വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: പഠനോത്സവം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് എൽ പി .സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ് മാസ്റ്റർ .ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും പഠനോത്സവം കൂടുതൽ വിജയമാക്കി

പ്രാദേശികം

മതസൗഹാർദത്തിന്‍റെ സന്ദേശം പകർന്ന് ഇഫ്താർ സംഗമം

ഈരാറ്റുപേട്ട: സഹപാഠികളെയും സുഹൃത്തുക്കളെയും ചേർത്തുനിർത്തി മതസൗഹാർദത്തിന്‍റെ സന്ദേശം പങ്കുവെച്ച് ഇഫ്താർ നടത്തി മാതൃകയായിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ പുരാതന ക്രൈസ്തവ കുടുംബത്തിന്‍റെ ഇളമുറക്കാരൻ വലിയവീട്ടിൽ ഔസേപ്പച്ചൻ.ഓരോ റമദാനും ഔസേപ്പച്ചന് സൗഹാർദത്തിന്‍റെ വസന്തകാലം കൂടിയാണ്. ഈ ഇഴയടപ്പത്തിന് 40 വർഷത്തിന്‍റെ പഴക്കമുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഇസ്ലാം മത വിശ്വാസികളായതിനാൽ ഔസേപ്പച്ചനും അവരിലെരാളായി മാറി. പലവഴിക്ക് പിരിഞ്ഞവർ ഒരുമിച്ച് കൂടാറുള്ളത് അരുവിത്തുറ തിരുനാളിനായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്നേഹബന്ധങ്ങൾ കൂട്ടി ചേർത്തെങ്കിലും കുടുംബബന്ധങ്ങൾ അകലാൻ തുടങ്ങി. ഇതിന്‍റെ കൂടി പരിഹാരത്തിനാണ് റമദാനിലെ നോമ്പുതുറ ഒരവസരമായി ഔസേപ്പച്ചൻ തെരഞ്ഞെടുത്തത്. മുപ്പതിൽ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടാകും ഇഫ്താറിന്. വൈകുന്നേരം ആറോടെ എല്ലാവരും എത്തും. തിണ്ണയിൽ എല്ലാവരും ഒന്നിച്ചുള്ള നോമ്പുതുറ. ശേഷം വീട്ടിൽ തന്നെ നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കും. ഇഫ്താർ ദിവസം കൂട്ടുകുടുംബത്തിലെ എല്ലാവരും തറവാട്ടിൽ എത്തുമെന്ന് ഔസേപ്പച്ചന്‍റെ ഭാര്യ ജൂബി പറയുന്നു. ഇഫ്താർ സംഗമം മതസൗഹാർദത്തിന്‍റെ വലിയ മാതൃകയാണ് നൽകുന്നതെന്ന് ഔസേപ്പിന്‍റെ സുഹൃത്തുക്കളായ സി.എസ്. സബീർ, ഹാരിസ് നെടുംപുറത്ത്, മുഹമ്മദലി ഖാൻ, കെ.കെ. മുഹമ്മദ് സാദിഖ്, ഹാഷിം, പി.എസ്. ഷഫീഖ് എന്നിവർ പറയുന്നു.

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 196(1)(a), 299 BNS &120(o) KP Act വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും മത വിദ്വേഷം സൃഷ്ടിക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വർഗ്ഗീയ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് വിവിധ സംഘടനകൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുന്ന തരത്തിലും വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈരാറ്റുപേട്ടയിലെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തിയിരുന്നു. ചാനലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകുന്നതിൽ പോലീസിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.

പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട ; ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓരോ വിഭാഗത്തിലും ഒരാൾക്ക് രണ്ട് രചനകൾ നടത്താം. രചനകൾ മാർച്ച് മാസം 25 നു മുമ്പ് താഴെ പറയുന്ന നമ്പരിലേക്ക്  ടെക്സ്റ്റ് മെസ്സേജായി 8547173421 അയക്കുക.  വിജയികൾക്ക്  ക്യാഷ് പ്രൈസും, മെമന്റോയും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 5 സൃഷ്ടികൾ ഫെയ്സ് പുറത്തിറക്കുന്ന പുസ്തകത്തിലും പ്രസീദ്ധീകരിക്കും.കേരളത്തിലെ പ്രമുഖ രചയിതാക്കളാവും വിധി നിർണ്ണയം നടത്തുക. മുമ്പ് പ്രസിദ്ധീകരിച്ചതും, പഴയതുമായ രചനകൾ അയക്കാതിരിക്കുക

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ പി.ഡി.പി ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി പി.ഡി.പി. പൂഞ്ഞാർ മണ്‌ഡലം സെക്രട്ടറി മുജീബ് മഠത്തിപ്പറമ്പിലാണ്  വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ പരാതി നൽകിയത്. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.  വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട എന്ന ഈ നാട്ടിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്.  സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, CRPC Section 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

