വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാ​ഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം

ജനറൽ

ബുഡാപെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി, നമുക്കും ജീവിക്കണമെന്ന് കമ്ന്‍റ് ബോക്സ്

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോ‍ഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍  ഫാഷന്‍  സ്റ്റൈല്‍ എന്നിവയില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടന്മാരില്‍  മുന്‍പന്തിയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ഫാഷൻ സെൻസില്‍ മമ്മൂട്ടിയോട് പിടിച്ചു നിൽക്കാൻ കഴിയുന്നവർ മലയാള സിനിമയിൽ  ചുരുക്കമാണ്. വിദേശയാത്രകൾ ഒരുപാട് നടത്താറുള്ള താരം യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തരം​ഗമാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ ബുഡാപെസ്റ്റ് ‘ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രൌണ്‍ നിറത്തിലുള്ള പാന്‍റും കറുത്ത ടീ ഷർട്ടും മഡ് ബ്രൌണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമാണ് മമ്മൂട്ടിയുടെ വേഷം. നടനും മോഡലും ഫോട്ടോ​ഗ്രാഫറുമായ ഷാനി ഷാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ഏജന്‍റിന്‍റെ’ ഷൂട്ടിം​ഗിനിടയിൽ പകർത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയത്. ‘നമുക്കും ജീവിക്കണം’ ‘ന്‍റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പന്‍, സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവര്‍ഗ്രീന്‍ സ്റ്റാര്‍, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.  

ജനറൽ

ധൈര്യമായിരിക്ക്; ഞാന്‍ നോക്കിക്കോളാം’; മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും എന്ത് ആവശ്യത്തിനും താനുണ്ടെന്നും ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു. മഹേഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം മഹേഷിന്റെ കാര്യം ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് ബുദ്ധിമുട്ടേണ്ട. അതെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതര പരുക്കേറ്റത്. നടന്‍ കൊല്ലം സുധി അപകടത്തില്‍ മരിച്ചിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരില്‍ കണ്ട് എല്ലാ സഹായവും ഉറപ്പുനല്‍കുകയായിരുന്നു.

ജനറൽ

നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ക്ക് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ബൈജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് മകളുടെ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ബൈജു പറഞ്ഞു. ബൈജു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ മകള്‍ ഐശ്വര്യ സന്തോഷിനു Dr. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഉൃ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു..

ജനറൽ

ഇന്ത്യയിലെ മികച്ച പത്ത് വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി വാഗമൺ

കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ, ട്രാവൽ ലെഷർ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് വാഗമൺ മാത്രം ആണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതിൽ മുൻപന്തിയിലായ വാഗമൺ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങൾ കൊണ്ടും സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് .ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തിൽ ഉള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും പ്രചാരത്തിൽ ഉള്ള ട്രാവൽ മാഗസിൻ ആണ് ട്രാവൽ ലെഷർ. കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളിൽ വ്യാപിച്ചു നിൽക്കുന്ന പ്രദേശം ആണ്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈറേൻജ് പ്രദേശം. പച്ചപ്പ്‌ നിറഞ്ഞ ചുറ്റിനും മൂടി നിൽക്കുന്ന പൈൻ കാടുകൾ, മൊട്ടകുന്നുകൾ, തടാകങ്ങൾ, മർമല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹിൽസ്, മുരുകൻ മല, തങ്ങൾ പാറ, മുണ്ടക്കയം ഘട്ട്, വാഗമൺ പുൽമേടുകൾ ഒക്കെ നിറഞ്ഞ വശ്യചാരുതയാർന്ന പ്രദേശം ആണ് വാഗമൺ. ചെറു മഴയും തണുപ്പുമേറ്റ് ഹെയർപിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികൾക്കു മികച്ച അനുഭൂതി നൽകും എന്നതിൽ സംശയം ഇല്ല. വാഗമണിലെ പുൽമേടുകളും വെൽവെറ്റ് പുൽത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല. പൈൻ വാലി പശ്ചിമഘട്ടത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യനിർമിത വനം പ്രകൃതിയോട് കൂടുതൽ അടുക്കാനും, വാഗമണ്ണിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലും ഒന്നാണ്. ഇടതുർന്ന് നിൽക്കുന്ന ഈ കാട് ഫോട്ടഗ്രാഫേഴ്സിന്റെയ്യും ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വാഗമൺ തടാകം മൂന്ന് പച്ച കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം, കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പമോ മനോഹരമായ കാലാവസ്ഥയിൽ പിക്നിക് ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ചുറ്റിനും ഉള്ള തേയിലത്തോട്ടങ്ങൾ തടാകത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് സഞ്ചാരികൾക്കു ഒരു മികച്ച അനുഭൂതി ആണ് നൽകുന്നത്. മൊട്ടകുന്നുകൾ വാഗമൺ യാത്രയിൽ ആരും സമയം ചെലവഴിക്കാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൊട്ടകുന്നുകൾ. നല്ല തണുത്ത കാറ്റും കൊണ്ട് മൊട്ടകുന്നുകളിൽ ഇരിക്കുന്നത് വേനൽകാലത്ത് ഒരു കുളിർമ പകരുന്ന ഒന്നാണ്. മർമല വെള്ളച്ചാട്ടം “കാടിന്റെ മന്ത്രവാദിനി” എന്ന പേരിൽ പ്രശസ്തമായ മർമല വെള്ളച്ചാട്ടം സന്ദർശിക്കാതെ വാഗമൺ ടൂറിസം അപൂർണ്ണമാണ്. പച്ച മരങ്ങളാലും മൂടൽ മഞ്ഞിനാലും ചുറ്റപ്പെട്ടതിനാൽ മർമലയിലെ തണുത്ത, ശുദ്ധജലത്തിൽ മുങ്ങിക്കുളിക്കുകായും ചെയ്യാം. തങ്ങൾപ്പാറ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രം. വാഗമൺ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്ന്. 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങൾപാറ വാഗമൺ പട്ടണത്തിന്റെ അതിമനോഹരമായ കാഴ്ച സഞ്ചാരികൾക്കു നൽകും. സൂയിസൈഡ് പോയിന്റ് ആഴത്തിലുള്ള താഴ്‌വരയാണ് സൂയിസൈഡ് പോയിന്റിന്റെ ഹൈലൈറ്റ്. ‘വി’ ആകൃതിയിലുള്ള ഈ മലയിടുക്കാണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്ന്.

