വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി*

ഭരണങ്ങാനം: മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടേയും മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മേരിഗിരി ഭാഗത്തെ ആറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.  അടിമാലി സ്വദേശി അമൽ കെ. ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.  ഫയർഫോഴ്‌സിനൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ സംഘടനകളായ നന്മക്കൂട്ടം, ടീം എമർജൻസി, എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്. 

കോട്ടയം

കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു

ഈരാറ്റുപേട്ട : കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു.നന്മക്കോട്ടം ;ഈരാറ്റുപേട്ട എമര്ജന്സി ;ഫയർഫോഴ്‌സ്‌ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടങ്ങിയിട്ടുള്ളത് ഇന്നലെ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം ലഭിച്ചിരുന്നു.ഭരണങ്ങാനം അസീസിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ സംഘത്തിൽ പെട്ട നാലു വിദ്യാർത്ഥികളാണ് ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടത് .രാവിലെ തന്നെ പൊതു പ്രവർത്തകരായ പ്രസാദ് പെരുമ്പള്ളി ;ടോണി തൈപ്പറമ്പിൽ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന തിരച്ചിലിലും ഇവർ ഇരുവരും നേതൃത്വം വഹിച്ചിരുന്നു .

കോട്ടയം

ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ കാണാതായ രണ്ട്  വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട ഫയർഫോഴ്സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലാണ് ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്. പാലാ മുതൽ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്.  

കോട്ടയം

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു

കോട്ടയം : മുൻ വൈരാഗ്യത്തെ തുടർന്ന് . യുവതിയെയും മകളെയും അയല്‍വാസികള്‍ വടിവാളിന് വെട്ടി, മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്സാന (13) എന്നിവർക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാൻ ശ്രമിച്ച അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നും, മുൻവൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു...  

കോട്ടയം

ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ 2 വിദ്യാർത്ഥികളെ കാണാതായി

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. അടിമാലി,മുണ്ടക്കയം സ്വദേശികളായ  അമൽ k ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു...

കോട്ടയം

ഇടിമിന്നലിൽ വീട് തകർന്നു

മേലുകാവ് : ഇടിമിന്നലിൽ വീട് തകർന്നു സമീപത്തുണ്ടായിരുന്ന 2 തെങ്ങുകൾക്കും കേടുപാടുകൾ സംഭവിച്ചു,സെന്റ് ജോർജ് കാത്തോലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നൽ ഏറ്റത് ബാത്‌റൂമ് പൂർണമായും, വീട് ഭാഗികമായി തകർന്നു വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടിൽ ജോസിയും 3 കുട്ടികളും ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

കോട്ടയം

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. കോട്ടയം ജില്ലയിലടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മീനച്ചില്‍ താലൂക്കിലും ശക്തമായ മഴ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.  

കോട്ടയം

അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ-മീറ്റ് 2025; സ്വാഗതസംഘം രൂപീകരിച്ചു

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ (IAPA)  'എഡ്യു മീറ്റ് 2025' - ന് കോട്ടയം ആതിഥേയത്വമരുളുന്നു.കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ മെയ്‌ 17 നാണ് പ്രോഗ്രാം.കേരളത്തിലെ അക്യുപങ്ചർ ചികിത്സകരുടെ സംഘടനയായ ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ്റെ ( IAPA ) തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് എഡ്യൂ മീറ്റിൽ പങ്കെടുക്കുന്നത്. ഇതിനോടകം ജന മനസ്സുകളിൽ വലിയ സ്വാധീനം ചെലുത്താൻ അക്യുപങ്ചർ ചികിത്സക്ക്  സാധിച്ചിട്ടുണ്ട്.സംഘടനാ മെമ്പർമാർക്കായി നടത്തി വരാറുള്ള എഡ്യൂ മീറ്റ്   ഇത്തവണ പതിവിന് വിപരീതമായി  പൊതുജനങ്ങൾക്കായി  ഒരു സെഷൻ  ഈ എഡുമീറ്റിൻ്റെ പ്രത്യേകതയാണ്.കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ അക്യു. മാസ്റ്റർ. സുധീർ സുബൈറിന്റെ അധ്യക്ഷതയിൽ ഐ എ പി എ സംസ്ഥാന പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. ഷുഹൈബ് റിയാലൂ ഉൽഘാടനം ചെയ്തു.  സംസ്ഥാന ജനറൽ സെക്രട്ടറി അക്യു. മാസ്റ്റർ. സുനീർ മുക്കം, സംസ്ഥാന ട്രെഷറർ അക്യു. മാസ്റ്റർ. ഖമറുദ്ധീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സയ്യിദ് അക്രം, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അക്യു. മാസ്റ്റർ. അൽത്താഫ് മുഹമ്മദ്‌, അക്യു. മാസ്റ്റർ. സെലീന കാസിം, സംസ്ഥാന പി ആർ ഓ അക്യു. മാസ്റ്റർ. ജുനൈദ് അഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.ഐ എ പി എ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്യുപങ്ചർ പ്രാക്ടീഷനർ ജാരിഷ് സ്വാഗതവും, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അക്യുപങ്ചർ പ്രാക്ടീഷനർ അനസ് ഗഫൂർ നന്ദിയും പറഞ്ഞു.ഏറ്റവും മികച്ച രീതിയിൽ  എഡ്യൂ മീറ്റ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായും, വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു.പ്രോഗ്രാം കൺവീനറായി ഐ എ പി എ കോട്ടയം ജില്ലാ പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സുധീർ സുബൈർ, ജോയിൻ്റ് കൺവീനറായും അക്യുപങ്ചർ പ്രാക്ടീഷണർ ഫസിൽ ഫരീദ്, ഹോസ്റ്റിംഗ് ടീം ഇൻചാർജായി അക്യുപങ്ചർ പ്രാക്ടീഷണർ ജാരിഷ് എന്നിവരെയും തെരഞ്ഞെടുത്തു.