പ്രാദേശികം

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു

ഈരാറ്റുപേട്ട :തെക്കൻ കേരളത്തിലെ പ്രധാന മത അധ്യാപക സംഘടനയായ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു. ..സർവ്വർക്കും നന്മകൾ ഉണ്ടാകട്ടെ എന്നും ലോകം മുഴുവൻ ശാന്തി പരക്കട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് മേഖല പ്രസിഡന്റ്‌ നൗഫൽ ബാഖവി യോഗം ഉൽഘാടനം ചെയ്തു. ..മേഖലയിലെ തോണ്ണൂറോളം അധ്യാപകർക്ക് കിറ്റ് ലഭിച്ചു. ..ഇതിനു വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ് മേഖല സെക്രട്ടറി ഹാഷിം മന്നാനി ആദ്യ കിറ്റ് വിതരണം നടത്തി

പ്രാദേശികം

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും. ജോസ് കെ മാണി

പിണ്ണാക്കനാട്:_1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്.ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം.ദുരന്തനിവാരണ നിയമമനുസരിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാനും സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പോലീസിനും റവന്യൂ വകുപ്പിനും സാധിക്കുകയും ചെയ്യും. നിലവിൽ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത ജനസമൂഹമായിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്.സ്വന്തം കൃഷിഭൂമിയിൽ നിന്നും ആദായമെടുക്കുന്നതിനോ കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിനോ കർഷകർക്ക് സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് മലയോര മേഖലകളിൽ നിലനിൽക്കുന്നത്.ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തുമെന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങളിലെ ഓരോരുത്തരും ഭീതിയോടെ ജീവിക്കുന്നത്.കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുകിയിരിക്കുന്നു.പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യങ്ങൾ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ കൈക്കൊള്ളാൻ ഇവിടെ നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം മൂലം കഴിയുന്നില്ല.മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനെടുക്കുന്ന പ്രവർത്തനത്തിലോ മനുഷ്യരുടെ സ്വയ രക്ഷയ്ക്കുള്ള ശ്രമത്തിനിടയിലോ ഒരു വന്യമൃഗത്തിന് പരിക്കേറ്റാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തപ്പെട്ട് മനുഷ്യരെ ജയിലിലടക്കുന്ന വിചിത്ര സ്ഥിതിയാണ് നിലനിൽക്കുന്നത്.വനത്തിനുള്ളിൽ വന്യമൃഗത്തിന് ലഭിക്കുന്ന എല്ലാ സംരക്ഷണവും ജനവാസ മേഖലകളിലും നൽകാൻ ഭരണകൂട സംവിധാനങ്ങൾ നിർബന്ധിതരാകുന്നു.ഇക്കാരണത്താൽ മനുഷ്യർക്ക് സുരക്ഷ നൽകുന്നതിനോ അവരുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.വന്യവർഗ്ഗത്തിന് മാത്രം എവിടെയും സംരക്ഷണം നൽകാനാണ് വനപാലകർ ശ്രമിക്കുന്നത്.മനുഷ്യരെ അവർ പരിഗണിക്കുന്നതേയില്ല. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ.ഇതിനായി കേന്ദ്രസർക്കാരും സമ്മർദ്ദം ചെലുത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് കൈകോർക്കണം.നിലവിൽ കേരളത്തിലെ മലയോര കർഷകരുടെ മരണവാറണ്ടായിട്ടാണ് ഈ നിയമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം എംഎൽഎമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന ധർമയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യുവിന്,ജോസ് കെ മാണി പതാക കൈമാറി.അഡ്വ സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,സഖറിയാസ് കുതിരവേലി,ജോസ് പുത്തൻകാല,ജോസഫ് ചാമക്കാല, പെണ്ണമ തോമസ് പന്തലാനി,സിറിയക് ചാഴികാടൻ,ബ്രൈറ്റ് വട്ട നിരപ്പേൽ,സോജൻ ആലക്കുളം,ഡിനോ ജോൺ,ജോണിക്കുട്ടി മഠത്തിനകം,സോണി തെക്കൽ,ലാലിച്ചൻ കുന്നിപ്പറമ്പിൽ,ജോസ് ഇടവഴിക്കൽ,തോമസ് കീപ്പുറം,സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.പിണ്ണാക്ക് നാട് നിന്നും ആരംഭിച്ച ജനകീയ യാത്രയുടെ ആദ്യദിന പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു.സമാന്തര സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇന്ന്(15/03/2025_ ശനി)രാവിലെ 9ന് കൂട്ടിക്കലിൽ ഗവ ചീഫ് എൻ ജയരാജ് ജനകീയ യാത്രയുടെ രണ്ടാംദിന പര്യടനം ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറുമണിക്ക് മടുക്കയിൽ സമാപന സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

പ്രാദേശികം

പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ്  അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്‌കൂളിൽ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മതിലിലിലേക്ക് ഇടിച്ചുകയറിയത്.   അധ്യാപകരായ പ്രീതി സന്തോഷ് (52), അഞ്ചു അനൂപ് (35), സ്‌കൂൾ ബസ് ഡ്രൈവർ ഇമ്മാനുവൽ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കില്ല. സ്കൂള്‍ ബസ് മറിയാത്തതിനാലും കുട്ടികള്‍ തെറിച്ചുവീഴാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്.