ജോലി ഒഴിവ്
ഈരാറ്റുപേട്ടയിൽ പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവന കേന്ദ്രത്തിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മേഖലയിലെ മികച്ച ശമ്പളം നൽകുന്നതാണ്. വിളിക്കുക 9567543007 9526484537
ഈരാറ്റുപേട്ടയിൽ പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവന കേന്ദ്രത്തിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മേഖലയിലെ മികച്ച ശമ്പളം നൽകുന്നതാണ്. വിളിക്കുക 9567543007 9526484537
അമീബിക്ക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്കജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിനെതിരെ പ്രത്യക ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുൾബുളിന്റെ ചിത്രം നടൻ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. പക്ഷി നിരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർഥം നടത്തുന്ന ചിത്രപ്രദർശനമാണ് ദർബാർ ഹാളിൽ നടക്കുന്നത്.മമ്മൂട്ടി ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. 30 ജൂൺ വരെയാണ് പ്രദർശനം നടക്കുക.രാവിലെ 11 മണി മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശന സമയം.
മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഞായറാഴ്‌ച കലൂർ ഗോകുലം കൺവഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സിദ്ദിഖിനെ തെരഞ്ഞെടുത്തത്. സിദ്ദിഖിന് 157 വോട്ട് ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. ജോയിന്റ് സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. 198 വോട്ടാണ് ലഭിച്ചത്. അനൂപ് ചന്ദ്രനാണ് എതിരെ മത്സരിച്ചത്. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് 245 വോട്ടും ജയൻ ചേർത്തലയ്‌ക്ക് 215 വോട്ടും നേടി തെരഞ്ഞടുക്കപ്പെട്ടു. മഞ്ജുപിള്ളയാണ് ഒപ്പം മത്സരിച്ചത്. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേർ വോട്ട് രേഖപ്പെടുത്തി. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ 2018ലാണ് മോഹൻലാൽ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്. തുടർന്ന് രണ്ട് ടേമിലും എതിരില്ലാതെ വിജയമാവർത്തിച്ചു. മുൻ ഭരണസമിതിയിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോൻ, മണിയൻപിള്ള രാജു, ട്രഷറർ ജയസൂര്യ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധീർ കരമന, ലെന, രചന നാരായണൻകുട്ടി, ലാൽ, വിജയ്‌ബാബു എന്നിവർ മത്സരിച്ചില്ല. വാർഷിക പൊതുയോഗത്തിൽ നടൻ ഇന്ദ്രൻസ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തുടങ്ങിയവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. മമ്മൂട്ടി യുകെയിലായതിനാൽ യോഗത്തിന് എത്തിയിട്ടില്ല. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ അനന്യ–-271, കലാഭവൻ ഷാജോൺ–-294, സരയു, സുരാജ് വെഞ്ഞാറമൂട്–-289, സുരേഷ് കൃഷ്‌ണ–-275, ടിനി ടോം–-274, ടൊവിനോ തോമസ്–-267, അൻസിബ ഹസൻ, ജോയ് മാത്യു–-279, വിനു മോഹൻ–-271 എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ. സരയു, അൻസിബ ഹസൻ എന്നിവരുടെ വേട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 12 പേരാണ് മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു.
റേഷൻകടയിലെ അരിയെ എല്ലാവർക്കും പുച്ഛമാണ്. എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി. വില കൂടിയ കൈമ അരിയും ബസ്മതി അറിയുമൊന്നുമില്ലാത്തപ്പോൾ ഒരു ബിരിയാണി കഴിക്കണമെന്ന് തോന്നിയാൽ ഈ റേഷൻ കടയിലെ പച്ചരിയെ ആശ്രയിക്കാവുന്നതാണ്. ഈ ലോ കോസ്റ്റ് ബിരിയാണി വയ്ക്കുന്നതെങ്ങനെ എന്ന് നോക്കാം.. ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക കുക്കര്‍ അടുപ്പത്ത് വച്ച്, 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിക്കുക. ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക. ഉള്ളി നൈസായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേര്‍ക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേര്‍ക്കുക. നന്നായി ഇളക്കുക. നേരത്തെ കഴുകി വെള്ളം വാര്‍ത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക. ഇതിലേക്ക് അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക കുക്കറിന്‍റെ അടപ്പ് വച്ച് ഒരു വിസില്‍ അടിച്ചാല്‍ ഓഫാക്കുക. രുചിയേറിയ ബിരിയാണി തയ്യാർ.
നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും. ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. വിഷ്ണു ശര്‍മ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മമ്മൂട്ടി കമ്പനിയാണ്.
പലസ്തീൻ ഐക്യദാര്‍ഡ്യം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണും റഫയില്‍’ എന്ന ക്യാപ്‌ഷനിൽ വരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ പലസ്തീനിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം എന്ന നിലപാട് അറിയിച്ചത് റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റഫയില്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തുടങ്ങിയത്. നിരവധി ആളുകളാണ് ഈ ക്യാംപയിന്‍റെ ഭാഗമായി ‘എല്ലാ കണ്ണും റഫയില്‍’ എന്ന പോസ്റ്റർ പങ്കുവെക്കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ടര്‍ബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തില്‍ നിന്ന് ടര്‍ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.