വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ ഞൊണ്ടിമാക്കൽ അപകടം ബൈക്ക് യാത്രികരിലൊരാൾ മരിച്ചു

ബൈക്ക് യാത്രികരായ യുവാക്കൾ കുറവിലങ്ങാട് സ്വദേശികളാണ്.ഇന്നോവക്കാർ മലപ്പുറം സ്വദേശികളുടേതാണ്. ഇവരുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചത്.തുടർന്ന് ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ആംബുലൻസ് ഡ്രൈവർമാരാണ് പാലാ  എസ് ഐ അഭിലാഷിനെ വിവരം അറിയിച്ചത്.

കോട്ടയം

കോട്ടയം കടപ്ലാമറ്റം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം.,ലക്ഷങ്ങളുടെ നഷ്ട്ടം

കോട്ടയം : കടപ്ലാമറ്റം  വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാ‍ർ ചേർന്ന് രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും തീ ആളിപ്പടർന്നു..ഏറ്റുമാനൂര്‍ സ്വദേശി ടി.വി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്നത്. സമീപവാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത പുകയും ചൂടും കാരണം തീ കെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. സ്ഥാപനം ഏകദേശം പൂ‍ർണമായും കത്തി നശിച്ചു. ഒരു കോടിയിലധികം രൂപായുടെ  നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.

കോട്ടയം

കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ 12.30നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.

കോട്ടയം

പാസ്പോർട്ട് സേവാകേന്ദ്രം പാലായിൽ ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെൻ്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു. പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ,മൂലമറ്റം,തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

കോട്ടയം

കോട്ടയത്ത് മനോരോഗി പോലീസിനെ ആക്രമിച്ചു,വനിതാ പോലീസിനെയും ആക്രമിച്ചു

കോട്ടയം :കോട്ടയം ടൗണിൽ മനോരോഗി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ആക്രമാസക്തനായ മനോരോഗിയെ തടയാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനമേറ്റു .മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് അക്രമി ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് വനിതാ പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു. പിങ്ക് പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ അടക്കമുള്ളവരെ ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പിടിയിലായത് കുമാരനെല്ലൂർ സ്വദേശിയായ മാനസികരോ​ഗിയാണ്. ഇയാൾ കുറച്ചുനാളായി ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയും, പല സ്ഥലങ്ങളിലും അക്രമങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മാനസികരോ​ഗി ആയതിനാൽ പൊലീസ് കർശന നടപടി എടുത്തിരുന്നില്ല. ഇയാളുടെ കുമാരനെല്ലൂരിലുള്ള ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തിരുവനന്തപുരത്തെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസ് ആലോചിക്കുന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കോട്ടയം

കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

പൂഞ്ഞാർ: കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. അരിയും, പലചരക്ക് സാധനങ്ങളും കാർഷിക ഉത്പന്നങ്ങളുമാണ് നൽകിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അംഗങ്ങളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്. ഒരോ വാർഡുകളിലും സാധനങ്ങൾ എത്തിയ്ക്കുന്നതിന് കളക്ഷൻ പോയിന്റുകളും ഉണ്ടായിരുന്നു. ആദ്യമായി ആണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സഹായം എത്തുന്നത്. മെഡിക്കൽ കോളേജിൽ ഉള്ള രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നവജീവൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദിവസവും ഭക്ഷണവും കൊടുക്കുന്നത് കൂടാതെ അദേഹത്തിൻ്റെ സ്ഥാപനത്തിൽ ആരോരുമില്ലാത്ത നൂറ് കണക്കിന് രോഗികളെ പരിചരിക്കുന്നുമുണ്ട്. മാനുഷിക മൂല്യങ്ങൾക്കും അനാഥർക്കും പാവപ്പെട്ട രോഗികൾക്കും നിരാലംബർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങളാണ് നവജീവനിലൂടെ തോമസ് ചേട്ടൻ ഈ ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും സുരക്ഷയും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകഴിഞ്ഞ് ഒരു പ്രത്യേക മതത്തിലും ജാതിയിലും ഒതുങ്ങാത്ത അസാധാരണമായ കാഴ്ചപ്പാടും ദൗത്യവുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പി.യു.തോമസ് സേവനം ചെയ്യുന്നത്. ശേഖരിച്ച സാധനങ്ങൾ പഞ്ചായത്തിൽ എത്തിച്ച് മൂന്ന് വാഹനങ്ങളിലായി നവജീവൻ ട്രസ്റ്റിൽ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി  മെമ്പർമാർ അനിൽ കുമാർ , റോജി തോമസ്, സി.കെ കുട്ടപ്പൻ, നിഷ സാനു, ബീനാ മധുമോൻ, മിനിമോൾ ബിജു, സജി സിബി, ആനിയമ്മ സണ്ണി, പി.ജി ജനാർദ്ദനൻ, മേരി തോമസ് , രാജമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.  

കോട്ടയം

കാണാതായ കാരുണ്യ പൊതുപ്രവർത്തകൻ സന്മനസ് ജോർജിനെ ഓർമ്മയില്ലാത്ത നിലയിൽ പാലായിൽ കണ്ടെത്തി

പഴയ പരിചയക്കാരെ കാണുമ്പോൾ ഓർത്തെടുക്കുന്നുണ്ട്.ഇപ്പോൾ ജോർജ് പാലാ മരിയൻ സെന്റർ ആശുപത്രിയിൽ  ചികിത്സയിലാണ്.ഇന്നലെ രാവിലെ 9.30 നു പൈക റൂട്ടിലുള്ള പുതിയിടം ആശുപത്രിയിൽ, മുറിവ് ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു.അവസാനമായി മൊബൈലിൽ സംസാരിച്ചതും അവിടെ വച്ചാണ്. തുടർന്ന് ഫോൺ വിളിച്ചവർക്ക് ബെൽ അടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലായിരുന്നു.തുടർന്ന് ഭാര്യ ലിസി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ലോക്കോഷന് നോക്കിയ പോലീസ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.അത് പ്രകാരം മരിയ സദനം സന്തോഷ് ഉൾപ്പെടെ ആ ഭാഗങ്ങളിൽ അരിച്ചു പരിശോധിക്കവെയാണ് പാലായിൽ നിന്ന് സന്മനസ് ജോർജിനെ കിട്ടിയതായി സന്ദേശം ലഭിച്ചത്. പഴയ പരിചയക്കാരെ കാണുമ്പോൾ മനസിലാക്കുന്ന ജോർജ് പക്ഷെ ഇന്നലെ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മയിൽ പറയുന്നത്.കടുത്ത പ്രമേഹവും,രക്ത സമ്മർദ്ദവും ഉള്ള സന്മനസ് ജോർജിന്റെ ഷ്യുഗർ ഇപ്പോൾ 60 ആയി കുറഞ്ഞിട്ടുണ്ട്.അതാണ് ഓർമ്മ കുറവ് വരുന്നത് എന്നാണ് ഡോക്റ്റർമാർ പറയുന്നത്.ഇപ്പോൾ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ് സന്മനസ് ജോർജ്.പാലായിൽ കാരുണ്യത്തിന്റെ കൈത്തിരി തെളിച്ചു കൊണ്ട് മരിയസദനം  സന്തോഷ് തുടങ്ങി വച്ച ജീവ കാരുണ്യ പ്രവർത്തനത്തിന്റെ പിന്തുടർച്ചയായിരുന്നു സന്മനസ് ജോർജ്.അദ്ദേഹത്തിന്റെ സന്മനസ് കൂട്ടായ്മ്മ പാലായുടെ തന്നെ സ്പന്ദനമായി മാറിയിരുന്നു.ജനമൈത്രി പോലീസുമായി ചേർന്ന് കൊണ്ട് അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തികൾ ഇന്നും പലരും നന്ദിയോടെയാണ് സ്മരിക്കുന്നത്.

കോട്ടയം

ഹജ്ജ് 2023 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം കോട്ടയം ജില്ലയിൽ തുടങ്ങി

ഈരാറ്റുപേട്ട:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള  അപേക്ഷ സമർപ്പണം ഓൺലൈൻ മാത്രമായതുകൊണ്ട് ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും  ട്രൈനർന്മാരുടെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2023 മാർച്ച് 10 വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം.  അപേക്ഷ സമർപ്പിക്കുവാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതാത് മണ്ഡലങ്ങളിലെ ട്രൈനർന്മാരെ വിളിച്ച് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ട്രൈനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. 9447548580 കൂടുതൽ വിവരങ്ങൾക്ക്  എൻ പി ഷാജഹാൻ മാസ്റ്റർ ട്രെയിനർ 9447914545 ജില്ലയിൽ വിവിധ മണ്ഡലങ്ങളുടെ ചാർജുള്ള ട്രെനർമാരുടെ പേരും ഫോൺ നമ്പറും :- കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ  9447507956 മീനച്ചിൽ താലൂക്ക്: ഷിഹാബ് പുതുപ്പറമ്പിൽ 9447548580 സഫറുള്ള ഖാൻ 9447303979 കോട്ടയം : അജി കെ മുഹമ്മദ് 9447763091 ചെങ്ങനാശ്ശേരി: സിയാദ് ഖാലിദ് 8157929681 വൈക്കം: നാസിർ ദാറുസ്സലാം 9447781311 ഏറ്റുമാനൂർ : മിസാബ് ഖാൻ: 9446858758