വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട്പേർ പിടിയിൽ

കോട്ടയം: എരുമേലിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. എരുമേലി സ്വദേശികളായ മുനീർ ( 32 ) , മുബാറക്ക് എ റഫീഖ്  ( 24 ) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്‍റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരും ചേർന്ന് വൈകുന്നേരം കാറിലാണ് ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു ഇവർ എത്തിയത്. കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമം. ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല. വിനീഷ് മോഷണശ്രമം പ്രതിരോധിച്ച് നിലവിളിക്കുകയും ചെയ്തു. ബഹളം കേട്ട് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ രണ്ടു പേരും സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടി. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി കടന്നുകളഞ്ഞു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം , അടിപിടി തുടങ്ങി ഏഴ് കേസുകളും , മുനീറിന് എരുമേലി, വെച്ചൂച്ചിറ , തൃക്കാക്കര , എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. 

ഇൻഡ്യ

മുതിർന്ന പൗരന്മാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ഡൽഹി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്‌നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. ഹൃദയവിശാലതയുള്ള മനുഷ്യനായാണ് രത്തൻ ടാറ്റ അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ അനുകമ്പയും വിനയവും ആളുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല എന്നതും വസ്തുത. സ്റ്റാർട്ട് അപ്പുകളോട് എന്നും അനുകൂല നിലപാടാണ് രത്തൻ ടാറ്റ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ ഒറ്റപ്പെട്ടു പോവുന്ന മുതിർന്ന പൗരൻമാർക്ക് കൂട്ടായ്മയൊരുക്കുക എന്ന ലക്ഷ്യത്തോട് തുടങ്ങിയ സ്റ്റാർട്ടപ്പ് സംരംഭമായ ഗുഡ്‌ഫെല്ലോസിൽ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് രത്തൻ ടാറ്റ. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ രത്തൻ ടാറ്റ പുറത്തുവിട്ടിട്ടില്ല. രത്തന്‍ ടാറ്റയുടെ ഓഫീസ് മാനേജരും ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയര്‍മാനുമായ ശന്തനു നായിഡു ആണ് ഗുഡ്‌ഫെല്ലോസ് സ്ഥാപിച്ചത്. കോർണർ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ, 25 കാരനായ ശന്തനു നായിഡു, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റയ്‌ക്കൊപ്പമുണ്ട്. ഇതിന് മുമ്പും രത്തൻ ടാറ്റയോടൊപ്പം ശാന്തനു വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്.  വിവിധ തലമുറകളില്‍പ്പെട്ടവരെ പരസ്പരം ബന്ധിപ്പിക്കുകയും ഇതുവഴി ഒറ്റപ്പെടലനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പിലൂടെ ലക്ഷ്യമിടുന്നത്. പ്രായമാവരും യുവാക്കളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ സാധ്യമാകുന്നുവെന്നും രത്തൻ ടാറ്റ പറയുന്നു. പ്രായമാകുമ്പോൾ ഒറ്റയ്ക്കാവുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങൾക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല എന്നും രത്തൻ ടാറ്റ കൂട്ടിച്ചേർത്തു. രത്തന്‍ ടാറ്റയുമായുള്ള ബന്ധമാണ് തന്നെ ഇത്തരമൊരു സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നാണ് ശന്തനു സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഏകദേശം അമ്പത് വയസ്സിലധികം പ്രായവ്യത്യാസമുണ്ട് ടാറ്റയുമായി. എന്നാൽ അദ്ദേഹവുമായി വലിയ ആത്മബന്ധമാണ് തനിയ്ക്കുള്ളതെന്നും പ്രായം ചെന്നവരില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാനും അവരുടെ ജീവിതത്തിന് പുതിയ തലങ്ങള്‍ നല്‍കാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നും ശന്തനു കൂട്ടിച്ചേർത്തു.