ജനറൽ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ ചേരുവകള്‍ ഗോതമ്പ് പൊടി – 2 കപ്പ് ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം സവാള – 1 എണ്ണം വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 2 എണ്ണം കറിവേപ്പില മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ ഗരംമസാല – 1/2 ടേബിള്‍സ്പൂണ്‍ ജീരകം – 1/4 ടേബിള്‍സ്പൂണ്‍ ഉപ്പ് എണ്ണ തയാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് ചൂടായതിന് ശേഷം ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ട് ഉള്ളി ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ശേഷം പൊടികള്‍ എല്ലാം കൂടി ഇട്ട് നല്ലതു പോലെ വഴറ്റി എടുത്തതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ഇട്ട് കൊടുക്കാം. ഗോതമ്പ് പൊടി എണ്ണയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് എടുത്ത ശേഷം ഇത് സമോസ ഉണ്ടാക്കുന്നതിനായിട്ട് ചപ്പാത്തിക്ക് പരത്തുന്നതു പോലെ വൃത്താകൃതിയില്‍ പരത്തി എടുക്കുക. മാവ് പരത്തി പകുതി മുറിച്ചെടുത്ത്, ആ പകുതി ഷീറ്റ് ഒന്നും കൂടി പരത്തി കോണ്‍ ആകൃതിയില്‍ മടക്കി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് നല്ലതു പോലെ മടക്കി എടുക്കണം. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം സമോസ രണ്ട് സൈഡും വേവിച്ച് എടുക്കണം

ജനറൽ

സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം എളുപ്പത്തില്‍

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാങ്ങാ സീസനാണ്. അതുകൊണ്ടു തന്നെ മാങ്ങ കൊണ്ടുള്ള നിരവധി പരീക്ഷണങ്ങള്‍ നമ്മള്‍ നടത്താറുണ്ട്. സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പഴുത്ത മാങ്ങ – 4 എണ്ണം തേങ്ങ തിരുമ്മിയത്- 1 മുറി തൈര് – 3 കപ്പ് മുളക് പൊടി – ഒരു ടി സ്പൂണ്‍ മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് കറി വേപ്പില – ഒരു തണ്ട് താളിക്കാന്‍ വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍ ഉലുവ – ഒരു നുള്ള് കടുക് – അര ടി സ്പൂണ്‍ വറ്റല്‍ മുളക് – രണ്ടു എണ്ണം കറി വേപ്പില -നാല് അഞ്ചു ഇതള്‍ ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം പാകത്തിന് മഞ്ഞളും മുളകുപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക. തേങ്ങയും ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

ജനറൽ

അല്‍ഫാം വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി

അറേബ്യന്‍ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് അല്‍ഫാമിന്. അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത് തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ – 1 വലുത് മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ഉപ്പ് ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍ റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍ ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ കരി (ചാര്‍ക്കോള്‍) – 1 കഷ്ണം മസാല തയാറാക്കാന്‍: മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍ കുരുമുളക് – 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍ നല്ലജീരകം – 1 ടീസ്പൂണ്‍ കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍ ഏലക്കായ – 1 ടേബിള്‍സ്പൂണ്‍ ഗ്രാമ്പൂ – 1 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ നാരങ്ങാ – 1 എണ്ണം കറുവയില – 4, 5 എണ്ണം വറ്റല്‍മുളക് – 4 ,5 എണ്ണം തയാറാക്കുന്ന വിധം ആദ്യം ഉള്ളിയും തക്കാളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക. കഴുകിയ ചിക്കന്റെ നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കന്‍ പരത്തിയെടുക്കുക. കഴുകിവെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം വയ്ക്കുക. നോണ്‍സ്റ്റിക് ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ വെച്ച് ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക. ഒരുകഷ്ണം കരി അടുപ്പത്തുവെച്ച് കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം കരി അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക.