട്ട് അഞ്ചിന് ഇരു ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് നീങ്ങും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ തോട്ടക്കാട് ശശി പതാക ഉയർത്തും. 11 ന് രാവിലെ 10.30 ന് മാദ്ധ്യമ സെമിനാർ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജീവൻ ടി.വി എം.ഡി സാജൻ വേളൂർ ഉൾപ്പെടെയുള്ളപ്രമുഖർ പങ്കെടുക്കും.ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ.എ, ഐ.ബി. സതീഷ് എം.എൽ.എ, സിനിമ താരം കൊല്ലം തുളസി എന്നിവർ സംബന്ധിക്കും. വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചക്ക് രണ്ട് വരെ പ്രതിനിധി സമ്മേളനം തുടരും. 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രൻ എം.എൻ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ, കെ.ജെ.യു സ്ഥാപക പ്രസിഡൻ്റ് റോയി മാത്യു, സ്ഥാപക ജനറൽ സെക്രട്ടറി ജഗദീഷ് ബാബു, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.വി. മിത്രൻ, ബാബു തോമസ്, മുൻ ഭാരവാഹികളായിരുന്ന സുരേഷ് പട്ടാമ്പി, എൽ.ആർ. ഷാജി, ഷാജി ഇടപ്പള്ളി എന്നിവർ സംബന്ധിക്കും. ആദ്യകാല നേതാക്കളെയും മുതിർന്ന മാദ്ധ്യമ പ്രവർത്തകരെയും സമ്മേളനം ആദരിക്കും. പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും. ദേശീയ എക്സി. അംഗം ബാബു തോമസ്, സ്വാഗത സംഘം ജനറൽ കൺവീനർ മണിവസന്തം ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സനൽ അടൂർ, ജില്ലാ സെക്രട്ടറി എസ്.ആർ. വിനു, ട്രഷറർ മുഹമ്മദ് റാഫി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളം

സാധാരണക്കാരന് ഇരട്ടി പ്രഹരവുമായി സർക്കാർ; പാചക വാതക വില കൂട്ടി, നാളെ മുതല്‍ പുതിയ വില...

ഗാർഹിക പാചകവാതകവില പുതുക്കി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 803 രൂപ നൽകിയിരുന്ന സിലിണ്ടറിന് ഇനി മുതൽ 853 രൂപ നൽകണം. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി വിലയിലും 50 രൂപ കൂടും. നിലവിൽ 500 രൂപ നൽകിയിരുന്ന ഉപഭോക്താക്കൾ 550 രൂപ നൽകേണ്ടി വരും. ഇനി മുതൽ രണ്ടാഴ്ചയിലൊരിക്കൽ എൽപിജി വില പുനപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയും നേരത്തെ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വർധനവ് ചില്ലറ വിൽപ്പന വിലയെ ബാധിക്കില്ലെന്ന് ഓയിൽ മന്ത്രാലയം വ്യക്‌തമാക്കി. വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വർധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്കിടെ വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.