കേരളം

ഇടുക്കി മുട്ടത്ത് വാഹനാപകടം; റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍  ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന.  റബ്ബര്‍ പാല്‍ കയറ്റിവന്ന  ലോറിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.  ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി  റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക്  പതിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും  തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.  തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു. ലോറി നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടനെ കൈകൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

ഇൻഡ്യ

റോഹിങ്ക്യൻ മുസ്ലീങ്ങളെ ഡൽഹിയിൽ പാർപ്പിക്കാൻ കേന്ദ്രസർക്കാർ ‘രഹസ്യമായി’ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി മനീഷ് സിസോദിയ

ഡൽഹി: റോഹിങ്ക്യൻ മുസ്ലീങ്ങളെ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇ.ഡബ്ല്യു.എസ് ഫ്ലാറ്റുകളിലേക്ക് മാറ്റാനുള്ള തീരുമാനം ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മനീഷ് സിസോദിയ കത്തെഴുതി. രാജ്യതലസ്ഥാനത്തെ റോഹിങ്ക്യൻ അഭയാർത്ഥികളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്ത  നിഷേധിച്ചു. എന്നാൽ, ദേശീയ തലസ്ഥാനത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സ്ഥിരതാമസം നൽകാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രം ‘രഹസ്യമായി’ ശ്രമിക്കുകയാണെന്ന് മനീഷ് സിസോദിയ ആരോപിച്ചു.

കേരളം

അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് പത്തുവർഷം കഠിന തടവ്

തൊടുപുഴ: സുഹൃത്തായ അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചീന്തലാർ കണ്ണയ്ക്കൽ റെജിയെ ആണ് പത്തുവർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൽ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. 2008 മേയ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പരസ്ത്രീബന്ധം ആരോപിച്ച് അയൽവാസിയായ ചീന്തലാർ പുതുവയൽ തെക്കേപറമ്പിൽ റോയിച്ചനെ (35) പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയിച്ചനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പീരുമേട് സർക്കിൾ ഇൻസ്പെക്ടറായ ആർ. ജയശങ്കർ, ഉപ്പുതറ സബ് ഇൻസ്പെക്ടർ രാജപ്പൻ റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.

കോട്ടയം

സൗഹൃദവും, സഹിഷ്ണുതയും വീണ്ടെടുക്കാൻ യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; അഡ്വ.മോൻസ് ജോസഫ് എം എൽ എ

കോട്ടയം: രാജ്യം സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ ഭരണ ഘടനയെ അട്ടിമറിക്കുവാനും ജനങ്ങളെ വർഗീയമായി വേർതിരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതിന്നായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ഫാസിസ്റ്റ് ശക്തികൾ കയ്യടക്കി വെച്ചിരിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കരുതലോടെ മുന്നേറണമെന്നും പോയ കാലത്തെ സൗഹൃദവും സഹിഷ്ണുതയും വീണ്ടെടുക്കാൻ കൂട്ടായി യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഡ്വ.മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.  "സൗഹൃദം വീണ്ടെടുക്കാൻ" എന്ന പ്രമേയത്തിൽ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ ഹൈദ്രൂസ് ഉസ്താദ് നയിക്കുന്ന ദക്ഷിണ കേരള യാത്രയ്ക്ക് തലയോലപ്പറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചി സംസാരിക്കുകയായിരുന്നു  അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പിഎം അനസ് മദനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജാഥാ നായകൻ ഹൈദ്രൂസ് മുസ്‌ലിയാർ മറുപടി പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വിഭജനത്തിന്റെ നീറുന്ന വേദനകൾക്കിടയിലും സൗഹാർദത്തിന്റെ വിലപ്പെട്ട സന്ദേശം നൽകി കലാപം കെട്ടടങ്ങാൻ  അതിർത്തി ഗ്രാമങ്ങളിൽ പ്രയത്നിച്ച ഗാന്ധിജിയെയും മൗലാനാ അബുൽ കലാം ആസാദിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അവമതിക്കുകയും, ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുത്തവർ രാജ്യസ്നേഹികളാവുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് അരങ്ങേറുന്നത്. ദീർഘ വീക്ഷണത്തോടെ രാഷ്ട്ര ശിൽപികൾ എഴുതി തയ്യാറാക്കിയ ഭരണഘടനയെപ്പോലും ലംഖിക്കുകയും,സമ്പത്‌ഘടനയേ താറുമാറാക്കി രാജ്യത്തെ തീരാക്കടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത ഭരണകുടങ്ങൾ സ്വീകരിക്കുന്നു. ഇതിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ക്രിയാത്മകമായി  പ്രതിപക്ഷം പ്രതികരിക്കുകയും, യുവാക്കൾ ഉന്നത വിദ്യാഭ്യസിക്കുകയും ടെക്‌നോളജിയിൽ യുവത  മുന്നേറുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വി എച്ച് അലിദാരിമി,പി ടി നാസർ ഹാജി,കെ എം മുഹമ്മദ് എന്നിവർ ഹൈദ്രൂസ് ഉസ്താദിന് ആദരവ് നൽകി,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ കുഞ്ഞു സഖാഫി ആമുഖ പ്രഭാഷണം നിർവഹിച്ചു.ടിഎം റഷീദ് കരിപ്പാടം,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,നൗഷാദ് ഹാജി,ലിയാഖത്ത് സഖാഫി,സിയാദ് അഹ്‌സനി,നിസാർ തിരുവാതുക്കൽ,ആരിഫ് ഇൻസാഫ്,സുലൈമാൻ ജൗഹരി,അഷ്‌റഫ് കുഴിപ്പള്ളി,ശിഹാബ് കാട്ടിക്കുന്നു,ഷാജഹാൻ സഖാഫി,സിഎം ഷമീർ,നവാസ് ജൗഹരി,അൻവർ മദനി സംസാരിച്ചു.

പ്രാദേശികം

അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന് പന്ത്രണ്ട് വർഷം; ഈരാറ്റുപേട്ടയിൽ പി ഡി പി പ്രതിഷേധ സംഗമം നടത്തി

ഈരാറ്റുപേട്ട: അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന്റെ പന്ത്രണ്ടാം വർഷമായ ഇന്നലെ പി ഡി പി പ്രതിഷേധ സംഗമം നടത്തി. അബ്ദുനാസർ മഅ്ദനി നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധം മതേത്വരത്ത്വ സമുഹത്തിന് നാണകേടായി മാറിയെന്നും മഅദനി വിശയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ കേരള ഗവൺമെന്റ് തയ്യറാവണമെന്നും പി ഡി പി സംസ്ഥാന സെക്രട്ടറി അൻവർതാമരകുളം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ സക്കീർ കളത്തിൽ അധ്യക്ഷത വഹിച്ചു.  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെബർ നിഷാദ് നടയക്കൽ ഒ.എ സക്കരിയ, അൻസർഷാ കുമ്മനം, സഫറുള്ള ഖാൻ, അനുപ് വാരപ്പള്ളി, മുജീബ് മടത്തിൽ, കെ.കെ.റിയാസ്, ഫരിദ് പുതുപ്പറമ്പിൽ റിലീസ് മുഹമ്മദ്, തുടങ്ങിയവർ ടൗണിൽ നടന്ന പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി. യോഗത്തിൽ നൗഫൽ കീഴേടം സ്വഗതം ആശംസിച്ചു. കാസിം കുട്ടി സാഹിബ് നന്ദി പറഞ്ഞു.

പ്രാദേശികം

'ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ്'; ഈരാറ്റുപേട്ട നഗരസഭയിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട: നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവ്വേയും ക്യു ആർ കോഡ് പഠിപ്പിക്കുന്ന പ്രവർത്തനങ്ങളും ടൗൺ  20-ാം വാർഡിൽ ആരംഭിച്ചിരിക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീടുകളും കടകളും സന്ദർശിക്കുമ്പോൾ റേഷൻ കാർഡ്, വീട്ടുനമ്പർ , ഫോൺ നമ്പർ, മുതലായ ആവശ്യ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.