വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ

ഈരാറ്റുപേട്ട :മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തി ന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്.ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോർ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും

പ്രാദേശികം

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി. ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പുതിയ ബസ് സ്റ്റാന്റ് പണി പൂർത്തിയാകുന്നതുവരെ ബസ്സുകൾക്ക് പുതിയ ഗതാഗത ക്രമീകരണം

1)    ഈരാറ്റുപേട്ട നഗരസഭയിലുളള  മഞ്ചാടിത്തുരുത്ത്,  പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കുന്നതു വരെ താല്ക്കാലികമായി  ബസ് സ്റ്റാന്റായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.  2)    കാഞ്ഞിരപ്പളളി –തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾക്ക് മാത്രമാണ് ടി പ്രദേശത്ത് പാർക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും  അനുവാദം നൽകിയിരിക്കുന്നത്.  3)    കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സി.സി.എം ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാർക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീൻ പളളി കോസ് വേ പാലം വഴി കുരിക്കൾ നഗർ ജംഗ്ഷനിൽനിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡിൽ പ്രവേശിക്കണം.  4)    തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെൻട്രൽ ജംഗ്ഷനിൽ  അരുവിത്തുറ പളളി  വഴി സി.സി.എം.ജംഗ്ഷനിൽ നിന്നും മുഹദീൻ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തിൽ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ വഴി തൊടുപുഴ ഭാഗത്തോട്ട്  പോകേണ്ടതാണ്. 5)    മഞ്ചാടിത്തുരുത്തിൽ പരമാവധി 10 മിനിറ്റ്  മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുളളു. 6)    കുരിക്കൾ ജംഗ്ഷൻ മുതൽ കോസ് വേ പാലം വരെ പൂഞ്ഞാർ റോഡിൽ നിന്നും വാഹനങ്ങൾക്ക്  പ്രവേശനം നിരോധിച്ചിരിക്കുന്നു.  ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. 7)    പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ കുരിക്കൾ നഗർ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുൻവശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്.  8)    ബസ്  സ്റ്റാന്റ് കെട്ടിടം പൊളിച്ച്  തീർന്ന് സൈറ്റ്ക്ലിയർ ചെയ്തതിനു ശേഷം  നിലവിൽ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി  ഉപയോഗിക്കുന്നതാണ്.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ് ഇന്ന് പൊളിക്കുന്നു. മഞ്ചാടി തുരുത്തിൽ താൽക്കാലിക ബസ് സ്റ്റാൻഡ്.

ഈരാറ്റുപേട്ട. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് 1982 ൽ അഡ്വ. ഹാജി വി.എം.എ കെരീം സാഹിബിൻ്റെ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തായിരുന്ന കാലത്തും നഗരസഭയുടെയും പ്രധാനപ്പെട്ട വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണിത് സമീപ പ്രദേശങ്ങളിലെയും ഈരാറ്റുപേട്ടയിലെയും നൂറുകണക്കിന്  യാത്രക്കാർ ദിനംപ്രതി ഉപയോഗിച്ച് വരുന്നതും നൂറോളം ബസ്സുകൾ ദിനം പ്രതി കയറി ഇറങ്ങുന്നതുമാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ഒന്ന് ,രണ്ട് ചെറിയ  അപകടങ്ങൾ മേൽക്കൂരയുടെ ഭാഗം  അടർന്ന് വീണ് ഉണ്ടായിട്ടുള്ളതുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഈ ഭരണ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റാണിത്. 23 കോടി രൂപ മുതൽ മുടക്കി നാല് നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി 45 കാർ പാർക്കിംഗ് ഉൾപ്പെടെ  ,ബസ്സുകൾക്ക് പാർക്ക് ചെയ്യുന്നതിന് കൂട്തൽ സൗകര്യവും ഒരുക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ നാലു വർഷത്തെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ്. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടത്തിനുള്ള പ്രാഥമിക അനുമതി നേടാനും കഴിഞ്ഞിട്ടുള്ളത്. ഇന്ന് ചൊവ്വാഴ്ച  മുതൽ ബസ് സ്റ്റാൻ്റ് അടച്ച്  സ്റ്റാൻ്റിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് താൽക്കാലിക ബസ് സ്റ്റാൻഡായി മഞ്ചാടി തുരുത്ത് ഉപയോഗിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസും കൗൺസിലർ വി പി .നാസറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു  രണ്ട് മാസത്തിനുള്ളിൽ  ബസ് സ്റ്റാൻഡ്കെട്ടിടം പണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.പുതിയ ബസ് സ്റ്റാൻ്റ് ആരംഭിക്കുന്നത് വരെ ടൗണിനോട് ചേർന്നുള്ള മഞ്ചാടി തുരുത്താണ് താൽക്കാലിക സ്റ്റാൻ്റ് ആയി ഉപയോഗിക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്.  പുതിയ കോംപ്ലക്സ് പൂർത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും ,ബസ് ജീവനക്കാരും സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണെന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബദുൾ ഖാദർ ,  

പ്രാദേശികം

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

ൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖ യിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരിക തലവും വിലയിരുത്തി മാർക്കിടാനാണ് നിർദേശം.  

പ്രാദേശികം

മുസ്ലിംലീഗ് ജീവകാരുണ്യത്തിൻ്റെ രാഷ്ട്രീയമുഖം- സഅദ് മൗലവി

ഈരാറ്റുപേട്ട- മാനവികതയുടെ നേർപര്യായമാണ് മുസ്ലിം ലീഗെന്നും സമുദായത്തിനുള്ളിലും പുറത്തും യോജിപ്പിൻ്റെ മാറ്റൊലി മുഴക്കുന്നത് ലീഗ് മാത്രമാണെന്നും സുന്നി ജുംഅ മസ്ജിദ്  ഇമാം സഅദ് മൗലവി പ്രസ്താവിച്ചു. മുസ്ലിംലീഗ് മൂന്നാം വാർഡ് (വട്ടക്കയം) ശേഖരിച്ച റംസാൻ കിറ്റുകളുടെവിതരണ പരിപാടിയിൽ പ്രാർത്ഥന നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം യോഗം ഉൽഘാടനംചെയ്തു. ജന.സെകട്ടറി അഡ്വ വി.പി.നാസർ, വാർഡ് ഭാരവാഹികളായ കെ.എ.മാഹിൻ,മജീദ് പാലയം പറമ്പിൽ, നാസർ പാലയം പറമ്പിൽ, സനീർ ചോക്കാട്ടിൽ, റാഷിദ് പി.പി, കെ.ഇ. ഫൈസൽ,റഷീദ് പി.പിതേതൃത്വം നൽകി

പ്രാദേശികം

ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി*

ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും ; തോക്കും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്

പ്രാദേശികം

അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു.

ഈരാറ്റുപേട്ട:- അന്താ രാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി നേതൃതത്തില സംഘടിപ്പിച്ച വനിതാ ദിനാചര രണവും ,ഇഫ്താർ സംഗമവും നടത്തി മുനിസിപ്പൽ വൈസ് പ്രസിഡന്റ് റസിയ ഷഹീർ ഉത്ഘാടനം ചെയ്തു.  മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അദ്ധ്യക്ഷത വഹിച്ചു  ജില്ല ഖജാൻജി സബിത സത്താർ, മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ളാ, മുനിസിപ്പൽ ഖജാൻജി സുഫിന ബഷീർ എന്നിവർ സംസാരിച്ചു