വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഷാനിദുമൊത്തുള്ള ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ജനറൽ

തെസ്‍നി ഖാന്റെ സംവിധാനത്തില്‍ 'ഇസ്‍തിരി', ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

കോമഡി രംഗങ്ങളിലും ക്യാരക്ടര്‍ റോളിലുമൊക്കെ തിളങ്ങിയ നടിയാണ് തെസ്‍നി ഖാൻ. തെസ്‍നി ഖാൻ ആദ്യമായി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം 'ഇസ്‍തിരി' ശ്രദ്ധ നേടുന്നു. തെസ്‍നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്‍നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ഇസ്‍തിരി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്. ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്. 'ഡെയ്‍സി' എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്‍നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്‍നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്‍നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്‍നി ഖാൻ അഭിനയിച്ചിട്ടുണ്ട്.

ജനറൽ

In my arms…പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, റോഷാകിലെ ഗാനം പുറത്തിറങ്ങി

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം. ഇപ്പോളിതാ ഏവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് റോഷാകിലെ in my arms…. എന്ന ഗാനം പുറത്തിറക്കി. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത വേദികളിലെല്ലാം ഈ ഗാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ജനറൽ

അമലാ പോളിന്റെ പിറന്നാള്‍ ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്ററും ചിത്രത്തിന്റെ റിലീസ് തീയതിയും അന്നൗന്‍സ് ചെയ്തു. ഡിസംബര്‍ 2 നാണ് ദി ടീച്ചര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെന്‍സ് ത്രില്ലെര്‍ ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ദി ടീച്ചറിന്റെ തിരക്കഥ പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്.മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ജനറൽ

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

മലയാളികൾ എന്നും നെഞ്ചിലേറ്റിയ മാസ്സ് ആക്ഷൻ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീണ്ടും തിയേറ്റർ റിലീസ് ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സംവിധായകൻ ഭദ്രൻ ഫേസ്‌ ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്‌ ബുക്ക് പോസ്റ്റ് ഇങ്ങനെ… “സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ജനറൽ

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം: ദുല്‍ഖര്‍ മികച്ച നടന്‍, ദുര്‍ഗ മികച്ച നടി

2021ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (Film Critics Award)സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി ‘ഉടല്‍’ സിനിമയിലെ പ്രകടനത്തിന് ദുര്‍ഗ കൃഷ്ണയെ തെരഞ്ഞെടുത്തു. കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് സ്വന്തമാക്കി. ജോഷിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം. മേപ്പടിയാനിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി ഉണ്ണി മുകുന്ദന്‍ അര്‍ഹനായി. ഹോമിലെ പ്രകടനത്തിന് മഞ്ജു പിള്ള മികച്ച രണ്ടാമത്തെ നടിയായി. പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടിക: മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ് മികച്ച രണ്ടാമത്തെ നടന്‍ : ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍) മികച്ച രണ്ടാമത്തെ നടി : മഞ്ജു പിള്ള (ഹോം) മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ് (എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (തുരുത്ത്) മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം2), ജോസ് കെ. മാനുവല്‍ (ഋ) മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ. പവിത്രന്‍ (എന്റെ മഴ) മികച്ച സംഗീത സംവിധാനം: ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം, മധുരം) മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം) മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (തിര തൊടും തീരം മേലെ – തുരുത്ത്) മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ. പുരയില്‍ (സല്യൂട്ട്) മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ഹോം) മികച്ച ശബ്ദലേഖകന്‍ : ഡാന്‍ ജോസ് (സാറാസ്) മികച്ച കലാസംവിധായകന്‍ : മനു ജഗത് (മിന്നല്‍ മുരളി) മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (തുരുത്ത് ) മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (സബാഷ് ചന്ദ്രബോസ്) മികച്ച ജനപ്രിയ ചിത്രം: ഹൃദയം മികച്ച നവാഗത പ്രതിഭകള്‍ സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ഋ), ബിനോയ് വേളൂര്‍ (മോസ്‌കോ കവല), കെ.എസ്. ഹരിഹരന്‍ (കാളച്ചേകോന്‍), സുജിത് ലാല്‍ (രണ്ട്) സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്) ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം – അബ്ദുല്‍ ഗഫൂര്‍) ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം – എ.കെ.ബി കുമാര്‍) നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകള്‍). അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഭീമന്‍ രഘു (കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ആമുഖം), കലാഭവന്‍ റഹ്മാന്‍ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്സ് അവേഴ്സ്). ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി. കുമാര്‍ (കോളജ് ക്യൂട്ടീസ്) ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ. മേദിനി (തീ ) ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ഹോളി വൂണ്ട്) വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം – ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം – അശോക് ആര്‍. നാഥ്), ആ മുഖം (സംവിധാനം – അഭിലാഷ് പുരുഷോത്തമന്‍)

ജനറൽ

ഊണിനു തയാറാക്കാം ചുട്ടവെളുത്തുള്ളി രസം…

ചുട്ടവെളുത്തുള്ളി രസം 1.വെളുത്തുള്ളി – 4-5 കുടം 2.മല്ലി – ഒരു വലിയ സ്പൂണ്‍ കുരുമുളക് – ഒരു ചെറിയ സ്പൂണ്‍ ജീരകം – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് – മൂന്ന് 3.വെളിച്ചെണ്ണ – രമ്ടു വലിയ സ്പൂണ്‍ 4.തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത് 5.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ ഉലുവാപ്പൊടി – അര ചെറിയ സ്പൂണ്‍ കായംപൊടി – അര ചെറിയ സ്പൂണ്‍ 6.വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ വെള്ളത്തില്‍ കുതിര്‍ത്ത് 7.വെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന് 8.മല്ലിയില – ഒരു പിടി 9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍ 10.കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് – രണ്ട് കറിവേപ്പില – ഒരു തണ്ട് പാകം ചെയ്യുന്ന വിധം -വെളുത്തുള്ളി ചുട്ടെടുത്തു തൊലികളഞ്ഞു വയ്ക്കുക. -രണ്ടാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക. -വെളിച്ചെണ്ണ ചൂടാക്കി പൊടിച്ചു വച്ചിരിക്കുന്നവ ചേര്‍ത്തു മൂപ്പിക്കുക. -ഇതിലേക്കു വെളുത്തുള്ളി ചേര്‍ത്തു വഴറ്റണം. -വഴന്നു വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക. -തക്കാളി നന്നായി വഴന്നു വരുമ്പോള്‍ പൊടികള്‍ ചേര്‍ത്തു മുപ്പിക്കണം. -ഇതിലേക്കു പുളിവെള്ളവും പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. -തിളച്ചു വരുമ്പോള്‍ മല്ലിയില ചേര്‍ത്തു വീണ്ടും തിളപ്പിക്കണം. -വെളിച്ചെണ്ണയില്‍ പത്താമത്തെ ചേരുവ താളിച്ച് രസത്തില്‍ ചേര്‍ത്തു വിളമ്പാം

ജനറൽ

'മോണ്‍സ്റ്റര്‍' ഡേയില്‍ 'എലോണ്‍' ടീസര്‍; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജ്: വീഡിയോ

തന്‍റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ ആണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തെത്തിയത്. ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം. പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് എലോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.  ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.